Thursday, February 24, 2011

ജമാ അത്ത് സംവാദം 4


Aneesudheen Ch
ജമാഅത്തെ ഇസ്ലാമി - മുജാഹിദ് ഫേസ് ബുക്ക്‌ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞത്.....

സുഹൃത്തുക്കളെ .... ഈ ഗ്രൂപ്പില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നല്ലോ....ജമാഅത്ത് പ്രവര്‍ത്തകരും അനുഭാവികളും മുജാഹിദുകാരും അനുഭാവികളും ഇതര സംഘടനാ പ്രവര്‍ത്തകരുമൊക്കെ സജീവമായി ചര്‍ച്ചകളില്‍ പങ്കുകൊണ്ടു.... പെട്ടെന്നുള്ള ഒരു ഫലം കണ്ടില്ലെങ്കില്‍ പോലും കാലക്രമേണ നമുക്ക് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം....
ഇവിടെ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ (എനിക്ക് മനസ്സിലായ)ചില സംഗതികള്‍ ഞാന്‍ ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു....കാരണം അത് വായിച്ചപ്പോള്‍ നിലവിലുള്ള മുജാഹിദ് നയങ്ങളൊക്കെ അവര്‍ എന്നേ മാറ്റിയോ എന്ന് ഞാന്‍ സന്ദേഹിച്ചു പോയി.... ആര്‍ക്കും എതിരഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ധൈര്യമായി കമന്റാവുന്നതാണ്....

1.സംഗീതം :- പ്രവാചകനിലും സ്വഹാബത്തിലും മാതൃക ഉണ്ട് എന്ന് ഞങ്ങളുടെ നേതാക്കന്മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഞങ്ങള്‍ അണികള്‍ക്ക് അത് ഹറാം ആണ്....

2.ഇസ്ലാം സമഗ്രവും സമ്പൂര്‍ണ്ണവുമാണ്, മതം രാഷ്ട്രീയം എന്ന വേര്‍തിരിവോന്നും മുജാഹിദിനില്ല....

3.മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ഒരൊറ്റ പ്രസ്ഥാനമേ ഉള്ളൂ... അത് മുജാഹിദ് ആണ്...ലീഗിലും മാര്കിസ്ടിലുമൊക്കെ മുജാഹിദ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു വെങ്കില്‍ അത് ആ പ്രവര്‍ത്തകര്‍ മുജാഹിദിനെ പൂര്‍ണ്ണമായി ഉള്‍കൊള്ളാത്തത് കൊണ്ടാണ്...അല്ലാതെ മുജാഹിദ് പ്രസ്ഥാനം അത് അംഗീകരിക്കുന്നില്ല....

4.ഏതെങ്കിലും മുജാഹിദ് - ലീഗ് പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുന്ടെങ്കില്‍ അത് ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനത്തിന് വേണ്ടിയാണ്....

5.ഇബാദത്തിന് മൌദൂദിക്കുമുമ്പ് അനുസരണം എന്ന് അര്‍ഥം പറഞ്ഞ ഒരു പണ്ഡിതനും മുസ്ലിം ലോകത്ത് ഉണ്ടായിട്ടില്ല എന്ന ഞങ്ങളുടെ വാദം ഞങ്ങള്‍ പിന്‍‌വലിക്കുന്നു .... മുമ്പ് അങ്ങനെ പറഞ്ഞ പണ്ഡിതന്മാര്‍ ഉണ്ടായിട്ടുണ്ട്.... സലഫി പ്രസ്ഥാനത്തിന്റെ അമരക്കാരായ ഇമാം ഇബ്നു തൈമിയക്കും അബ്ദുല്‍ വഹാബിനുമൊക്കെ ആ വാദം ഉണ്ടായിരുന്നു....
അതിനാല്‍ മൌദൂദി ചെയ്ത ഏറ്റവും വലിയ പാതകമാണ് ഇബാദത്തിന് അനുസരണം എന്ന് അര്‍ഥം കൊടുത്തത് എന്ന വാദം ഞങ്ങള്‍ പിന്‍‌വലിക്കുന്നു...

6. മനുഷ്യന്‍ അവന്റെ മുഴു ജീവിതത്തിലും അല്ലാഹുവുന്റെ വിധിവിലക്കുകള്‍ പാലിക്കാന്‍ നിര്‍ബന്ധിതനാണ്... നിയമ നിര്‍മ്മാണത്തിനുള്ള സാക്ഷാല്‍ അധികാരം അല്ലാഹുവിനു ആണ്...

സഹോദരന്മാരെ....ഇനിയും നമ്മള്‍ എന്തിനാ തറ്ക്കിക്കുന്നത്...നമുക്കു ഒന്നായിക്കൂടെ....

  • 6 people like this.
    • Sameer Un Good Conclusion
      3 hours ago ·
    • Sabitha Alukkal inshallah.....
      3 hours ago ·
    • Salih Veepee namukku praartthikkaam
      2 hours ago ·
    • Vnm Suhail Masha allah...
      Oru video kanan paranhit dhairyamillathe poya suhruthnu ekm vech nadanna jih-mujahd samvadam kananulla dhairyam kodukkan vendy kudy prarthikkane...
      2 hours ago ·
    • Shameem Kodinhi good aneesh well done ....well ...
      2 hours ago ·
    • Aneesudheen Ch സുഹൈല്‍ സാഹിബ്... കാടടച്ചു വെടിവെക്കല്ലേ....ഈ എഴുതിയതില്‍ ഏതെങ്കിലും നിഷേധിക്കാന്‍ ഉണ്ടെങ്കില്‍ നിഷേധിക്കാവുന്നതാണ്...പക്ഷെ നിഷേധിക്കുന്നതിന് മുമ്പ് ഇവിടെ നടന്ന മുഴുവന്‍ ചര്‍ച്ചയും ഒന്ന് വായിച്ചു നോക്കണം...ഇനിയും വിഷയത്തില്‍ നിന്ന് വഴി തിരിച്ചുവിടാനുള്ള കമന്റുകളുമായി വന്നാല്‍ മറുപടി പ്രതീക്ഷിക്കേണ്ട...
      2 hours ago ·
    • Vnm Suhail
      Ee suhruth nte aaropanangal etharathilullathanenn ipo ellavarkum manassilakamallo...
      Theerchayayum sameepa bhaviyil thanne namuk onnikkam suhruthukkale..1940 kalil ninnum orupad maatamundayitund palarkum ennath valachodich vyakyanich oppikendathillatha sathyamalle?proof kanda palarum e group nte unnadha sthanangalil und enn aryunnath kondanu paranhath keto..but,ivide nadakkunna dhurvyakyanangale okke engane nyayeekarikkan sadhikkunnuvo entho?
      2 hours ago ·
    • Vnm Suhail
      Ee suhruth nte aaropanangal etharathilullathanenn ipo ellavarkum manassilakamallo...
      Theerchayayum sameepa bhaviyil thanne namuk onnikkam suhruthukkale..1940 kalil ninnum orupad maatamundayitund palarkum ennath valachodich vyakyanich oppikendathillatha sathyamalle?proof kanda palarum e group nte unnadha sthanangalil und enn aryunnath kondanu paranhath keto..but,ivide nadakkunna dhurvyakyanangale okke engane nyayeekarikkan sadhikkunnuvo entho?
      2 hours ago ·
    • Vnm Suhail
      Ee suhruth nte aaropanangal etharathilullathanenn ipo ellavarkum manassilakamallo...
      Theerchayayum sameepa bhaviyil thanne namuk onnikkam suhruthukkale..1940 kalil ninnum orupad maatamundayitund palarkum ennath valachodich vyakyanich oppikendathillatha sathyamalle?proof kanda palarum e group nte unnadha sthanangalil und enn aryunnath kondanu paranhath keto..but,ivide nadakkunna dhurvyakyanangale okke engane nyayeekarikkan sadhikkunnuvo entho?
      2 hours ago ·
    • Aneesudheen Ch അഡ്മിന്‍ ഇടപെടും എന്ന് വിചാരിക്കുന്നു...ഒരേ കമന്റുകള്‍ പല പ്രാവശ്യം പോസ്റ്റ്‌ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവും...
      2 hours ago · · 1 person
    • Vnm Suhail Kshama chodhikkunnu..ente conection sambandhamaya entho pblm aanu athinu pinnil enn ariyikkunnu
      2 hours ago ·
    • Vnm Suhail Anees sahodharanu mugalilullathoke ezhuthiyathenki athinte nija sthidhy ariyan namuk iny evideyenkilum povendathundo suhruthe...etavum kuranhath nammal 2 perk enkilum ath manasilakkamalo..
      2 hours ago ·
    • Aneesudheen Ch ആര്‍ക്കും എതിരഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ധൈര്യമായി കമന്റാവുന്നതാണ്....
      about an hour ago ·
    • Jefu Jailaf <<<<6. മനുഷ്യന്‍ അവന്റെ മുഴു ജീവിതത്തിലും അല്ലാഹുവുന്റെ വിധിവിലക്കുകള്‍ പാലിക്കാന്‍ നിര്‍ബന്ധിതനാണ്... നിയമ നിര്‍മ്മാണത്തിനുള്ള സാക്ഷാല്‍ അധികാരം അല്ലാഹുവിനു ആണ്..>>>> രാഷ്ട്രീയ വിഷയത്തിൽ ഈ പറഞ്ഞതു ജമാഅത്തും മുജാഹിദും ക്രിത്യമായി പാലിക്കുന്നുണ്ടൊ..??? പാലിച്ചിട്ടുണ്ടൊ..
      about an hour ago · · 1 person
    • Jamal Thandantharayil
      ‎@ അനീസ്: മുജാഹിദ് നയങ്ങളിൽ ഒരു ജമാ അത്തുകാരൻ ഭാവനയിൽ ആഗ്രഹിക്കുന്ന മാറ്റമായിരിക്കും താങ്കൾ എഴുതിയത്.
      എന്നാൽ ഒരു മുജാഹിദ് പ്രവർത്തകൻ എന്ന നിലക്ക് എന്റെ അഭിപ്രായത്തിൽ മുജാഹിദ്പ്രസ്ഥാനത്തിന്റെ നയങ്ങൾ ഇങ്ങിനെയല്ല.

      മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശം ഖുർആനും സുന്നത്തുമായതു കൊണ്ട് അതിന്റെ നയങ്ങളിൽ മാറ്റം വരേണ്ട ആവശ്യമില്ല. കാരണം ഇസ്ലാം ദീൻ പൂർണ്ണമായതാണ്. എന്നാൽ ദീനിനെ മനസ്സിലാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പണ്ഡിതന്മാർക്കും പ്രവർത്തകർക്കും എന്തെങ്കിലും വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ തെളിവ് ലഭിക്കുന്നതിനനുസരിച്ച് തിരുത്തിയിട്ടുണ്ട്. തിരുത്തുകയും ചെയ്യും.
      സംഘടനക്ക് ഒരു ഭരണഘടന ഉണ്ട്. അത് വളരെ ലളിതമായി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ...തുടങ്ങിയ അംഗങ്ങളെ എങ്ങിനെ തിരഞ്ഞെടുക്കണമെന്നും അതിന്റെ പ്രവർത്തനരീതികളെയും നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനിക്കുന്നതുമാണ്. ഇസ്ലാഹീ സെന്ററുകളാകുമ്പോൾ അവ നിലനിൽക്കുന്ന നാടീന്റെ സാഹചര്യവുമായി പൊരുത്തപ്പെട്ട് പോകാവുന്ന നിലയിലുള്ള നിയമങ്ങളായിരിക്കും.

      ഇനി താങ്കൾ പറഞ്ഞ കാര്യങ്ങൾ.
      1. സംഗീതത്തിനു പ്രവാചകനിലും സഹാബത്തിലും മാത്യക ഉണ്ട് എന്ന് ഞങ്ങളുടെ നേതാക്കന്മാർ പറഞ്ഞിട്ടില്ല. പ്രവാചകനിലും സഹാബത്തിലും മാത്യക ഉണ്ടെങ്കിൽ അതിനെ സുന്നത്ത് എന്ന് പറയേണ്ടിവരും. അങ്ങിനെയെങ്കിൽ യേശുദാസ് ആ സുന്നത്തിൽ 100 ൽ നൂറ് മാർക്ക് വാങ്ങിയെന്നിരിക്കും! (വിശ്വാസം ഇല്ല എന്നത് മറക്കുന്നില്ല)

      2. ഇസ്ലാം സമഗ്രവും സമ്പൂർണ്ണവുമാണ്, അല്ല എന്ന ചർച്ച ആദ്യം തുടങ്ങി വെച്ചത് ജമാ അത്തുകാരാണെന്ന് തോന്നുന്നു. അല്ലാഹു ഇസ്ലാമിനെ മതമായി ത്യപ്തിപ്പെട്ടു തന്നു, അതിനെ പൂർത്തിയാക്കി ത്തന്നു എന്ന് പറഞ്ഞാൽ പിന്നെ സമഗ്രമായി ഇസ്ലാമിനെ അവതരിപ്പിക്കേണ്ട ആവശ്യമെന്താണ്. ദീനിൽ മുജാഹിദുകൾ എന്തെങ്കിലും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നില്ല. അങ്ങിനെയുണ്ടെങ്കിൽ തെളിവ് സഹിതം ചൂണ്ടിക്കാണിക്കാം!

      3. മുജാഹിദ് പ്രസ്ഥാനം ജനങ്ങൾ ഇസ്ലാമിൽ നിന്നകന്നപ്പോൾ അതിലേക്ക് തിരിച്ചു വിളിക്കാൻ വേണ്ടി രൂപം കൊണ്ടതാണ്. എന്നാൽ ഇസ്ലാമിന്റെ നിയമങ്ങൾ ആധുനികയുഗത്തിനു പറ്റിയതല്ല എന്ന ചിന്തയുള്ള ആളുകളും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയില്ല എന്ന ചിന്തയുള്ള ആളുകളും അത് വിട്ട് പോയിട്ടുണ്ട്. ഓരോ വ്യക്തിയും ഇസ്ലാം പഠിക്കേണ്ടത് ഖുർ ആനിൽ നിന്നും സുന്നത്തിൽ നിന്നുമാണെന്നുള്ളതു കൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഭരണഘടനയിൽ അതിന്റെ ആദർശം വിശദീകരിക്കുന്ന പതിവില്ല. അത് പ്രവാചകൻ (സ) വിശദീകരിച്ചതു തന്നെയാണ്. ജമാ അത്ത് കാർ അങ്ങിനെ എഴുതിയത് പലതവണ തിരുത്തേണ്ടി വന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു. കാരണം മനുഷ്യരാണ്; അബദ്ധങ്ങൾ സംഭവിക്കും. ഇവിടെ ഖുർ ആനും സുന്നത്തും സ്വീകരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. അതിൽ വീഴ്ച വന്നാൽ അയാൾ മാത്രമായിരിക്കും അതിന്റെ ഉത്തരവാദി. എന്നാൽ സംഘടന അതിനു പ്രവർത്തകരെയും ജനങ്ങളെയും സഹായിക്കാനുള്ള ഒരു കൂട്ടായ്മ മാത്രം. മുജാഹിദ് പ്രസ്ഥാനത്തിൽ മെമ്പർഷിപ്പ് എടുത്തതു കൊണ്ട് മാത്രം ആരും സ്വർഗത്തിൽ പോകുമെന്ന സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ല. എന്നാൽ അതിന്റെ ആദർശം ഖുർ ആനും സുന്നത്തുമാണെന്ന് അത് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഖുർ ആനും സുന്നത്തും അനുസരിച്ച് ജീവിക്കാനുള്ള ശിക്ഷണവും ഉപദേശനിർദ്ദേശവും നൽകും. ഒരാൾ കാര്യങ്ങൾ മനസ്സിലാക്കാതെ / മനസ്സിലാക്കിയതനുസരിച്ച് അയാൾ പ്രസ്ഥാനത്തോടന്വേഷിക്കാതെ ജമാ അത്തിൽ ചേർന്നാലും ലീഗിൽ ചേർന്നാലും മറ്റ് ഏത് രാഷ്ട്രീയപ്പാർട്ടികളിൽ ചേർന്നാലും അയാൾ മാത്രമാണതിനുത്തരവാദി. ഇസ്ലാമിനു വിരുദ്ധമായ നിലപാടെടുക്കുന്ന പാർട്ടികളിൽ പ്രവർത്തിക്കുന്നതിന് അയാൾ അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും. ഈ കാര്യം സ്വന്തം സംഘടനയുടെ കാര്യത്തിലും ബാധകമാണ്. സ്വന്തം സംഘടനയുടെ ആദർശത്തിലോ പ്രവർത്തനങ്ങളിലോ മതത്തിനെതിരായ വല്ല നീക്കവും കണ്ടാൽ സംഘടനക്കുവേണ്ടി പക്ഷപാതം കാണിക്കുന്നതും അയാൾ മാത്രം ഉത്തരവാദിയാണ്. ഖുർ ആനിനും സുന്നത്തിനും അനുസരിച്ച് നിലപാടെടുക്കുകയാണയാൾ വേണ്ടത്.
      4. ഏതെങ്കിലും മുജാഹിദ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് സ്വന്തത്തിനും മുസ്ലിം സമുദായത്തിനും സ്വന്തം രാജ്യത്തിനും പുരോഗതിക്കാവശ്യമായ കാര്യങ്ങൾ നേടിയെടുക്കാനായിരിക്കും. ഇസ്ലാമിക രാജ്യം നിലവിൽ വരുന്നത് ഓരോ മുസ്ലിമിനും ഏറ്റവും സന്തോഷമുള്ള കാര്യമാണെങ്കിലും ഇസ്ലമിക രാഷ്ട്രം സ്ഥാപിക്കാൻ ഒരു രാജ്യത്ത് സാഹചര്യമില്ല എന്നത് രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ മുസ്ലിമിന് വിലങ്ങു തടിയാണെന്ന് മുജാഹിദുകൾ മനസ്സിലാക്കുന്നില്ല.

      5. അനുസരണം എന്ന് ജമാ അത്തുകാർ അർത്ഥം പറയുന്ന ത്വാ അത്ത് എന്ന പദം അറബികൾ ഉപയോഗിക്കുന്നതും ജമാ അത്തുകാർ ഉപയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസം തഫ്സീർ അമാനിയിൽ നിന്ന് ഉദ്ദരിച്ചിരുന്നു. മാത്രമല്ല ഇവിടെ പറഞ്ഞ പണ്ഡിതന്മാരുടെ ഉദ്ദരണികളിൽ താഴ്മയോടു കൂടിയുള്ള അനുസരണം എന്നു കൂടി പറഞ്ഞതും പ്രവാചകന്റെ വിധിവിലക്കുകൾക്കനുസ്യതമായി അല്ലാഹുവിനുള്ള അനുസരണം എന്ന് പറഞ്ഞതും കൂടുതൽ ജമാ അത്ത് വാദത്തിനു വിരുദ്ധമാകുന്നു.

      6. മനുഷ്യൻ അവന്റെ ജീവിതത്തിൽ എല്ലാ മേഘലകളിലും അവന്റെ കഴിവിനനുസരിച്ച് അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്. ഒരാളുടെയും കഴിവിൽ പെടാത്തത് അല്ലാഹു അവന്റെ മേൽ ചുമത്തിയിട്ടില്ല! മതനിയമങ്ങൾ വിധിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണ്. അഥവാ ഹറാമും ഹലാലും നന്മയും തിന്മയും പാപവും പുണ്യവും അല്ലാഹുവിന്റെ തീരുമാനമാകുന്നു. എന്നാൽ അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരാവാത്ത വിധത്തിൽ മനുഷ്യർക്ക് അവരുടെ ഭൌതിക സാഹചര്യങ്ങളിൽ ഗുണകരമാവുന്ന നിയമങ്ങൾ എടുക്കാവുന്നതാണ്!

      സഹോദരന്മാരെ! ഇനിയും എന്തിനു തർക്കിക്കുന്നു. ജമാ അത്തിന്റെ ആദർശവും ഭരണഘടനയിലെ ദീനീ നിയമങ്ങളുമൊക്കെ വെട്ടിക്കളഞ്ഞ് പകരം മുജാഹിദുകൾ ചെയ്തതു പോലെ ഖുർആനും സുന്നത്തും അനുസരിച്ച് (അത് സലഫുസ്സ്വാലിഹുകൾ മൻസ്സിലാക്കിയതുപോലെ) പ്രവർത്തിക്കാം എന്ന് മാത്രമാക്കൂ! നമുക്ക് ഒന്നായിക്കൂടെ!

Wednesday, February 23, 2011

ജമാഅത് 4

Shahjahan T Abbas
ഇബാദത്ത് എന്ന വാക്കിന്നു അനുസരണം എന്ന അര്തംവേച്ചതാണ് മൌദൂതി ചെയ്ത ഏറ്റവും വലിയ പാതകം.

അനുസരണം എന്ന വാക്ക് ഖുറാനില്‍ പ്രയൂഗിച്ച എല്ലാ സ്ഥലത്തും റസൂലിനെ പ്രതിപാടിച്ചിട്ടുണ്ട്‌(കൂടെ).

ഒരു ഹദീസ് ഉദ്ധരിച്ചു കാര്യം വിശദീകരിക്കാം. ഭര്‍ത്താവിനെ (അനിസ്ലാമികമാല്ലാത്ത കാര്യങ്ങളിലോഴികെ) അനുസരിക്കാത്ത ഭാര്യട് നിസ്കാരം സ്വീകരിക്കപ്പെടുകയില്ല. ഇവിടെ അനുസരണം എന്ന വാക്കിന്നു മൌദൂദി കൊടുത്ത അര്‍ത്ഥം വെച്ചാല്‍ എന്തായിരിക്കും സ്ഥിതി. ഭര്‍ത്താവിനെ ആരാധിക്കാത്ത ഭാര്യട് നിസ്കാരം സ്വീകരിക്കപ്പെടുകയില്ല. ഒരു ചെറിയ ചോദ്യം ചോദിച്ചോട്ടെ.അള്ളാഹു വിനെ മാത്രം അനുസരിച്ച ഒരൊറ്റ മനുഷ്യനെ നിങ്ങള്ക്ക് കാണിച്ചു തരാന്‍ പറ്റുമോ?അതെ സമയം അല്ലാഹുവിനെ ആരാധിക്കുന്ന മനുഷ്യരാണ് മുസ്ലിംകള്‍.



  • You and Vnm Suhail like this.

    • Jamal Thandantharayil അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരാണ് മുസ്ലിംകൾ!
      February 16 at 3:57pm · · 2 peopleLoading...

    • Salman Kaderi ഇബ്നു അബ്ബാസ്‌ (ര),ഇബ്നു ജരീരിതബ്രി, (ര), ഫഖ്‌രുധീന്‍ അലരാസി (ര),സമഗ്ശരി (ര), ഇബ്നു തയ്മിയ്യ (ര(),ഇമാം നവവി (ര), ഇമാം ഗസ്സാലി (ര), ഇമാം ഷൌകാനി (ര), മുഹമ്മദു ഇബ്നു അബ്ദുല്‍ വഹാബ് (ര), ഇബ്നു ഖയ്യിം (ര), ഷെയ്ഖ് അബ്ദുല്ലഹിബ്നു അബ്ദില്‍ വഹ്ഹാബ് (ര), സയ്യിദ് സുലൈമാനുബ്നു നധ്വി (ര) ഇവരൊക്കെ ഇബാതത്തിനു അനുസരണം എന്ന് അര്‍ഥം നല്‍കിയിട്ടുണ്ടെങ്കില്‍ അവരും മൌതുതിയെ പോലെ വലിയ പാതകം ചെയ്ടവരവില്ലേ?????
      February 16 at 4:47pm ·

    • Yoosuf Ali
      February 16 at 5:19pm · · 3 peopleLoading...

      ഇവിടെ സഹോദരന്‍ ഹദീസിന്റെ അകമ്പടിയോടു കൂടി ഒരു കാര്യം പ്രതിപാദിച്ചു..... അങ്ങനെ നോക്കുകയാണെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ നോക്കണം...... ഇബാദത്തിനു അനുസരണം എന്ന അര്‍ഥം വെച്ചത് കൊണ്ടു അല്ലാഹുവിനെ മാത്രം അനുസരിക്കാന്‍ പാടുള്ളൂ; മറ്റൊന്നിനെയും അ...നുസരിക്കാന്‍ പാടില്ല എന്നാണോ...... ? മാതാപിതാക്കളെ അനുസരിക്കരുത്, ഗുരുനാഥന്‍മാരെ അനുസരിക്കരുത്‌,
      സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ അനുസരിക്കരുത് , സൃഷ്ടികളെ ആരെയും അനുസരിക്കാന്‍ പാടില്ല ; എന്നൊക്കെയാണോ അത് കൊണ്ടു ഉദ്യേശിക്കുന്നത്.....? ഒരിക്കലും അല്ല എന്നാണ് അതിന്‍റെ ഉത്തരം..... ചെറിയ ഒരു ഉദാഹരണം പറഞ്ഞാല്‍ പെട്ടന്ന് മനസ്സിലാവും...... സൂറത്ത് ഫാതിഹയില്‍ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു എന്ന് നാം പറയുന്നു.... അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം വരാം, അല്ലാഹുവിനോട് മാത്രമേ നാം സഹായം ചോദിക്കാരുള്ളൂ? ... ഒരിക്കലും അല്ല , നമ്മുടെ ദൈനം ദിന ജീവിതത്തില്‍ സൃഷ്ടികളുടെ എല്ലാവരുടെയും സഹായം നാം സ്വീകരിക്കാറുണ്ട്.....അപ്പോള്‍ അള്ളാഹു അവിടെ ഉദ്യേശിച്ച സഹായം തേടല്‍ എന്താണ്....? കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ അഭൌതിക സഹായങ്ങള്‍ !!!! അത് പോലെ തന്നെയാണ് മൌദൂദി സാഹിബ് ഉദ്യേശിച്ച അനുസരണവും...... അല്ലാഹു ഒരു വിഷയത്തില്‍ ഒരു കാര്യം പറഞ്ഞു കഴിഞ്ഞാല്‍ അത് അനുസരിക്കല്‍ മുസ്ലിമിന്റെ ബാധ്യത ആണ്..... അല്ലാഹുവിന്റെ കല്പനകള്‍ക്കെതിരായി
      സൃഷ്ടികളുടെ എന്ത് നിലപാട് വന്നാലും അത് അനുസരിക്കാതിരിക്കുക എന്നത് അല്ലാഹുവിനുള്ള ഇബാദത്ത് ( അനുസരണം ) ആണെന്നാണ്‌ മൌദൂദി ഉദ്യേശിച്ചത്‌.... അതായത് ഒരു വിഷയത്തില്‍ അല്ലാഹുവിന്റെ കല്‍പ്പനകള്‍ കൃത്യമായി ഉണ്ടായിരിക്കെ തന്നെ ആരെങ്കിലും മറ്റുള്ള നിയമങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ അത് അല്ലാഹുവിനുള്ള ഇബാദത്ത് വഴി മാറി ആരുടെ കല്പനയാണോ അനുസരിച്ചത് അവര്‍ക്കുള്ള ഇബാദത്ത്( അനുസരണം) ആയി മാറി . ഉദാഹരണം.....ഇസ്ലാമിലെ ഒരു പാട് സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ ഉണ്ട്..... അത് പോലെ ഓരോ രാജ്യങ്ങള്‍ക്കും അവരുടെതായ സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ . പക്ഷെ മുസ്ലിംകള്‍ പാലിക്കേണ്ടത് അല്ലാഹുവിന്റെ നിയമങ്ങള്‍ ആണ്.... കാരണം അത് അല്ലാഹുവിനോടുള്ള അനുസരണത്തിന്റെ ഭാഗമാണ്..... എന്നാല്‍ ആരെങ്കിലും മറ്റുള്ള നിയമങ്ങള്‍ പ്രെഫെര്‍ ചെയ്യുന്നുവെങ്കില്‍ അതിനര്‍ത്ഥം അല്ലാഹുവിനോടുള്ള അനുസരണത്തില്‍ (ഇബാദത്തില്‍ )നിന്നും വഴി മാറി ആരുടെ നിയമങ്ങളാണോ പ്രെഫെര്‍ ചെയ്തത് അവരെ അനുസരിച്ചു (ഇബാദത്ത് ചെയ്തു ) എന്നതാണ്....
      ഇനി ചില മണ്ടന്മാര്‍ വേറെ ചില ചോദ്യങ്ങള്‍ ചോദിക്കാറുണ്ട് .... മാതാപിതാക്കളെ അനുസരിച്ചാല്‍ അവര്‍ക്കുള്ള ഇബാദത്ത് ആവുമോ എന്നാണ്..... നാം മാതാ പിതാക്കളെ അനുസരിക്കുന്നത് , അവരെ അനുസരിക്കണം എന്ന് അല്ലാഹുവിന്റെ കല്പന ഉള്ളത് കൊണ്ടാണ്..... അപ്പോള്‍ അവരെ അനുസരിക്കുന്നതിലൂടെ നാം അല്ലാഹുവിനോടുള്ള അനുസരണം ( ഇബാദത്ത്) ആണ് പൂര്‍ത്തിയാക്കുന്നത്.... ഇവിടെ ഇനി വേറെ ഒരി വിഷയം കൂടി വരാനുണ്ട്..... അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്കെതിരായിട്ടാണ് മാതാപിതാക്കള്‍ പറയുന്നതും എന്നിട്ട് അത് അനുസരിക്കുകയും ചെയ്‌താല്‍ അവിടെ ഇബാദത്ത് ( അനുസരണം) വഴി മാറുന്നു.... അത് മാതാ പിതാക്കള്‍ക്കുള്ള ഇബാദത്ത് ( അനുസരണം) ആയി മാറുന്നു.....

      ഇത്രയേ ഉള്ളൂ വിഷയം..... ഇത് ചിലര്‍ക്ക് മനസിലാവാത്തത് കൊണ്ടല്ല..... മറിച്ചു തര്‍ക്കിക്കാന്‍ വേണ്ടി എന്തൊക്കെയോ പുലമ്പുന്നു.....
      See More

    • Yoosuf Ali ഒരു അനുബന്ധം കൂടിയുണ്ട്..... ഇസ്ലാമിക നിയമങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നത് മറ്റൊരു വിഷയമാണ്..... അതില്‍ ആരുംകടിച്ചു തൂങ്ങി വിഷയം divert ചെയ്യണ്ട.... അത് അവിടെ ഉദാഹരണത്തിന് വേണ്ടി കൊടുത്തതാണ്....ഇവിടെ വിഷയം അനുസരണം ആണ്.....
      February 16 at 5:25pm · · 1 personYooseph Fed likes this.

    • Shahjahan T Abbas
      February 16 at 7:20pm ·

      ഞാനുമായുള്ള ഒരു സ്വകാര്യ ചാറ്റിങ്ങില്‍ യൂസുഫ് അലി ഞാന്‍ ജമാഅത് കാരനല്ല എന്ന് പറയുകയുണ്ടായി. ജമാഅത് കാരെനാനെന്നു വെളിപ്പെടുത്താന്‍ ഇത്രയധികം ജാല്യതയുള്ള താങ്കള്‍ എന്തിനാണ് ജമാതിനെ വിമര്‍ശിക്കുമ്പോള്‍ ഇത്ര വാചാലനാവുന്നത്. താന്‍ ഉള്‍ക്കൊള്ളുന്...ന പ്രസ്ഥാനം ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളല്ല എന്ന് ഉത്തമ ബോധ്യം ഈ ഗ്രൂപ്പില്‍ യൂസുഫിനെ ഞാന്‍ ചേര്‍ക്കുന്നത് വരെ അധെഹത്തിനുണ്ടായിരുന്നു. കുറച്ചു ജമാഅത് കാരെയും താന്‍ തട്ടിവിടുന്ന അസംബന്ധങ്ങള്‍ക്ക് താഴെ ലൈക്‌ ക്ലിക്ക് ചെയ്യാന്‍ കുറച്ചു സുഹൃത്തുക്കളെയും കിട്ടിയപ്പോള്‍ യൂസുഫിലെ ജമാഅത് കാരന്‍ പുറത്തു ചാടി. തുടരുക സഹോദരാ...... ഏതായാലും നിങ്ങളോട് സംവദിക്കാന്‍ ഞാന്‍ ഇല്ല. കാരണം നിങ്ങള്‍ ജമാഅത് കാരനല്ലല്ലോ!!!!!ജമാഅത് കരോട് സംവദിക്കാന്‍ വേണ്ടി മാത്രമാണ് ( മാത്രമാണ്) ഞാന്‍ ഈ ഗ്രൂപ്പില്‍ എന്റെ സമയം ചിലവഴിക്കാന്‍ ഉദേശിക്കുന്നത്See More

    • Shahjahan T Abbas
      February 16 at 7:26pm · · 1 personShafi Koruvalappil likes this.

      Jamal Thandantharayil അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരാണ് മുസ്ലിംകൾ!>>>>>

      ഈ സത്യം ഞാന്‍ ഇവിടെ പ്രതിപാടിക്കതിരുന്നത് മനപൂര്‍വ്വമാണ്. മുജാഹിദുകള്‍ സുന്നികളെ കാഫിരാകി എന്ന ഒരു ആക്ഷേപം ഇവര്‍ ഉന്നയിക്കും. എന്നിട്ട് മുതലാക്കന്നീരോഴുക്കും. രാഷ്ട്ര...ീയ പാര്‍ട്ടി ആയ സ്ഥിതിക്ക് വോട്ട് ബാങ്ക് നഷ്ടപ്പെടുത്തരുതല്ലോ. ഏതു ചെകുത്താനെ കൂട്ട് പിടിചിട്ടെങ്കിലും നാല് ജന പ്രതിനിധികളെ സൃഷ്ട്ടിക്കണ്ടേ!!! ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട്...See More

    • Yoosuf Ali
      February 16 at 8:11pm · · 2 peopleLoading...

      സഹോദരന്‍ ശാഹ്ജഹാന്‍ സമക്ഷത്തിങ്ങലേക്ക് ...........
      ഞാന്‍ ജമാഅതാണോ മുജാഹിദാണോ എന്നും ഇവിടെ ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇല്ല..... വിഷയങ്ങള്‍ എന്താണോ അതില്‍ നമുക്ക് എന്താണോ മനസ്സിലായത്‌ അത് ഗ്രഹിക്കുക പ്രവര്‍ത്തിക്കുക ,അതാണ്‌ ഞാന്‍ നിരീക്ഷിക്കുന്...നത്..... നന്മ എവിടെക്കണ്ടാലും അത് ചാടിപ്പിടിക്കണം പ്രോത്സാഹിപ്പിക്കണം....അതാണ്‌ മുസ്ലിമിറെ കടമ..... സങ്കുചിതമായ പ്രാസ്ഥാനിക ബോധം കാര്യങ്ങളെ യഥാവിധി ഗ്രഹിക്കുന്നതില്‍ നിന്നും നമ്മെ ഒരിക്കലും തടയരുത്..... താങ്കള്‍ എനിക്ക് മറുപടി പറയണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല സഹോദരാ.....താങ്കളുടെ മറുപടി എന്താണെന്ന് പറയാതെ തന്നെ എല്ലാര്‍ക്കും മനസ്സിലാവും..... ആ ത്രെഡില്‍ ഞാന്‍ മറുപടി പറഞ്ഞത് ചിന്തിക്കുന്ന മുജാഹിദീങ്ങള്‍ക്ക് വേണ്ടിയാണ്..... ഗ്രഹിക്കുന്നവര്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാവും..... പിന്നെ കയ്യടി എന്നെ ഹര്‍ഷപുളകിതനാക്കുന്നു എന്ന് ആരോപിച്ചത് ഇത്തിരി തരം താണ പ്രവര്‍ത്തിയായിപ്പോയി . എല്ലാവരും താങ്കളെപ്പോലെ ചിന്തിക്കുന്ന അല്പന്മാരല്ല എന്ന് വിനയപൂര്‍വ്വം അറിയിക്കുകയാണ്.... .... ശാഹ്ജ്ഹാന്‍ സാഹിബ്, നമ്മുടെ നാട്ടിലെ ഒരു പാട് പേര്‍ ഇത് വായിക്കുന്നുണ്ട് ....അവര്‍ താങ്കളുടെ മറുപടി വായിച്ചു എന്നോട് താങ്കളെക്കുറിച്ചു പറയുന്നത് ഇവിടെ പറയാതിരിക്കുന്നതാവും നല്ലത്..... കാരണം മറ്റുള്ളവരുടെ ന്യുനത മറച്ചു വെക്കുന്നത് പുണ്യമാനെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്.....See More

    • Yoosuf Ali
      February 16 at 8:28pm · · 1 personLoading...

      ‎////////////////////അള്ളാഹു വിനെ മാത്രം അനുസരിച്ച ഒരൊറ്റ മനുഷ്യനെ നിങ്ങള്ക്ക് കാണിച്ചു തരാന്‍ പറ്റുമോ?അതെ സമയം അല്ലാഹുവിനെ ആരാധിക്കുന്ന മനുഷ്യരാണ് മുസ്ലിംകള്‍./////////////////

      അല്ലാഹുവിനോട് മാത്രം സഹായം തേടിയ ഒരു മുസ്ലിമിനെ ആദ്യം കാണിക്കട്...ടെ ...............എന്നിട്ടാകാം ബാക്കി കാര്യങ്ങള്‍..... .... കാരണം ഫാതിഹയില്‍ പറയുന്നത് അതാണല്ലോ......

      ശാഹ്ജഹന്‍ സാഹിബ്, എനിക്ക് താങ്കളുടെ മറുപടി വേണ്ട..... ഇത് മറ്റുള്ളവര്‍ക്ക് strike ചെയ്യാന്‍ വേണ്ടി കൊടുത്തതാണ്
      See More

    • Abdul Latheef
      February 16 at 9:17pm ·

      ഒരു വിധം മൂ്ക്കുകീഴ്‌പ്പോട്ടായ മനുഷ്യര്‍ക്കൊക്കെ മനസ്സിലായ കാര്യമാണ് ഇബാദത്തിന്റെ വിഷയത്തില്‍ മുജാഹിദ് പ്രസ്ഥാനം മര്‍ഹൂം കെ.ഉമര്‍ മൗലവിയുടെ വാദം എറ്റുപിടിച്ച് പറഞ്ഞത് മഹാ അബദ്ധമായിരുന്നുവെന്ന്. മുജാഹിദിലെ എ.പി വിഭാഗത്തിലെ ന്യൂനപക്ഷത്തിനും മ...ടവൂര്‍ വിഭാഗത്തിലെ ഭൂരിപക്ഷത്തിനും അത് മനസ്സിലായിട്ടുണ്ട് എന്നാണ ഞാന്‍ മനസ്സിലാക്കുന്നത്. ഇവിടെയുള്ള മറ്റുസംഘടനകളിലെ ആളുകളുടെകാര്യം പറയേണ്ടതില്ലല്ലോ. അതിനാല്‍ അല്‍പം അറിവുള്ള മുജാഹിദുകളാരും ഈ വിഷയം പരസ്യമായി ചര്‍ചക്ക് വെക്കാന്‍ തയ്യാറാകാറില്ല. എവിടെയെങ്കിലുമൊക്കെ ജമാഅത്ത് ഇബാദത്തിന് അനുസരണം എന്ന് മാത്രം അര്‍ഥം പറയുന്നുവെന്ന് പറഞ്ഞ് പോകുന്നുവെന്ന് മാത്രം. ഇനി ഇത്തരം വാദങ്ങള്‍ക്ക് മുജാഹിദുകള്‍ക്ക് മറുപടി പറയാന്‍ അവരില്‍പെട്ട ആളുകള്‍ തന്നെയായിരിക്കും വരിക.

      യൂസുഫ് അലി താങ്കള്‍ നന്നായി പറഞ്ഞു. പക്ഷെ ഇതൊന്നും ഷാജഹാന്‍ തോരപ്പക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല എന്ന് വന്നേക്കാം. ഷാജഹാനെ പിന്തുണക്കാനും ആരും വരുമെന്ന് തോന്നുന്നില്ല.
      See More

    • Shahjahan T Abbas യൂസുഫിന് സമാധാനമായിക്കാനും.....
      February 16 at 9:31pm · · 2 people2 people like this.

    • Abdul Latheef
      February 17 at 8:25am · · 3 people3 people like this.

      ഏത് വിഭാഗത്തില്‍ പെടുന്നുവെന്ന് വ്യക്തമാക്കാത്ത ഒരു സഹോദരന് ഇബാദത്ത് ശരിയായ വിധം മനസ്സിലായിട്ടുണ്ട്. അദ്ദേഹം ഒരു ജമാഅത്തുകാരനല്ല. പക്ഷെ അദ്ദേഹത്തിന്റെ ഇബാദത്തിനെ നന്നായി മനസ്സിലാക്കിയിരിക്കുന്നു. ഇതുതന്നെയാണ് ജമാഅത്ത് ഇതുവരെ പറഞ്ഞുവന്നതും. ...താഴെ നല്‍കിയത് വായിക്കുക.

      Salim Rayyan said..
      ['ഇസ്ലാമില്‍ ഇബാദത്ത് എന്നത് വിശാലമായ അര്‍ത്ഥ തലങ്ങളുള്ള ഒരു സാങ്കേതിക പദമാണ്. അത് കൃത്യമായി മനസ്സിലാക്കിയവര്‍ക്ക്‌ പോലും ഒറ്റ വാചകത്തില്‍ നിര്‍വചിക്കാനാകില്ല. ഇബാദതിനെ നിര്‍വചിക്കാന്‍ നോക്കിയവരൊക്കെ 'അടി വാങ്ങി'ച്ചതായാണ് ചരിത്രം! (ചിലരൊക്കെ ...ഇപ്പോഴും വാങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട്). നമസ്കാരത്തില്‍ "നിശ്ചയം, എന്റെ നമസ്കാരവും എന്റെ ത്യാഗകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും സര്‍വലോക നാഥനായ അല്ലാഹുവിനാകുന്നു'' എന്ന് പ്രഖ്യാപിക്കുന്ന ഒരു മുസ്ലിമിന് അറിയാം ഇബാദത്ത് എന്നാല്‍ എന്താണെന്ന്. അതിനു മുന്‍പേ അവന്‍ പറയുന്നതെന്താണ്? "ആകാശ ഭൂമികളുടെ സ്രഷ്ടാവിന്റെ വജ്ഹിനു നേര്‍ക്ക്‌, ഞാന്‍ ഋജു മാനസനും (ഹനീഫന്‍ ) മുസ്ലിമുമായിക്കൊണ്ട് മുന്നിട്ടിരിക്കുന്നു; ഞാന്‍ ശിര്‍ക്ക് ചെയ്യുന്നവന്‍ അല്ല". ഹനീഫ് ആയിരിക്കുന്നിടത്തോളം ഇബാദത്ത് അവന് മനസ്സിലാക്കാന്‍ പ്രയാസമേറിയ ഒരു സങ്കീര്‍ണവിഷയമല്ല. എന്നാല്‍ ആര്‍ വക്രതയും കക്ഷിതാല്പര്യങ്ങളും ഉദ്ദേശിക്കുന്നോ അവര്‍ കാര്യങ്ങള്‍ കുഴച്ചുമറിക്കുകയും ഇബാദത്ത് എന്നത് ഒരു സങ്കീര്‍ണ പദമാക്കുകയും ചെയ്യുന്നു.

      ശുദ്ധമായ അറബിഭാഷ സംസാരിച്ചിരുന്ന ഒരു ജനതയിലാണ് ഖുര്‍ആന്‍ അവതരിച്ചത്. അവര്‍ക്ക് ഇബാദത് എന്ന വാക്കിന്റെ അര്‍ഥം പ്രത്യേകം വ്യക്തമാക്കിക്കൊടുക്കേണ്ട ആവശ്യം ഖുര്‍ആനോ പ്രവാചകനോ ഉണ്ടായിരുന്നില്ല. അവരാരും തന്നെ പ്രസ്തുത പദത്തിന്റെ അര്‍ഥം വിശദമാക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രവാചകനെ സമീപിക്കുകയുമുണ്ടായില്ല. അവര്‍ക്ക് ഇബാദതിന്റെ അര്‍ഥം നന്നായിട്ടറിയാമായിരുന്നു.

      ഭാഷയില്‍ കീഴൊതുക്കം, വണക്കം, വഴിപ്പെടെല്‍, ദാസവൃത്തി എന്നൊക്കെയാണ് ഇബാദത്ത് എന്ന അറബി പദത്തിന്‍റെ അര്‍ഥം. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ പറഞ്ഞതു "അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മുഴുവന്‍ വാക്കുകളുടെയും ബാഹ്യവും ആന്തരികവുമായ പ്രവര്‍ത്തനങ്ങളുടെയും മൊത്തത്തിലുള്ള പേരാണു ഇബാദത്ത്". അപ്പോള്‍ അല്ലാഹുവിനു ഇഷ്ടവും തൃപ്തിയുമുള്ള എല്ലാ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ചിന്തകള്‍ക്കും ഇബാദത്ത് എന്ന് പറയാം. ഏതൊരു ഇബാദത്തിലും അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ ഭയവും, അവന്റെ പ്രതിഫലത്തെക്കുറിച്ചുള്ള പ്രതീക്ഷയും അങ്ങേയറ്റത്തെ ഇഷ്ടവും അന്തര്‍ലീനമാണ്. ഈ മൂന്നില്‍ ഏതെങ്കിലുമൊന്നു ഇല്ലാതായാല്‍ ഇബാദത്തിന്‍റെ ചൈതന്യം നഷ്ടപ്പെടും.

      പരിശുദ്ധഖുര്‍ആനില്‍ ദുആ‌ എന്ന പദവും ഇബാദത്ത്‌ എന്ന പദവും പര്യായങ്ങളായി ഉപയോഗിച്ചതായി കാണാം. ഉദാഹരണങ്ങള്‍:
      "അന്ത്യദിനംവരെ അല്ലാഹുവിനെക്കൂടാതെ ഉത്തരംചെയ്യാത്തവരോട്‌ ദുആ ചെയ്യുന്നവരേക്കാള്‍ വഴിപിഴച്ചവര്‍ ആരാണ്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെ സംബന്ധിച്ച്‌ അശ്രദ്ധരാണ്‌. ജനങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍ അവര്‍ ഇവര്‍ക്ക്‌ ശത്രുക്കളാകുന്നതാണ്‌. അവര്‍ ഇവരുടെ ഇബാദത്തിനെ നിഷേധിക്കുന്നതുമാണ്‌.'' (അല്‍ അഹ്‌ഖാഫ്‌: 46 - 5,6)

      നിങ്ങളുടെ രക്ഷിതാവ്‌ പറയുന്നു: "എന്നോട്‌ നിങ്ങള്‍ പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരംചെയ്യുന്നതാണ്‌. നിശ്ചയമായും എനിക്ക്‌ ഇബാദത്തുചെയ്യുന്നതിനെ വിട്ട്‌ അഹംഭാവം നടിക്കുന്നവര്‍ നിന്ദ്യരായിക്കൊണ്ട്‌ പിന്നീട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.'' (അല്‍ മുഅ"മിന്‍ 40 : 60)

      "അദ്ദേഹം പറഞ്ഞു: താങ്കള്‍ക്ക്‌ സമാധാനമുണ്ടാകട്ടെ. പിറകെ എന്റെ നാഥനോട്‌ താങ്കള്‍ക്കുവേണ്ടി ഞാന്‍ പാപമോചനത്തിന്നര്‍ഥിക്കും. നിശ്ചയം അവന്‍ എന്നോട്‌ ഔദാര്യമുള്ളവനാണ്‌. നിങ്ങളേയും അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ദുആ ചെയ്യുന്നവയേയും ഞാന്‍ വിട്ടുമാറുകയും എന്റെ നാഥനോട്‌ ഞാന്‍ ദുആ ചെയ്യുകയും ചെയ്യും. എന്റെ രക്ഷിതാവിനോട്‌ ഞാന്‍ ദുആ ചെയ്യുന്നതിനാല്‍ ഞാന്‍ ദൗര്‍ഭാഗ്യവാനാകാതിരുന്നേക്കും. അങ്ങനെ അവരേയും അല്ലാഹുവിനെ ക്കൂടാതെ അവര്‍ ഇബാദത്തെടുത്തതിനെയും വിട്ട്‌ അദ്ദേഹം വിട്ടുമാറിയപ്പോള്‍....'' (മറിയം 19 : 47-49)

      നബി(സ) അരുളി: "അദ്ദുആ ഹുവല്‍ ഇബാദ: (നിശ്ചയം ദുആ‌ തന്നെ ആണ്‌ ഇബാദത്ത്‌). ശേഷം നബി(സ) ഓതി: നിങ്ങളുടെ രക്ഷിതാവ്‌ പറയുന്നു, നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കും. നിശ്ചയം എനിക്ക്‌ ഇബാദത്തെടുക്കാതെ അഹങ്കരിക്കുന്നവര്‍ അടുത്തുതന്നെ നിന്ദ്യരായി നരകാഗ്നിയില്‍ പ്രവേശിക്കുന്നതാണ്‌.'' (തുര്‍മുദി, ഇബ്‌നുമാജ, അഹ്‌മദ്‌, നാസാഇ, ഇബ്നു അബീഹാത്തിം, ഇബ്നു ജരീര്‍)

      വിശുദ്ധ ഖുര്‍ആനില്‍ ഇബാദത് മുഖ്യമായി അനുസരണം, കീഴ്വണക്കം, ആരാധന എന്നീ മൂന്നര്‍ഥങ്ങളിലും വന്നതായി കാണാം.

      "ആദം സന്തതികളേ, പിശാചിനെ നിങ്ങള്‍ ഇബാദത് ചെയ്യരുതെന്നും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്നും ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നില്ലേ? നിങ്ങള്‍ എനിക്ക് ഇബാദത് ചെയ്യണമെന്നും. ഇതാണ് നേര്‍മാര്‍ഗം.'' (യാസീന്‍ 36 : 60, 61)
      പിശാചിന് ഇബാദത് ചെയ്യരുത് എന്നതിന്റെ അര്‍ഥം അവനെ അനുസരിക്കരുത് എന്നാണ്. കാരണം, വിരോധിക്കപ്പെട്ടത് പിശാചിന് സുജൂദ് ചെയ്യല്‍ മാത്രമല്ല. അവന്റെ ആജ്ഞയ്ക്ക് കീഴ്പ്പെടലും അവനെ അനുസരിക്കലും വിലക്കപ്പെട്ടതുതന്നെ. ഇമാം സമഖ്ശരി പറയുന്നു: 'വ ഇബാദതു ശ്ശൈത്വാനി ത്വാഅതുഹു ഫീമാ യുവസ്വിസു ബിഹി ഇലൈഹിം വ യുസയ്യിനുഹു ലഹും (പിശാചിന് ഇബാദത് എന്ന് പറഞ്ഞാല്‍ അവന്‍ ദുര്‍ബോധനം ചെയ്യുന്നതും ഭംഗിയാക്കി അവതരിപ്പിക്കുന്നതും അനുസരിക്കുക എന്നാണ്) (അല്‍കശ്ശാഫ് 3/ 260)

      "അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവെക്കൂടാതെ അവര്‍ റബ്ബുകളാക്കി. മര്‍യമിന്റെ പുത്രന്‍ മസീഹിനെയും. ഏകനായ ഇലാഹിന് മാത്രം ഇബാദത് ചെയ്യാനാണ് അവര്‍ ആജ്ഞാപിക്കപ്പെട്ടിരുന്നത്.'' (അത്തൌബ 9: 31)
      ഇതിന്റെ വ്യാഖ്യാനമായി ഇമാം സമഖ്ശരി എഴുതുന്നു: "പണ്ഡിത പുരോഹിതന്‍മാരെ റബ്ബുകളാക്കുക എന്നതിന്റെ അര്‍ഥം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കല്പിക്കുമ്പോഴും അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും ഹലാലാക്കിയതിനെ ഹറാമാക്കുകയും ചെയ്യുമ്പോഴും ഇവര്‍ അവരെ അനുസരിച്ചു എന്നാണ്. യജമാനന്‍മാരുടെ കല്പനകള്‍ അനുസരിക്കുന്നതു പോലെ, പിശാചിന്റെ ദുര്‍ബോധനങ്ങള്‍ പിന്‍പറ്റുന്നവരെ പിശാചിന് ഇബാദത് ചെയ്യുന്നവര്‍ എന്ന് പറയുന്നത് ഇതുപോലെയാണ്. 'അവര്‍ ജിന്നുകള്‍ക്ക് ഇബാദത് ചെയ്യുന്നവരായിരുന്നു' എന്നും 'പിതാവേ, പിശാചിന് ഇബാദത് ചെയ്യരുത്' എന്നും പറഞ്ഞത് ഇപ്രകാരം തന്നെയാണ്.

      അദിയ്യു ബ്നു ഹാതിം പറയുന്നു: ഞാന്‍ തിരുമേനിയെ സമീപിച്ചു. എന്റെ കഴുത്തില്‍ സ്വര്‍ണക്കുരിശുണ്ടായിരുന്നു. തിരുമേനി ചോദിച്ചു: അല്ലാഹു ഹലാലാക്കിയതിനെ അവര്‍ (പുരോഹിതന്‍മാര്‍) ഹറാമാക്കുമ്പോള്‍ നിങ്ങളും ഹറാമാക്കുകയും അല്ലാഹു ഹറാമാക്കിയതിനെ അവര്‍ ഹലാലാക്കുമ്പോള്‍ നിങ്ങളും ഹലാലാക്കുകയും ചെയ്യാറില്ലേ? ഞാന്‍ പറഞ്ഞു: അതെ. തിരുമേനി പറഞ്ഞു: അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത്.

      "സ്വന്തം ദേഹേഛയെ ഇലാഹാക്കിയവനെ നീ കണ്ടുവോ?'' (അല്‍ ഫുര്‍ഖാന്‍ 25: 43)
      ഇതിനെ ഇമാം സമഖ്ശരി വ്യാഖ്യാനിക്കുന്നു: "തെളിവ് അന്വേഷിക്കുകയോ പ്രമാണം നോക്കുകയോ ചെയ്യാതെ ദേഹേഛ തള്ളുകയും കൊള്ളുകയും ചെയ്യുന്നതൊക്കെ അപ്പടി പിന്‍പറ്റി ക്കൊണ്ട് ഒരു മനുഷ്യന്‍ തന്റെ ദീനിന്റെ കാര്യത്തില്‍ സ്വേഛയ്ക്ക് വഴിപ്പെട്ട് കഴിയുകയാണെങ്കില്‍ അവന്‍ തന്റെ ഇഛയ്ക്ക് ഇബാദത് ചെയ്യുന്നവനാണ്. (അല്‍കശ്ശാഫ് 3/98)

      "മസീഹോ ദൈവസാമീപ്യം സിദ്ധിച്ച മലകുകളോ അല്ലാഹുവിന്റെ അടിമയാകുന്നതില്‍ ലജ്ജിക്കുകയേയില്ല. ആരെങ്കിലും അവന്റെ അടിമയാകുന്നതില്‍ ലജ്ജിക്കുകയും അഹങ്കരിക്കുകയും ചെയ്താല്‍ അവരെയെല്ലാം അവന്‍ തന്റെയടുക്കല്‍ ഒരുമിച്ചു കൂട്ടുകതന്നെ ചെയ്യും'' (അന്നിസാഅ" 4: 172)
      ഇവിടെ അല്ലാഹുവിന്റെ അടിമയാകുക എന്നത് ദൈവഭക്തനായ ഒരു സൃഷ്ടി, മഹത്ത്വമായാണ് കാണുകയെന്നും ഈസാനബി അല്ലാഹുവിന്റെ അടിമയാകുന്നതില്‍ ഒട്ടും നാണിക്കുന്നവനല്ലായെന്നും ഖുര്‍ആന്‍ എടുത്തുപറയുന്നു. തുടര്‍ന്ന്, ആര്‍ അല്ലാഹുവിന് ഇബാദത് ചെയ്യാന്‍ വിസമ്മതിച്ചാലും അവന്റെ പരിണാമം ഭയാനകമാകുമെന്നുണര്‍ത്തുന്നു. അതുകൊണ്ടാണ് ഇമാം ഖുര്‍ത്വുബി എഴുതിയത്; ഉബൂദിയ്യത് (അടിമത്തം) മസീഹ് സമ്മതിക്കാതിരിക്കുകയോ അതിനെ ന്യൂനതയായി കണ്ട് അതില്‍നിന്ന് മുക്തനാവുകയോ ഇല്ല എന്നാണിതിന്റെ അര്‍ഥം. (ഖുര്‍ത്വുബി 2/27)

      "പിന്നീട് മൂസായേയും അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി ഫറോവയുടെയും പ്രമാണിമാരുടെയും അടുത്തേക്ക് നാം അയച്ചു. അപ്പോള്‍ അവര്‍ അഹന്ത നടിക്കുകയാണുണ്ടായത്. അവര്‍ പൊങ്ങച്ചം നടിക്കുന്ന ജനതയായിരുന്നു. അവര്‍ പറഞ്ഞു: ഞങ്ങളെപ്പോലുള്ള രണ്ടു മനുഷ്യരില്‍ ഞങ്ങള്‍ വിശ്വസിക്കുകയോ? അവരുടെ ജനതയാകട്ടെ ഞങ്ങള്‍ക്ക് ഇബാദത് ചെയ്യുന്നവരാണ്'' ( അല്‍ മു അ"മിനൂന്‍ 23: 45-47)
      ഇസ്റാഈല്യരെ പീഡിപ്പിക്കുകയും അടിമകളാക്കിവെക്കുകയും നിഷ്ഠുരമായി ഭര്‍ത്സിക്കുകയും ചെയ്യുന്നവരായിരുന്നു ഫിര്‍ഔനും പ്രഭൃതികളുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്റാഈല്യരുടെ വിശ്വാസാചാരങ്ങളും ഖിബ്ത്വികളുടെ വിശ്വാസങ്ങളും വ്യത്യസ്തമായിരുന്നു. ഇസ്റാഈല്യര്‍ ഇബ്റാഹീമിന്റെയും യൂസുഫിന്റെയും വംശപരമ്പരയാണ്. ആ നിലയ്ക്ക് അവര്‍ ഫറോവയെയും പ്രമാണിമാരെയും ആരാധിക്കുന്നവരായിരുന്നു എന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. ബലം പ്രയോഗിച്ച് ഇസ്റാഈല്യരെ അടിമകളാക്കി വെക്കാനേ അവര്‍ക്ക് സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇവിടെ അവരുടെ ജനം ഞങ്ങള്‍ക്ക് ഇബാദത് ചെയ്യുന്നവരാണ് എന്നതിന്, 'ഞങ്ങള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കുന്നവരും ഞങ്ങളുടെ അടിമകളുമാണെ'ന്ന് മുഫസ്സിറുകളെല്ലാം അര്‍ഥം പറഞ്ഞത്.

      താഴെപ്പറയുന്ന സൂക്തങ്ങളില്‍ 'ആരാധിക്കുക' എന്ന അര്‍ത്ഥത്തില്‍ ഇബാദത് ഉപയോഗിച്ചിരിക്കുന്നു:
      "പിതാവേ, കേള്‍വിയും കാഴ്ചയുമില്ലാത്തതും താങ്കള്‍ക്കൊന്നും ഉപകരിക്കാത്തതുമായ ഈ ബിംബങ്ങളെ എന്തിനാണ് ഇബാദത് ചെയ്യുന്നത്.'' (മര്‍യം 19: 42)
      ഇബ്റാഹീംനബി തന്റെ പിതാവിന്റെ ബിംബാരാധനയുടെ അര്‍ഥ ശൂന്യത ബോധ്യപ്പെടുത്തിക്കൊണ്ട് ഉന്നയിച്ച ചോദ്യമാണിത്.
      "അല്ലാഹുവെ കൈവിട്ട് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ബിംബങ്ങളെയാണവര്‍ ഇബാദത് ചെയ്യുന്നത്. ഇവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശുപാര്‍ശകരാണെന്നവര്‍ പറയുകയുംചെയ്യുന്നു.'' (യൂനുസ് 10: 18)
      "അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ഇബാദത് ചെയ്യുന്നത്?'' (അല്‍ മാഇദ 5: 76).
      "നിങ്ങളും അല്ലാഹുവെ കൂടാതെ നിങ്ങള്‍ ഇബാദത് ചെയ്യുന്ന വസ്തുക്കളും നരകത്തിലെ വിറകാണ്. നിങ്ങള്‍ അവിടെ വരികതന്നെ ചെയ്യും.'' (അല്‍ അംബിആഅ" 21: 98).
      "സ്വയം കൊത്തിയുണ്ടാക്കുന്ന വസ്തുക്കളെയാണോ നിങ്ങള്‍ ഇബാദത് ചെയ്യുന്നത്? യഥാര്‍ഥത്തില്‍ അല്ലാഹുവാണ് നിങ്ങളെയും നിങ്ങള്‍ നിര്‍മിച്ചുണ്ടാക്കുന്നവയെയും സൃഷ്ടിച്ചത്.'' (അസ്സ്വാഫ്ഫാത് 37: 95,96).
      "രക്ഷിതാവേ, ഈ നാടിനെ നീ നിര്‍ഭയമാക്കേണമേ. എന്നെയും എന്റെ സന്തതികളെയും ബിംബങ്ങള്‍ക്ക് ഇബാദത് ചെയ്യുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തേണമേ'' (ഇബ്രാഹിം 14: 35).
      "ഞങ്ങള്‍ ബിംബങ്ങളെയാണാരാധിക്കുന്നത്; ഞങ്ങളവര്‍ക്ക് ഭജനമിരിക്കുകയും ചെയ്യുന്നു.'' (അഷ്ശുഅറാഹ് 26: 71)

      പൂര്‍വകാല പണ്ഡിതന്‍മാര്‍ ഇബാദതിനെ വിശദീകരിക്കുന്നത് നോക്കുക:

      ഇമാം ഇബ്നുതൈമിയ്യഃ പറയുന്നതിപ്രകാരമാണ്: അല്ലാഹു ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന ബാഹ്യവും ആന്തരികവുമായ എല്ലാ വാക്കുകളും പ്രവര്‍ത്തനങ്ങളുമുള്‍ക്കൊള്ളുന്ന പദമാണ് ഇബാദത്. നമസ്കാരം, സകാത്, നോമ്പ്, ഹജ്ജ്, വാക്കുകളില്‍ സത്യസന്ധത പുലര്‍ത്തല്‍, ബാധ്യതകള്‍ നിറവേറ്റല്‍, മാതാപിതാക്കളോട് പുണ്യം ചെയ്യല്‍, കുടുംബബന്ധം ചേര്‍ക്കല്‍, വാഗ്ദത്തം പാലിക്കല്‍, നന്‍മ കല്പിക്കല്‍, തിന്‍മ വിരോധിക്കല്‍, അവിശ്വാസികളോടും കപടവിശ്വാസികളോടും സമരം ചെയ്യല്‍, അയല്‍വാസി, അനാഥ, ദരിദ്രര്‍, വഴിയാത്രക്കാര്‍, അടിമകള്‍, നാല്ക്കാലികള്‍ എന്നിവരോട് ദയാപൂര്‍വം പെരുമാറല്‍, പ്രാര്‍ഥന, ദിക്റ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയവയെല്ലാം ഇബാദതുകളില്‍പെട്ടതാണ്. അപ്രകാരംതന്നെ അല്ലാഹുവെയും റസൂലിനെയും സ്നേഹിക്കല്‍, അല്ലാഹുവെ ഭയപ്പെടല്‍, അവനിലേക്ക് മടങ്ങല്‍, വിധേയത്വം അവന്നു മാത്രമാക്കല്‍, അവന്റെ ആജ്ഞകള്‍ ക്ഷമാപൂര്‍വം പിന്‍പറ്റല്‍, അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്യല്‍, അവന്റെ വിധിയില്‍ തൃപ്തിപ്പെടല്‍, അവനില്‍ ഭരമേല്പിക്കല്‍, അവന്റെ കാരുണ്യം പ്രതീക്ഷിക്കല്‍, അവന്റെ ശിക്ഷ ഭയപ്പെടല്‍ തുടങ്ങിയവ അല്ലാഹുവിനുള്ള ഇബാദതാണ്. ചുരുക്കത്തില്‍, ദീന്‍ മുഴുവന്‍ ഇബാദതില്‍ ഉള്‍പ്പെടുന്നു. (അല്‍ഉബൂദിയ്യത് 3-4)

      ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഗുരുവും ഹിജ്റഃ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതനുമായ ഇമാം ത്വബരി, 'ഇയ്യാക നഅ"ബുദു' എന്നതിന്, നഖ്ശഉ വനദില്ലു വനസ്തകീനു (നിനക്ക് ഞങ്ങള്‍ കീഴ്വണങ്ങുകയും വിധേയത്വം കാണിക്കുകയും താഴ്മ കാണിക്കുകയും ചെയ്യുന്നു) എന്നും 'ഇന്‍കുന്‍തും ഇയ്യാഹു തഅ"ബുദൂന്‍' എന്നതിന് ഇന്‍കുന്‍തും മുന്‍ഖാദീന ലി അംറിഹി സാമിഈന മുത്വീഈന (നിങ്ങള്‍ അവന്റെ ആജ്ഞാനുവര്‍ത്തികളും അവനെ കേട്ട് അനുസരിക്കുന്നവരുമാണെങ്കില്‍) എന്നുമാണ് അര്‍ഥം പറഞ്ഞിട്ടുള്ളത്.

      ഇമാം റാസി എഴുതുന്നു: അല്ലാഹു കല്പിച്ചതാണെന്ന ഏക കാരണത്താല്‍ നിര്‍വഹിക്കപ്പെടുന്ന എല്ലാ പ്രവൃത്തികള്‍ക്കും വര്‍ജനങ്ങള്‍ക്കും പറയുന്ന പദമാണ് ഇബാദത്. ഹൃദയങ്ങളുടെയും അവയവങ്ങളുടെയും എല്ലാ പ്രവര്‍ത്തനങ്ങളും ഇതിലുള്‍പ്പെടുന്നു. (തഫ്സീര്‍ റാസി 3/217)

      ഇമാം നവവി എഴുതി: ഭാര്യയുടെ അവകാശം നിറവേറ്റുകയാണെന്നും അല്ലാഹു ആജ്ഞാപിച്ച മര്യാദ പ്രകാരമാണ് ഭാര്യയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതെന്നും ഉദ്ദേശ്യമുണ്ടെങ്കില്‍ സ്ത്രീ സംസര്‍ഗം ഇബാദതായിത്തീരും.

      ഇമാം ഗസ്സാലി പറഞ്ഞു: ഒരു വിശ്വാസി ഉറങ്ങുന്നത് തന്റെ ആരാധനയ്ക്ക് ശക്തി ലഭിക്കേണ്ടതിനായി സ്വദേഹത്തിന് വിശ്രമം നല്കാനാണെങ്കില്‍ ആ ഉറക്കംപോലും ഇബാദതാണ്. (ഇഹ"യാ ഉലൂമിദ്ദീന്‍ 4/272)

      മുഹമ്മദുബ്നു അബ്ദില്‍ വഹ്ഹാബ് എഴുതി: ചുരുക്കത്തില്‍, അല്ലാഹു തന്റെ പ്രവാചകന്റെ നാവിലൂടെ തന്റെ ഗ്രന്ഥത്തില്‍ കല്പിച്ചതനുസരിച്ച് അല്ലാഹു ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന അടിമകളുടെ എല്ലാ വാക്കുകളെയും പ്രവൃത്തികളെയും ഉള്‍ക്കൊള്ളുന്ന സമഗ്ര നാമമാണ് ഇബാദത്. (മജ്മൂഅതുത്തൌഹീദ് )

      മേല്‍പ്പറഞ്ഞ ഉദ്ധരണികളുടെ വെളിച്ചത്തില്‍ വക്രതയില്ലാതെ ചിന്തിക്കുന്നവര്‍ക്ക് പ്രത്യേക നിര്‍വചനം കൂടാതെ തന്നെ കാര്യം വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു. ']
      See More

    • Nikhil Iqbal ഒരിക്കല്‍ ജമാതിനെ വിമര്‍ശിക്കാന്‍ വേണ്ടി മുജാഹിദ് സുഹൃത്തുക്കള്‍ നടത്തിയ ഒരു പരിപാടിയുടെ അവസാനം ചോദ്യോത്തര വേളയില്‍ ഇബാദത്തിനു അനുസരണം എന്ന അര്‍ഥം മൌദൂദി അല്ല അതിനു മുന്‍പ് ഇമാം ഗസ്സാലി, റാഫി (രഹ്മതുല്ലഹി അലൈഹി) എന്നിവര്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ - ഇമാം ഗസ്സാലി, റാഫി ഒക്കെ പണ്ഡിതര്‍ തന്നെ പക്ഷെ ഇബാദത്തിന്റെ വിഷയത്തില്‍ അവര്‍ക്ക് തെറ്റ് പറ്റി എന്നാണ് മറുപടി പറഞ്ഞത്... ഞാന്‍ പിടിച്ച മുയലിനു കൊമ്പ് മൂന്ന് തന്നെ....
      February 17 at 9:17am · · 1 personLoading...

    • Lukhman പ്രണയ കാലം
      February 17 at 9:33am · · 1 personLoading...

      ‎@SHAJAHAAN

      ഇബാദത്ത് എന്ന വാക്കിന്നു അനുസരണം എന്ന അര്തംവേച്ചതാണ് മൌദൂതി ചെയ്ത ഏറ്റവും വലിയ പാതകം.
      ---------------------
      ഇബാദത്തിന് 'അനുസരണം', 'അടിമത്തം' എന്നീ അര്‍ഥങ്ങളില്ലെന്ന് ചില മുജാഹിദ് പണ്ഡിതന്മാര്‍ പറയുന്നു . 'അനുസരണം, അടിമത്തം എന്നിങ്...ങനെ അര്‍ഥമുണ്ടെന്ന് മറ്റു ചില മുജാഹിദ് പണ്ഡിതന്മാരും പറയുന്നു (ഉദാ: എ. അലവി മൌലവി, പി.കെ മൂസ മൌലവി, മുഹമ്മദ് അമാനി മൌലവി- വിശുദ്ധ ഖുര്‍ആന്‍ വിവരണം, രണ്ടാം പകുതി, വാള്യം 2, പേജ് 504). മുജാഹിദ് പണ്ഡിതന്മാരുടെ ഈ വിരുദ്ധ നിലപാടുകളെക്കുറിച്ച് എന്തു പറയുന്നു?ശേഷം മൌദൂദിയുടെ വിശദീകരണം തരാന്‍ ശ്രമിക്കാം ..!!

      പ്രിയ ഷാജഹാന്‍ താങ്കളുടെ കയ്യില്‍ ആ ഖുര്‍ആന്‍ കോപ്പി ഉണ്ടെങ്കില്‍ നോക്കുക്ക ഇല്ലെങ്കില്‍ സംഘടിപ്പിക്കുക ..
      See More

    • Shahjahan T Abbas Can you arange it for me? please........
      February 17 at 10:46am ·

    • Lukhman പ്രണയ കാലം Sorry Dear , i am here in Qatar . Check with your local Mujahid Office
      February 17 at 10:48am ·

    • Shahjahan T Abbas no problem. just give me your contact number. Inshah Allah I am going to visit Qatar by next week. so I can come to you and collect it!
      February 17 at 10:54am ·

    • Lukhman പ്രണയ കാലം welcome to Qatar .. Just give me a message Next wk , i will arrange it >>!
      February 17 at 10:57am ·

    • Shahjahan T Abbas Thanks..
      February 17 at 11:03am ·

    • Jamal Thandantharayil
      February 17 at 5:05pm ·

      ‎40:60] وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ﴿٦٠﴾
      നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തര......ം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.
      ഈ ആയത്തിന്റെ വിശദീകരണമായാണ് നബി(സ) ‘അദ്ദു ആ ഉ ഹുവൽ ഇബാദ‘ എന്ന് പറഞ്ഞത് എന്ന് ഓർക്കുക. ഇബാദത്തിന്റെ അർത്ഥം പറഞ്ഞതല്ല. മറിച്ച് ഖുർആനിൽ ഇബാദത്ത് എന്ന പദം ഉപയോഗിച്ചതിന്റെ വിവക്ഷയാണ് നബി(സ) പഠിപ്പിച്ചത്.

      ഇബാദത്ത് ഇസ്ലാമിന്റെ സാങ്കേതികാർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ആരാധന എന്ന പദം തന്നെയാണ് യോജിക്കുക.

      ഇനി ‘ഇബാദത്ത്’ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ചും ഖുർ ആനിലെ ഉപയോഗത്തെക്കുറിച്ചും അമാനി മൌലവി നൽകിയ വിശദീകരണം കാണുക:
      അമാനി തഫ്സീറിന്റെ 1987 ല്‍ പുറത്തിറങ്ങിയ സെക്കന്റ്‌ എഡിഷന്‍, അതു പോലെ അവസാനം ഇറങ്ങിയ മൂന്നാം എഡിഷന്‍ എന്നിവ എന്റെ കയ്യിലുണ്ട്. ഇത് രണ്ടും ആകെ 4 വാല്യങ്ങളാണ്. സിദ്ദു എഴുതിയ ഭാഗം ഇതില്‍ ഒന്നാം വാല്യം 110 ലാണ് ഉള്ളത്. 504 ല്‍ ഈ വക കാര്യങ്ങള്‍ ഒന്നും തന്നെയില്ല. 109, 110, 111, 112, 113 പേജ് കളിലെല്ലാം ഇതിന്റെ വിശദീകരണം ഉണ്ട്. 110 , 111 എന്നിവ വായിച്ചാല്‍ തന്നെ കാര്യന്ങ്ങള്‍ ഒരു വിധം പിടി കിട്ടും. അവയില്‍ പ്രസക്തമായ ചില ഭാഗങ്ങ്ങള്‍ ഞാന്‍ ടൈപ്പ് ചെയ്യാം.

      'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്‌.

      ശേഷം ഇമാം ഇബ്നു കസീര്‍ പറഞ്ഞതിനെ ക്കുറിച്ചും മറ്റും വിശദീകരിച്ച ശേഷം 111 ല്‍ പറയുന്നത് കാണുക.

      عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്.
      കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.

      ഖുര്‍ആന്റെ വാക്കര്‍ഥങ്ങള്‍ ക്ക് വേണ്ടി പ്രത്യേകം തയ്യാറാ ക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടു വാണ് ഇമാം റാഗിബ് (റ) ന്റെ അല്‍ മുഫ്രാദാത്ത് (المفردات ) അതില്‍ അദ്ദേഹം പറയുന്നു. (അറബി ഒഴിവാക്കുന്നു.) ഉബൂദിയ്യത്ത് എന്ന വാക്കിന്റെ അർത്ഥമാണ് - അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാൾ ശക്തിയേറിയതാണ്. കാരണം അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യാൻ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവ...ാണ് താനും. അതു കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുത് എന്ന് അവൻ പറഞ്ഞിരിക്കുന്നതും. ഇത് അൽ മുഫ്രദാത്തിൽ ഇമാം റാഗിബ് പറഞതാണ്.
      ഇതിൽ നിന്ന് ഇബാദത്തും ഉബൂദിയ്യത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത് ഉബൂദിയ്യത്തിനേക്കാൾ പ്രത്യേകമായതും, ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല അബദ (عبد ) എന്ന ക്രിയക്ക് മാത്രമേ ‘ഇബാദത്ത്’ എന്ന ധാതു രൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ അബുദ , അബദ എന്നീ രണ്ടു ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും. അബദ യുടെ ധാതുവാകുമ്പോൾ അതിനും ‘ഇബാദത്തിന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത് സകർമ്മക രൂപത്തിലുള്ളതും ആയിരിക്കും. അബുദയുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർഥം. ഇപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും ആയിരിക്കും. ചുരുക്കി പ്പറഞ്ഞാൽ അബദ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘അബുദ’ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും അടിമത്വം - അഥവാ അടിമയായിരിക്കൽ - എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ടു ക്രിയാരൂപങ്ങളുടേയും ധാതുവായി വരുന്നതു കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് ഇബാദത്ത് എന്ന വാക്കിനു ഭാഷാർത്ഥങ്ങൾ പറയുമ്പോൾ ‘അടിമത്വം’ അടിമവേല, അടിമവ്യത്തി എന്നൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തിൽ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിനു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.

      തഫ്സീർ അമാനിയിൽ ഫാത്തിഹയിൽ അഞ്ചാം വചനത്തിന്റെ വിശദീകരണത്തിൽ ഇതെല്ലാം വായിക്കാം
      See More

    • Vnm Suhail Ibadath nte vishayathil ella suhruthukkalum ekm vech nadanna mujahid-jama'ath dbate kanuka...
      Ivide jama'athkar parayunna 'vairudhyangalenn avark thonniya' karyangal athilum udharikkunnund..alhamdulillah..athnulla marupady apo kitum..

      February 17 at 7:42pm ·

    • Vnm Suhail Ibadath nte vishayathil ella suhruthukkalum ekm vech nadanna mujahid-jama'ath dbate kanuka...
      Ivide jama'athkar parayunna 'vairudhyangalenn avark thonniya' karyangal athilum udharikkunnund..alhamdulillah..athnulla marupady apo kitum..

      February 17 at 7:43pm · · 1 personLoading...

    • Vnm Suhail Pishaajine anusarichal ibadath akumenki,
      vyabhicharavum,kallu kudikkunnavarum shirk cheyyunnavarakumo sahodharanmare?

      February 17 at 7:45pm · · 1 personLoading...

    • Jamal Thandantharayil
      February 17 at 9:17pm ·

      അല്ലാഹുവിനുള്ള അനുസരണം അവനുള്ള ഇബാദത്ത് ആകും എന്ന കാര്യത്തിൽ മുജാഹിദുകൾക്ക് സംശയമൊന്നുമില്ല; അവൻ വിശ്വാസിയും ഉദ്ദേശശുദ്ധിയുള്ളവനുമാണെങ്കിൽ. അല്ലെങ്കിൽ അനുസരി...ച്ചിട്ടും കാര്യമില്ല. ഹിജ് റ പോകുക എന്ന കാര്യം ഒരാൾ അനുസരിച്ചു, എന്നാൽ ഉദ്ദേശം ഒ...രു പെണ്ണിനെ കല്യാണം കഴിക്കലായിരുന്നു. അത് ഇബാദത്താണോ?

      അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നതെല്ലാം അതാതു വ്യക്തിത്വങ്ങൾക്കുള്ള ഇബാദത്താണെന്ന് പറയാൻ സാധിക്കാത്തിടത്തോളം ആ വാക്ക് അവിടെ അർത്ഥം പറയാൻ സാധിക്കില്ല. എന്തു കൊണ്ട് ആരാധന എന്ന വാക്കു തന്നെ ഉപയോഗിക്കുവാൻ ജമാ അത്ത് മുതിർന്നില്ല.
      അനുസരണം എന്ന പദം ഫാത്തിഹയിൽ ഇയ്യാക്കന അ്ബുദു.... എന്നിടത്ത് ഉപയോഗിക്കുന്നതു കൊണ്ട് ഒരിക്കലും യഥാർത്ഥ ഇസ്ലാമിനെ വിശദീകരിക്കാൻ കഴിയില്ല. ഖുർ ആനിനും ഹദീസിനും എതിരാണ് അനുസരണം എന്ന് ഉപയോഗിക്കുന്നത്.

      സൂറത്തു നൂഹിലെ 3 വചനം നോക്കുക:
      أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ
      നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ.

      ഹജ്ജത്തുൽ വിദാഇൽ വെച്ചുള്ള ഈ ഹദീസ് നോക്കുക:

      عن ابن عباس-رضي الله عنه- أن رسول الله - صلى الله عليه وسلم - خطب الناس في حجة الوداع فقال: " إن الشيطان قد يئس أن يعبد بأرضكم، ولكن رضي أن يطاع فيما سوى ذلك مما تحاقرون من أعمالكم، فاحذروا ... إني قد تركت فيكم ما إن اعتصمتم به فلن تضلوا أبدا، كتاب الله، وسنة نبيه " [ رواه البخاري والحاكم وأحمد ]

      “പിശാച് നിങ്ങളൂടെ ഈ നാട്ടിൽ വെച്ച് അവൻ ആരാധിക്കപ്പെടുന്നതിനെക്കുറിച്ച് നിരാശനായിരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ അനുസരിക്കപ്പെടുന്നതിൽ അവൻ ത്യപ്തിയടഞ്ഞിരിക്കുന്നു....[ബുഖാരി, ഹാകിം..]

      ഇവിടെ ഖുർ ആനും ഹദീസും ആരാധനയേയും അനുസരണത്തേയും വേറെ വേറെ പ്രതിപാദിച്ചത് കാണുക
      See More

    • Valiyakkathodi Muneer Valiyakkathodi ലോക പ്രശസ്തസലഫി പന്റിതന്‍ അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ ഖാലിക്..ഈ വിഷയകമായി..എന്ത് പറയുന്നു..കേരളത്തിലെ..മുജാഹിദ് സുഹുര്തുക്കള്‍..പഠിക്കുന്നത് നന്നായിരിക്കും. ..
      February 17 at 9:30pm ·

    • Valiyakkathodi Muneer Valiyakkathodi ഇബാദത്തിനു ..ആരാധന എന്ന് മാത്രം..കൊടുക്കാന്‍ പാടുള്ളൂ..യെന്ന..മുജാഹിദ് വാദം....ജമാത്..കൊടുക്കുന്ന..ആശയങ്ങും..അതായത്..ആരാധന..എന്നും..അനുസരണം.അടിമവൃതി..എന്നര്‍ത്ഥം..( ഈ ആശയം.ഉള്‍കൊള്ളുന്ന.വിശദീകരിച്ചു..ഒരറ്റ..പുസ്തകംമായി..ഇറക്കട്ടെ..എന്നിട്ട്..എല്ലാ സുഹുര്തുക്കളും..സാമാധാനം..വായിക്കട്ടെ..ഇത്ര സുന്ദരമായി ജമാ ത..ഈ വിഷയത്തെ കുറിച്ച് മുജാഹിധു കളോട് സംവധിചിട്ടുണ്ട്....
      February 17 at 9:59pm ·

    • Jamal Thandantharayil ഡിയർ മുനീർ: അതിന്റെ പ്രസക്തഭാഗങ്ങൾ താങ്കൾക്ക് ഇവിടെ കൊടുത്തു കൂടെ!
      February 17 at 10:25pm ·

    • Abdul Latheef ഇബാദത്തിനെക്കുറിച്ച് കേരളത്തിലെ മുജാഹിദുകള്‍ക്ക് ലോകത്ത് ഒരു മുസ്ലിം വിഭാഗത്തിനുമില്ലാത്ത സങ്കുചിത കാഴ്ച്ചപ്പാടാണ് എന്ന് വ്യക്തം. അതിന് കാരണമാകട്ടേ, ജമാഅത്തിനെ വിമര്‍ശിക്കാനുള്ള വ്യഗ്രതയില്‍ മര്‍ഹും കെ.ഉമര്‍ മൗലവിക്ക് പറ്റിയ ഒരു അബദ്ധവും. അതില്‍ പിന്നീട് അവര്‍ പിടിച്ച് നിന്നത് ജമാഅത്തിനില്ലാത്ത വാദം അവരുടെ മേല്‍ കെട്ടിവെച്ച് മറുപടി പറഞ്ഞുകൊണ്ടാണ് അതുതന്നെയാണ് ഇവിടെയും തുടരുന്നത്.
      February 17 at 10:32pm ·

    • Abdul Latheef ഒരു വ്യാഴവട്ടക്കാലം ചര്‍ചചെയ്ത് മുജാഹിദ് വിഭാഗം പിന്‍വാങ്ങിയ വാദമാണ് പഴയ പുസ്തകങ്ങള്‍ വായിച്ച് പുതിയ മുജാഹിദുകാര്‍ ഇവിടെ ആവര്‍ത്തിക്കുന്നത്. അതിന് മറുപടി പറയുന്നത് ചരിത്രത്തെ പിന്നോട്ട് പിടിച്ചു വലിക്കാന്‍ ശ്രമിക്കുന്നത് പോലെ അര്‍ഥശൂന്യം. ഭീകരവാദവും തീവ്രവാദവുമാണ് പുതിയ തുരുപ്പ് ശീട്ട് എന്ന് പുതിയ മുജാഹിദുകാര്‍ മനസ്സിലാക്കണം.
      February 17 at 10:35pm ·

    • Jamal Thandantharayil
      February 17 at 10:38pm ·

      ലത്തീഫ് സാഹിബ് <<സൂറത്തു നൂഹിലെ 3 വചനം നോക്കുക:
      أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ
      നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ.

      ഹജ്ജത്തുൽ വിദാഇൽ വെച്ചുള്ള ഈ ഹദീസ് നോക്കുക:
      ...
      عن ابن عباس-رضي الله عنه- أن رسول الله - صلى الله عليه وسلم - خطب الناس في حجة الوداع فقال: " إن الشيطان قد يئس أن يعبد بأرضكم، ولكن رضي أن يطاع فيما سوى ذلك مما تحاقرون من أعمالكم، فاحذروا ... إني قد تركت فيكم ما إن اعتصمتم به فلن تضلوا أبدا، كتاب الله، وسنة نبيه " [ رواه البخاري والحاكم وأحمد ]

      “പിശാച് നിങ്ങളൂടെ ഈ നാട്ടിൽ വെച്ച് അവൻ ആരാധിക്കപ്പെടുന്നതിനെക്കുറിച്ച് നിരാശനായിരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ അനുസരിക്കപ്പെടുന്നതിൽ അവൻ ത്യപ്തിയടഞ്ഞിരിക്കുന്നു....[ബുഖാരി, ഹാകിം..]>> : ഇത് വെറും പഴയപുസ്തകമായി തള്ളാൻ ജമാ അത്തുകാർക്ക് പറ്റുമോ?
      See More

    • Abdul Latheef
      February 17 at 10:39pm · · 1 personLoading...

      ഇബാദത്തിന് ആരാധന എന്ന് മാത്രം അര്‍ഥം നല്‍കിയതാണ് മുജാഹിദുകളുടെ പിന്തിരിപ്പന്‍ നിലപാടുകള്‍ക്കും രാഷ്ട്രീയം ദുന്യാകാര്യമാണെന്ന് പറഞ്ഞ് മാറ്റിവെക്കാനും ദീനുല്‍ ഇസ്ലാമിനെ തുണ്ടായി മുറിക്കാനും, ഇസ്ലാമിന്റെ സങ്കുചിത വിഭാവനക്കും കാരണം. ചുരുക്കത്തി...ല്‍ അവരുടെ തെറ്റിന്റെ ശിക്ഷ അവര്‍ അനുഭവിക്കുന്നുവെന്ന് ചുരുക്കം. മടവൂര്‍ വിഭാഗം അതില്‍നിന്ന് കുറെയൊക്കെ പുറത്ത് കടക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് ഇനിയും ആ വിഷയത്തില്‍ ഒരു തര്‍ക്കത്തിന് സാധ്യതയില്ല. ഇബാദത്ത് എന്താണ് എന്ന് മുകളില്‍ വിശദീകരിക്കപ്പെട്ടു. അത് സ്വീകാര്യമല്ലാത്തവര്‍ അവര്‍ക്ക് തോന്നിയ അര്‍ഥം സ്വീകരിക്കട്ടേ.See More

    • Jamal Thandantharayil തർക്ക വിഷയങ്ങൾ അല്ലാഹുവിലേക്കും പ്രവാചകനിലേക്കും മടക്കുക എന്നതാണ് വിശ്വാസികളുടെ ബാധ്യത. ഈ വിഷയത്തിൽ ഖുർ ആനും ഹദീസും എന്ത് പറയുന്നു എന്നതാണ് മുജാഹിദുകൾക്ക് പ്രധാനം. അല്ലാതെ തോന്നിയ അർത്ഥം സ്വീകരിക്കുകയല്ല!
      February 17 at 10:42pm · · 1 personLoading...

    • Samad Kodinhi പ്രിയ ജമാഅത്തുകാരെ, ഈ വിഷയത്തില്‍ നിങ്ങള്‍ കേരളത്തിലെ മുജാഹിദു സഹോദരന്മാരോട് (ലോകത്തുള്ള മറ്റു സലഫികള്‍ പറയുന്നതൊന്നും ഇവിടെ പരിഗണനീയമല്ല) തര്‍ക്കിച്ചിട്ടു കാര്യമില്ല. കാരണം അവര്‍ക്ക് വഹ് യ് ഇറങ്ങിയിട്ടുണ്ട്.... "ഇബാദത്ത് = ആരാധന" ആണെന്ന്...
      Monday at 6:46pm ·

    • Abdul Latheef ‎"ഇബാദത്ത് = ആരാധന" മലയാളത്തിലവതരിച്ച വഹ് യ് !!!
      Monday at 6:50pm ·

    • Aneesudheen Ch നമുക്ക് കാത്തിരിക്കാം...പലതും മാറിയത് പോലെ... ഇതിലും ഒരു മാറ്റം വരാതിരിക്കില്ല...............
      Monday at 6:57pm ·

    • Shameem Kodinhi
      Monday at 10:05pm · · 1 personSalih Veepee likes this.

      എന്താണ് ഇബാദത്ത് എന്നാ പദത്തിന്റെ ഉദ്ദേശ്യം .അത് തീര്‍ച്ചയായും ഒരു സാങ്കേതിക പദമാണ്‌.ഈ വിതതിലുള്ള ഒരുപാടു പഥങ്ങള്‍ ഇസ്ലാമില്‍ ഉണ്ട് .ഉദാഹരണമായി "സലാത്ത് "എന്നാ പദത്തിന് മലയാളത്തില്‍ നാം പറയുന്ന നമസ്കാരം എന്നാ പദം "സ്വലതിനെ "യഥാവിതി പ്രടിനിധ...ീകരിക്കുന്നില്ല .അതുപോലെ തെന്നെയാണ് "തഖ്‌വ "എന്നെ പഥവും .ഇബാദത്ത് എന്നാ പദം മലയാളികള്‍ക്ക് മനസ്സിലാവണമെങ്കില്‍ അതിനു ബന്ദപ്പെട്ട എല്ലാ അര്‍ത്ഥങ്ങളും പറയേണ്ടതുണ്ട് അതുകൊണ്ടാണ് ഇബാദത്തിനു ആരാധന ,അനുസരണം ,അടിമവേല ..തുടങ്ങിയ അര്‍ഥങ്ങള്‍ ജമാഅത്ത് അതിന്റെ മലയാള പ്രസിദ്ധീകരണങ്ങളില്‍ കാണാന്‍ കാരണം .ഇത് ചൂണ്ടി കാണിച്ചാണ് മുജാഹിദ്‌ സഹോദരങ്ങള്‍ ജമാഅത്ത് തോഹീടില്‍ പിയചിട്ടുണ്ടാന്നും ഇബാദത്തിനു അര്‍ഥം കൊടുത്തത് തെറ്റാണെന്നും പറയുന്നത് .മുജാഹിദ്‌ പണ്ഡിതനായ ഉമര്‍ മൌലവി "ലിസനുല്‍ അറബിയില്‍ "ഇബാദത്തിനു "അനുസരണം എന്നാ അര്‍ഥം കണ്ടില്ല എന്ന് പറഞ്ഞു .എന്നാല്‍ ഇത് വസ്തുതാപരമായി തെറ്റാണു .ലിസനുല്‍ അറബിയില്‍ ഇബാദത്തിനു "അനുസരണം "എന്ന് തെന്നെയാണ് കൊടുത്തിട്ടുള്ളത് എന്ന് ആ പുസ്തകം പരിശോടിക്കുന്ന ആര്‍ക്കും കണ്ടെത്താവുന്നതാണ്.ഉമര്‍ മൌലവിക്കു അറബി അറിയാത്ത പ്രശ്നമൊന്നും ഇല്ലല്ലോ..??മുജാഹിദ്‌ പണ്ഡിതന്മാരായ മൂസ മൌലവി ,മര്‍ഹൂം അലവി മൌലവി ,മൊഹമ്മദ്‌ അമാനി മൌലവി എന്നിവര്‍ തെയ്യരക്കിയ "വിശുദ്ധ ഖുര്‍ആന്‍ വിവരണം "എന്നാ തഫ്സീരില്‍ ഇബാദത്തിനു എന്താണ് അര്‍ഥം കൊടുത്തിട്ടുള്ളത് .വാള്യം രണ്ടില്‍ പേജ് 504 ലില്‍ ഇബാദത്തിനു ഭാഷ അര്‍ഥം നോക്കുമ്പോള്‍" താഴ്മ കാണിക്കല്‍ ,കീഴ്പെടല്‍ ,അനുസരിക്കല്‍ ,വണങ്ങല്‍,അടിമ വേല ചെയ്യല്‍,ആരധിക്കല്‍,പുണ്യം ചെയ്യല്‍ എന്നിങ്ങനെ അര്‍ത്ഥങ്ങളില്‍ ഇബാദത് എന്നാ അര്‍ഥം വരാവുന്നതാണ് "ഇതു പ്രസിദ്ധീകരിച്ചത് 1967 nov രില്‍ ആണ് താനും .അതായതു 1967 യില്‍ തെന്നെ മുജാഹിദ്‌ പണ്ഡിതന്മാര്‍ ഇബാദത്തിനു അനുസരണം എന്നാ അര്‍ഥം നല്‍കിയിരിക്കുന്നു .മാത്രവുമല്ല അതിന്റെ തലക്കെട്ട്‌ തെന്നെ "ഇബാദത്തിന്റെ അര്‍ഥങ്ങള്‍"എന്നാണ് താനും .തുടര്‍ന്ന് വായിച്ചാല്‍ "ഖുര്‍ആന്‍നിലും ഹദീസിലും ഇസ്ലാമിക ഗ്രന്ഥന്കളിലും ആരാധന എന്നാ അര്‍ത്ഥത്തിലാണ് മിക്കവാറും ആ പദം ഉപയോഗിച്ച് കാണുന്നത് ചുരുക്കം ചില പ്പോള്‍ മേല്കണ്ട (ആരാധനാ )അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടരില്ല "അതായതു അനുസരണം.അടിമത്തം,അടിമവേല തുടങ്ങിയ അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് സാരം .(ഷെയ്ഖ്‌ മുഹമ്മദ്‌ കാരക്കുന്ന്-മുജാഹിദ്‌ വിമര്‍ശനങ്ങള്‍ക്ക് മറുപടി)മുജാഹിദ്‌ പണ്ടിതെന്മാര്‍ വളരെ മുന്‍പ് തെന്നെ ഇബാദത്തിനു ഈ അര്തന്കള്‍ കൊടുത്തിട്ടുണ്ടെങ്കില്‍ പിന്നെ എന്ന് മുതലാണ് നമ്മുടെ മുജാഹിദ്‌ സഹോദരങ്ങള്‍ക്ക് ഈ പുതിയ ആരാധന എന്നാ അര്‍ഥം മാത്രമായത് എന്ന് വര്‍ത്തമാന കാലത്തിലെ മുജാഹിദ്‌ നയനിലപടുകള്‍ പരിശോടിക്കുംപോള്‍ സാമാന്യ ബുദ്ടിയുള്ളവര്‍ക്ക് വളെരെ പെട്ടന്ന് മനസ്സിലാവും .See More

    • Najm Zaman അങ്ങിനെരു പാതകം മൌദൂദി ചെയ്തിട്ടുണ്ടെങ്കി... കേരളമെന്ന ഇട്ടാവട്ടത്തിലെ സലഫികള്‍ എന്ന് പറയുന്ന മുജാഹിദുകള്‍ ഒഴികെ.. ലോകത്തുള്ള എല്ലാ സലഫി പണ്ഠിതന്‍മാരും ഈയൊരു മഹാപാതകം ചെയ്തിട്ടില്ലേ....
      Monday at 10:13pm · · 2 peopleLoading...

    • Salih Veepee ‎''ഭാഷാര്‍ഥം നോക്കുമ്പോള്‍ താഴ്മ കാണിക്കല്‍,ഭക്തി അര്‍പ്പിക്കള്‍, കീഴപ്പെടല്‍,അനുസരിക്കല്‍, വണങ്ങല്‍,അടിമവേല ചെയ്യല്‍,ആരാധിക്കല്‍,പുണ്യം ചെയ്യല്‍,എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഇബാദത്ത് എന്നാ പദം വരാവുന്നതാണ്.
      Monday at 10:33pm ·

    • Salih Veepee വിശുദ്ദ ഖുര്‍ആന്‍ വിവരണം
      Monday at 10:36pm ·

    • Salih Veepee amaani moulavi----1967 vol.2 page504--ഷാജഹാന്‍ എന്ത് പറയുന്നു??
      Monday at 10:37pm ·

    • Jamal Thandantharayil
      Monday at 11:16pm ·

      <<Samad Kodinhi പ്രിയ ജമാഅത്തുകാരെ, ഈ വിഷയത്തില്‍ നിങ്ങള്‍ കേരളത്തിലെ മുജാഹിദു സഹോദരന്മാരോട് (ലോകത്തുള്ള മറ്റു സലഫികള്‍ പറയുന്നതൊന്നും ഇവിടെ പരിഗണനീയമല്ല) തര്‍ക്കിച്ചിട്ടു കാര്യമില്ല. കാരണം അവര്‍ക്ക് വഹ് യ് ഇറങ്ങിയിട്ടുണ്ട്.... "ഇബാദത്ത് = ...ആരാധന" ആണെന്ന്...+ Abdul Latheef "ഇബാദത്ത് = ആരാധന" മലയാളത്തിലവതരിച്ച വഹ് യ് !!!>> ഇബാദത്തിന്റെ അർത്ഥം മുജാഹിദുകൾ വിശദീകരിച്ചതിനു ക്യത്യമായ തെളിവുകൾ നൽകിയിരുന്നു. ഖുർ ആനിന്റെയും ഹദീസിന്റെയും. എന്നാൽ അതിനു മറുപടി മേലെ കൊടുത്ത പരിഹാസം!

      ജമാ അത്തിന്റെ ആദർശം എന്ന പേജിൽ നിന്ന്:
      അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)

      ഇവിടെ ഇബാദത്ത് എന്ന വചനത്തിനു വഴിപ്പെടുക എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. എന്നാൽ ത്ഫ് ഹീമുൽ ഖുർ ആൻ നൽകിയ അർത്ഥം നോക്കുക: “നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചു കൊടുത്തിട്ടുണ്ട്. അദ്ദേഹം മുഖേന എല്ലാവർക്കും ഇപ്രകാരം അറിയിപ്പു നൽകുകയും ചെയ്തിട്ടുണ്ട്: അല്ലാഹുവിനു ഇബാദത്ത് ചെയ്യുവിൻ. ത്വാഗൂത്തിനു ഇബാദത്ത് ചെയ്യുന്നത് ഉപേക്ഷിക്കുവിൻ.”

      ഇനി ചെറിയമുണ്ടത്തിന്റെയും പറപ്പൂരിന്റെയും പരിഭാഷ:
      [16:36] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
      തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.

      ഇവിടെ ഇബാദത്തിനു ആരാധന എന്ന അർത്ഥം മുജാഹിദുകൾ കൊടുക്കുന്നതിനെയാണ് മേലെ നമ്മുടെ സുഹ്യത്തുക്കൾ പരിഹസിക്കുന്നത്.

      എന്നാൽ ഖുർ ആനിന്റെയും ഹദീസിന്റെയും കാഴ്ചപ്പാട് മുജാഹിദുകളുടെ വാദത്തെയാണ് ശരി വെക്കുന്നത് എന്ന് കാണാൻ കഴിയും. കാരണം ഇബാദത്ത് എന്നത് അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതാണ് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു അല്ലാത്തവരെ ഇബാദത്ത് ചെയ്യുന്നവൻ മുശ്രിക്കാകുന്നു.

      ഇബാദത്തിനു മലയാളത്തിൽ കൊടുക്കാവുന്നതിൽ ഏറ്റവും യോജിച്ച പദമായിട്ടാണ് മുജാഹിദുകൾ ‘ആരാധന’ എന്ന പദത്തെ പ്രസ്താവിക്കുന്നത്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവർ മലയാള ഭാഷ അനുസരിച്ച് മുശ് രിക്കുകൾ തന്നെയാണ്.

      എന്നാൽ ജമാ അത്തുകാർ പറയുന്ന പോലെ മറ്റ് അർത്ഥങ്ങൾ ഇബാദത്തിനു കൊടുത്തു നോക്കാം. അതനുസരിച്ച് അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നവരൊക്കെ മുശ്രിക്ക് ആകണം. എന്നാൽ അങ്ങിനെയല്ല എന്ന് എല്ലാവർക്കും അറിയാം.
      സൂറത്തു നൂഹിലെ 3 വചനം നോക്കുക:
      أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ
      നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ.

      ഹജ്ജത്തുൽ വിദാഇൽ വെച്ചുള്ള ഈ ഹദീസ് നോക്കുക:

      عن ابن عباس-رضي الله عنه- أن رسول الله - صلى الله عليه وسلم - خطب الناس في حجة الوداع فقال: " إن الشيطان قد يئس أن يعبد بأرضكم، ولكن رضي أن يطاع فيما سوى ذلك مما تحاقرون من أعمالكم، فاحذروا ... إني قد تركت فيكم ما إن اعتصمتم به فلن تضلوا أبدا، كتاب الله، وسنة نبيه " [ رواه البخاري والحاكم وأحمد ]

      “പിശാച് നിങ്ങളൂടെ ഈ നാട്ടിൽ വെച്ച് അവൻ ആരാധിക്കപ്പെടുന്നതിനെക്കുറിച്ച് നിരാശനായിരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ അനുസരിക്കപ്പെടുന്നതിൽ അവൻ ത്യപ്തിയടഞ്ഞിരിക്കുന്നു....[ബുഖാരി, ഹാകിം..]

      ഇനി അടിമത്വം എന്ന പദം ഉപയോഗിച്ചു നോക്കുക: അതനുസരിച്ച് അല്ലാഹു അല്ലാത്തവർക്ക് അടിമത്വത്തിനു വിധേയമായവരെല്ലാം മുശ്രിക്കാകണം. എന്നാൽ ഖുർ ആൻ അടിമത്വം നിരോധിച്ചിട്ടില്ല എന്ന് ഓർക്കുക.

      [2:221]
      ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.

      അപ്പോൾ മനുഷ്യന്റെ അടിമക്കും സത്യവിശ്വാസിയാകാം എന്ന് ഖുർ ആനിൽ നിന്ന് വ്യക്തമാണ്. ഇനി ഹദീസ്:

      وفي حديث ابن عمر رضي الله عنهما، عن النبي صلى الله عليه وسلم، قال: (إذا نصح العبد لسيده، وأحسن عبادة

      ربه كان له أجره مرتين) [البخاري (3/124) ومسلم (3/1284)]. “ഒരടിമ തന്റെ യജമാനനുമായി നന്നായി വർത്തിക്കുകയും, അല്ലാഹുവിനുള്ള ആരാധന നന്നാക്കിത്തീർക്കുകയും ചെയ്താൽ അവനു രണ്ട് പ്രതിഫലമുണ്ട്. (ബുഖാരി, മുസ്ലിം).

      ഇനി ‘ഇബാദത്ത്’ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ചും ഖുർ ആനിലെ ഉപയോഗത്തെക്കുറിച്ചും അമാനി മൌലവി നൽകിയ വിശദീകരണം കാണുക:
      അമാനി തഫ്സീറിന്റെ 1987 ല്‍ പുറത്തിറങ്ങിയ സെക്കന്റ്‌ എഡിഷന്‍, അതു പോലെ അവസാനം ഇറങ്ങിയ മൂന്നാം എഡിഷന്‍ എന്നിവ എന്റെ കയ്യിലുണ്ട്. ഇത് രണ്ടും ആകെ 4 വാല്യങ്ങളാണ്. സിദ്ദു എഴുതിയ ഭാഗം ഇതില്‍ ഒന്നാം വാല്യം 110 ലാണ് ഉള്ളത്. 504 ല്‍ ഈ വക കാര്യങ്ങള്‍ ഒന്നും തന്നെയില്ല. 109, 110, 111, 112, 113 പേജ് കളിലെല്ലാം ഇതിന്റെ വിശദീകരണം ഉണ്ട്. 110 , 111 എന്നിവ വായിച്ചാല്‍ തന്നെ കാര്യന്ങ്ങള്‍ ഒരു വിധം പിടി കിട്ടും. അവയില്‍ പ്രസക്തമായ ചില ഭാഗങ്ങ്ങള്‍ ഞാന്‍ ടൈപ്പ് ചെയ്യാം.

      'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്‌.

      ശേഷം ഇമാം ഇബ്നു കസീര്‍ പറഞ്ഞതിനെ ക്കുറിച്ചും മറ്റും വിശദീകരിച്ച ശേഷം 111 ല്‍ പറയുന്നത് കാണുക.

      عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്.
      കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.

      ഖുര്‍ആന്റെ വാക്കര്‍ഥങ്ങള്‍ ക്ക് വേണ്ടി പ്രത്യേകം തയ്യാറാ ക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടു വാണ് ഇമാം റാഗിബ് (റ) ന്റെ അല്‍ മുഫ്രാദാത്ത് (المفردات ) അതില്‍ അദ്ദേഹം പറയുന്നു. (അറബി ഒഴിവാക്കുന്നു.) ഉബൂദിയ്യത്ത് എന്ന വാക്കിന്റെ അർത്ഥമാണ് - അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാൾ ശക്തിയേറിയതാണ്. കാരണം അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യാൻ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവ...ാണ് താനും. അതു കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുത് എന്ന് അവൻ പറഞ്ഞിരിക്കുന്നതും. ഇത് അൽ മുഫ്രദാത്തിൽ ഇമാം റാഗിബ് പറഞതാണ്.
      ഇതിൽ നിന്ന് ഇബാദത്തും ഉബൂദിയ്യത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത് ഉബൂദിയ്യത്തിനേക്കാൾ പ്രത്യേകമായതും, ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല അബദ (عبد ) എന്ന ക്രിയക്ക് മാത്രമേ ‘ഇബാദത്ത്’ എന്ന ധാതു രൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ അബുദ , അബദ എന്നീ രണ്ടു ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും. അബദ യുടെ ധാതുവാകുമ്പോൾ അതിനും ‘ഇബാദത്തിന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത് സകർമ്മക രൂപത്തിലുള്ളതും ആയിരിക്കും. അബുദയുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർഥം. ഇപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും ആയിരിക്കും. ചുരുക്കി പ്പറഞ്ഞാൽ അബദ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘അബുദ’ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും അടിമത്വം - അഥവാ അടിമയായിരിക്കൽ - എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ടു ക്രിയാരൂപങ്ങളുടേയും ധാതുവായി വരുന്നതു കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് ഇബാദത്ത് എന്ന വാക്കിനു ഭാഷാർത്ഥങ്ങൾ പറയുമ്പോൾ ‘അടിമത്വം’ അടിമവേല, അടിമവ്യത്തി എന്നൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തിൽ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിനു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.

      തഫ്സീർ അമാനിയിൽ ഫാത്തിഹയിൽ അഞ്ചാം വചനത്തിന്റെ വിശദീകരണത്തിൽ ഇതെല്ലാം വായിക്കാം
      See More

    • Muhammed Kutty N നേര് എന്തെന്നു അറിയാന്‍ കൊതിക്കുന്ന നിഷ്പക്ഷമതികള്‍ വായിക്കുക - ''ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് വിമര്‍ശനവും ''[ശൈഖ് മുഹമ്മദ്‌ കാരകുന്ന് ] published by I.P.H-Kozhikkode. ഈ വിഷയങ്ങള്‍ ഇനിയുമിനിയും ചര്‍വിതചര്‍വണം ചര്‍ച്ചക്കിടുന്നവരുടെ മനോഗതം വളരെ വേഗം തിരിച്ചറിയും ,തീര്‍ച്ച .
      Yesterday at 6:36am · · 1 personLoading...

    • Shameem Kodinhi
      Yesterday at 7:43am ·

      സഹോദരന്‍ ജമാല്‍,ഇവിടെ എന്താണ് നമ്മുടെ ചര്‍ച്ച വിഷയം സയ്യിദ്‌ മൌടുടി സാഹിബ്‌ ഇബാദത്തിനു അനുസരണം എന്നാ അര്‍ഥം കൊടുത്തു എന്നുള്ളതാണല്ലോ ?ജമാഅത്തെ ഇസ്ലാമി പറയുന്നത് ഇബാദത്തിനു ആരാധനാ എന്നാ അര്‍ഥം ഇല്ല എന്നല്ലല്ലോ ? ഇബാദത്തിനു ആരാധനാ എന്നാ അര്‍ഥ...ം മാത്രമല്ല എന്നല്ലേ?താങ്കളുടെ വിവരണം കേട്ടാല്‍ നിക്ഷ്പക്ഷമതികളായ വായനക്കാര്‍ ചിലപ്പോള്‍ മനസിലാക്കുക ജമാഅത്തെ ഇസ്ലാമി ഇബാദത്തിനു ആരാധനാ എന്നാ അര്‍ഥം കൊടുക്കുന്നില്ല എന്നാണ് ..പിന്നെ താങ്കള്‍ മുകളില്‍ വിവരിച്ച ഖുര്‍ഹാന്‍ സൂക്തങ്ങളും ഹദീസുകളും 1967 ലെ വിശുദ്ധ ഖുര്‍ഹാന്‍ വിവരണം തഫ്സീര്‍ രചിച്ച ആദരണീയരായ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്ക് അറിയില്ലായിരുന്നോ ??അവിടെ മുജാഹിദ്‌ പണ്ഡിതന്മാര്‍ വിവരിച്ച കാര്യങ്ങള്‍ തെന്നെയാണ് ജമാഅത്തെ ഇസ്ലാമിയും അവരുടെ തഫ്സീരുകളില്‍ പറഞ്ഹിട്ടുള്ളത് ...ജനങ്ങള്‍ക്ക്‌ ചില കാര്യങ്ങള്‍ മനസ്സിലാവണമെങ്കില്‍ അത് അവര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പറയുക എന്നതാണ് അതിന്റെ യുക്തി .അത് മുജാഹിദ്‌ പണ്ഡിതന്മാര്‍ ചൂണ്ടിക്കനിച്ചടുമാണ് .ഒരേ കാര്യ തെന്നെ ജമാഅത്തെ ഇസ്ലാമിയും മുജാഹിദും പറയുന്നു ..അതില്‍ ജമാഅത്ത് പറയുന്നതില്‍ മാത്രം തെറ്റ് എന്നുള്ളതിന്റെ "യുക്തി "മനസ്സിലാവുന്നില്ല .See More

    • Jamal Thandantharayil
      Yesterday at 11:55am ·

      ഇബാദത്തിന്റെ അർത്ഥം മുജാഹിദുകൾ വിശദീകരിച്ചതിനു ക്യത്യമായ തെളിവുകൾ നൽകിയിരുന്നു. ഖുർ ആനിന്റെയും ഹദീസിന്റെയും. എന്നാൽ അതിനു മറുപടി പരിഹാസം!

      ജമാ അത്തിന്റെ ആദർശം എന്ന പേജിൽ നിന്ന്:
      അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജ...ീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)

      ഇവിടെ ഇബാദത്ത് എന്ന വചനത്തിനു വഴിപ്പെടുക എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. എന്നാൽ ത്ഫ് ഹീമുൽ ഖുർ ആൻ നൽകിയ അർത്ഥം നോക്കുക: “നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചു കൊടുത്തിട്ടുണ്ട്. അദ്ദേഹം മുഖേന എല്ലാവർക്കും ഇപ്രകാരം അറിയിപ്പു നൽകുകയും ചെയ്തിട്ടുണ്ട്: അല്ലാഹുവിനു ഇബാദത്ത് ചെയ്യുവിൻ. ത്വാഗൂത്തിനു ഇബാദത്ത് ചെയ്യുന്നത് ഉപേക്ഷിക്കുവിൻ.”

      ഇനി ചെറിയമുണ്ടത്തിന്റെയും പറപ്പൂരിന്റെയും പരിഭാഷ:
      [16:36] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
      തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.

      ഇവിടെ ഇബാദത്തിനു ആരാധന എന്ന അർത്ഥം മുജാഹിദുകൾ കൊടുക്കുന്നതിനെയാണ് മേലെ നമ്മുടെ സുഹ്യത്തുക്കൾ പരിഹസിക്കുന്നത്.

      എന്നാൽ ഖുർ ആനിന്റെയും ഹദീസിന്റെയും കാഴ്ചപ്പാട് മുജാഹിദുകളുടെ വാദത്തെയാണ് ശരി വെക്കുന്നത് എന്ന് കാണാൻ കഴിയും. കാരണം ഇബാദത്ത് എന്നത് അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതാണ് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു അല്ലാത്തവരെ ഇബാദത്ത് ചെയ്യുന്നവൻ മുശ്രിക്കാകുന്നു.

      ഇബാദത്തിനു മലയാളത്തിൽ കൊടുക്കാവുന്നതിൽ ഏറ്റവും യോജിച്ച പദമായിട്ടാണ് മുജാഹിദുകൾ ‘ആരാധന’ എന്ന പദത്തെ പ്രസ്താവിക്കുന്നത്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവർ മലയാള ഭാഷ അനുസരിച്ച് മുശ് രിക്കുകൾ തന്നെയാണ്.

      എന്നാൽ ജമാ അത്തുകാർ പറയുന്ന പോലെ മറ്റ് അർത്ഥങ്ങൾ ഇബാദത്തിനു കൊടുത്തു നോക്കാം. അതനുസരിച്ച് അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നവരൊക്കെ മുശ്രിക്ക് ആകണം. എന്നാൽ അങ്ങിനെയല്ല എന്ന് എല്ലാവർക്കും അറിയാം.
      സൂറത്തു നൂഹിലെ 3 വചനം നോക്കുക:
      أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ
      നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ.

      ഹജ്ജത്തുൽ വിദാഇൽ വെച്ചുള്ള ഈ ഹദീസ് നോക്കുക:

      عن ابن عباس-رضي الله عنه- أن رسول الله - صلى الله عليه وسلم - خطب الناس في حجة الوداع فقال: " إن الشيطان قد يئس أن يعبد بأرضكم، ولكن رضي أن يطاع فيما سوى ذلك مما تحاقرون من أعمالكم، فاحذروا ... إني قد تركت فيكم ما إن اعتصمتم به فلن تضلوا أبدا، كتاب الله، وسنة نبيه " [ رواه البخاري والحاكم وأحمد ]

      “പിശാച് നിങ്ങളൂടെ ഈ നാട്ടിൽ വെച്ച് അവൻ ആരാധിക്കപ്പെടുന്നതിനെക്കുറിച്ച് നിരാശനായിരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ അനുസരിക്കപ്പെടുന്നതിൽ അവൻ ത്യപ്തിയടഞ്ഞിരിക്കുന്നു....[ബുഖാരി, ഹാകിം..]

      ഇനി അടിമത്വം എന്ന പദം ഉപയോഗിച്ചു നോക്കുക: അതനുസരിച്ച് അല്ലാഹു അല്ലാത്തവർക്ക് അടിമത്വത്തിനു വിധേയമായവരെല്ലാം മുശ്രിക്കാകണം. എന്നാൽ ഖുർ ആൻ അടിമത്വം നിരോധിച്ചിട്ടില്ല എന്ന് ഓർക്കുക.

      [2:221]
      ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.

      അപ്പോൾ മനുഷ്യന്റെ അടിമക്കും സത്യവിശ്വാസിയാകാം എന്ന് ഖുർ ആനിൽ നിന്ന് വ്യക്തമാണ്. ഇനി ഹദീസ്:

      وفي حديث ابن عمر رضي الله عنهما، عن النبي صلى الله عليه وسلم، قال: (إذا نصح العبد لسيده، وأحسن عبادة

      ربه كان له أجره مرتين) [البخاري (3/124) ومسلم (3/1284)]. “ഒരടിമ തന്റെ യജമാനനുമായി നന്നായി വർത്തിക്കുകയും, അല്ലാഹുവിനുള്ള ആരാധന നന്നാക്കിത്തീർക്കുകയും ചെയ്താൽ അവനു രണ്ട് പ്രതിഫലമുണ്ട്. (ബുഖാരി, മുസ്ലിം).

      ഇനി ‘ഇബാദത്ത്’ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ചും ഖുർ ആനിലെ ഉപയോഗത്തെക്കുറിച്ചും അമാനി മൌലവി നൽകിയ വിശദീകരണം കാണുക:
      അമാനി തഫ്സീറിന്റെ 1987 ല്‍ പുറത്തിറങ്ങിയ സെക്കന്റ്‌ എഡിഷന്‍, അതു പോലെ അവസാനം ഇറങ്ങിയ മൂന്നാം എഡിഷന്‍ എന്നിവ എന്റെ കയ്യിലുണ്ട്. ഇത് രണ്ടും ആകെ 4 വാല്യങ്ങളാണ്. സിദ്ദു എഴുതിയ ഭാഗം ഇതില്‍ ഒന്നാം വാല്യം 110 ലാണ് ഉള്ളത്. 504 ല്‍ ഈ വക കാര്യങ്ങള്‍ ഒന്നും തന്നെയില്ല. 109, 110, 111, 112, 113 പേജ് കളിലെല്ലാം ഇതിന്റെ വിശദീകരണം ഉണ്ട്. 110 , 111 എന്നിവ വായിച്ചാല്‍ തന്നെ കാര്യന്ങ്ങള്‍ ഒരു വിധം പിടി കിട്ടും. അവയില്‍ പ്രസക്തമായ ചില ഭാഗങ്ങ്ങള്‍ ഞാന്‍ ടൈപ്പ് ചെയ്യാം.

      'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്‌.

      ശേഷം ഇമാം ഇബ്നു കസീര്‍ പറഞ്ഞതിനെ ക്കുറിച്ചും മറ്റും വിശദീകരിച്ച ശേഷം 111 ല്‍ പറയുന്നത് കാണുക.

      عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്.
      കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.

      ഖുര്‍ആന്റെ വാക്കര്‍ഥങ്ങള്‍ ക്ക് വേണ്ടി പ്രത്യേകം തയ്യാറാ ക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടു വാണ് ഇമാം റാഗിബ് (റ) ന്റെ അല്‍ മുഫ്രാദാത്ത് (المفردات ) അതില്‍ അദ്ദേഹം പറയുന്നു. (അറബി ഒഴിവാക്കുന്നു.) ഉബൂദിയ്യത്ത് എന്ന വാക്കിന്റെ അർത്ഥമാണ് - അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാൾ ശക്തിയേറിയതാണ്. കാരണം അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യാൻ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവ...ാണ് താനും. അതു കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുത് എന്ന് അവൻ പറഞ്ഞിരിക്കുന്നതും. ഇത് അൽ മുഫ്രദാത്തിൽ ഇമാം റാഗിബ് പറഞതാണ്.
      ഇതിൽ നിന്ന് ഇബാദത്തും ഉബൂദിയ്യത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത് ഉബൂദിയ്യത്തിനേക്കാൾ പ്രത്യേകമായതും, ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല അബദ (عبد ) എന്ന ക്രിയക്ക് മാത്രമേ ‘ഇബാദത്ത്’ എന്ന ധാതു രൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ അബുദ , അബദ എന്നീ രണ്ടു ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും. അബദ യുടെ ധാതുവാകുമ്പോൾ അതിനും ‘ഇബാദത്തിന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത് സകർമ്മക രൂപത്തിലുള്ളതും ആയിരിക്കും. അബുദയുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർഥം. ഇപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും ആയിരിക്കും. ചുരുക്കി പ്പറഞ്ഞാൽ അബദ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘അബുദ’ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും അടിമത്വം - അഥവാ അടിമയായിരിക്കൽ - എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ടു ക്രിയാരൂപങ്ങളുടേയും ധാതുവായി വരുന്നതു കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് ഇബാദത്ത് എന്ന വാക്കിനു ഭാഷാർത്ഥങ്ങൾ പറയുമ്പോൾ ‘അടിമത്വം’ അടിമവേല, അടിമവ്യത്തി എന്നൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തിൽ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിനു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.

      തഫ്സീർ അമാനിയിൽ ഫാത്തിഹയിൽ അഞ്ചാം വചനത്തിന്റെ വിശദീകരണത്തിൽ ഇതെല്ലാം വായിക്കാം
      See More

    • Shameem Kodinhi പ്രിയ ജമാല്‍ സാഹിബ്‌,അസ്സലാമു അലൈക്കും.....
      Yesterday at 2:24pm ·

    • Jamal Thandantharayil വ അലൈക്കും സലാം വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു
      Yesterday at 2:24pm · · 1 personLoading...

    • Salih Veepee പരമമായ അനുസരണവും,ആരാധനയും അടിമത്തവും മുജാഹിദുകള്‍ ആര്‍ക്കാണ് സമര്‍പ്പിക്കുന്നത്??വ്യക്തമായി ഉത്തരം നല്‍കുക.....
      Yesterday at 2:37pm ·

    • Ajmal Ashraf രണ്ടു വിഭാഗത്തിന്റെയും വാദങ്ങള്‍ പുസ്തക രൂപത്തില്‍ നമ്മുടെ മുന്നിലുണ്ടല്ലോ, അത് വായിച്ചാല്‍ പോരെ, കൂടാതെ ആയിരക്കണക്കിന് കേസറ്റുകലും ലഭ്യമാണല്ലോ, ഈ ചര്‍ച്ച കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമോ,
      Yesterday at 2:45pm ·

    • Aneesudheen Ch
      21 hours ago · · 1 personLoading...

      ‎>>>ഇബാദത്തിനു മലയാളത്തിൽ കൊടുക്കാവുന്നതിൽ ഏറ്റവും യോജിച്ച പദമായിട്ടാണ് മുജാഹിദുകൾ ‘ആരാധന’ എന്ന പദത്തെ പ്രസ്താവിക്കുന്നത്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവർ മലയാള ഭാഷ അനുസരിച്ച് മുശ് രിക്കുകൾ തന്നെയാണ്.

      എന്നാൽ ജമാ അത്തുകാർ പറയുന്ന പോലെ മറ്റ...് അർത്ഥങ്ങൾ ഇബാദത്തിനു കൊടുത്തു നോക്കാം. അതനുസരിച്ച് അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നവരൊക്കെ മുശ്രിക്ക് ആകണം. എന്നാൽ അങ്ങിനെയല്ല എന്ന് എല്ലാവർക്കും അറിയാം>>> ഇബാദത്തിനെ കുറിച്ചു താങ്കളുടെ കണ്ടുപിടിത്തം അപാരം തന്നെ...മലയാളത്തില്‍ അതിനു ...സമാനമായ ഒരു പദം ഇല്ല എന്നതല്ലേ സത്യം...?ഈ 'ആരാധന' എന്ന പദം അല്ലാഹു ഖുരആനില്‍ അവതരിപ്പിച്ഛതാണോ...സാഹിബേ ഇത് മലയാളം പദമല്ലേ...എന്താണ് മലയാളത്തിലെ അന്ഗീകൃത നിഖണ്ടുവായ ശബ്ദ താരാവലി അതിനു കൊടുത്ത അര്‍ത്ഥം എന്നറിയാമോ..."പൂജിക്കുക, ഉപചരിക്കുക, പ്രീതിപ്പെടുത്തുക,ബഹുമാനിക്കുക " അപ്പോള്‍ താന്കള്‍ പറഞ്ഞ പോലെ എനിക്കും പറഞ്ഞുകൂടെ...ഭാര്യയെ പ്രീതിപ്പെടുത്താറില്ലേ...മാതാപിതാക്കളെ ബഹുമാനിക്കാറില്ലേ...അതിഥി കളെ ഉപചരിക്കാറില്ലേ....അതിനാല്‍ എല്ലാ ആരാധനയും ഇബാദത്തല്ല എന്ന് എനിക്കും വാദിച്ച്കൂടെ...സുഹൃത്തെ വാദിച്ചു ജയിക്കാന്‍ ബുദ്ധി വേണ്ട...കുബുദ്ധി മതി....അതിനാല്‍ നാം വിമര്‍ശിക്കാന്‍ വേണ്ടി പഠിക്കാതെ പഠിക്കാന്‍ വേണ്ടി പഠിക്കുക....അല്ലാഹു അനുഗ്രഹിക്കട്ടെ....See More

    • Salih Veepee
      21 hours ago ·

      മുജാഹിദുകള്‍ ഇപ്പോള്‍ ഇബാദത്തിന്റെ കാര്യത്തില്‍ പൊതുവില്‍ തര്‍ക്കിക്കാരില്ല--''ഇബാടത്തും ഇതാ അത്തും ''എന്നാ പുസ്തകം ഇപ്പോള്‍ പ്രസിദ്ധീകരിക്കാറില്ല.ജമാലും,ഷാജഹാനും അത് മനസ്സിലായിട്ടില്ല ..--''ഇബാദത്ത് ഒരു സമഗ്ര പഠനം--ഇബാദത്ത് -ആരാധന..അടിമത്ത...ം..അനുസരണം ( t.muhammed sahib)--ഇബാദത്ത് പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ --എന്നീ ഗ്രന്ഥങ്ങള്‍ ദയവായി വായിക്കുക...---''പിശാചിന് നിങ്ങള്‍ ഇബാദത്ത് ചെയ്യരുത് എന്ന ഖുര്‍ആന്‍ വാക്യത്തിന് അധിക മുഫസ്സിരുകളും പിശാചിനെ അനുസരിക്കരുത് എന്ന് അര്‍ഥം പറഞ്ഞിരിക്കുന്നു (ഉമര്‍ മൌലവി-സല്സബീല്‍ -20 july 1972)See More

    • Salih Veepee ഉമര്‍ മൌലവിയെ മൌദൂദിയുടെ കൂട്ടത്തില്‍ പെടുത്തുമോ?????
      21 hours ago ·

    • Aneesudheen Ch
      7 hours ago · · 1 personLoading...

      ‎@Shajahan & Jamal...നമ്മുടെ വിഷയം ഇബാദതിനു അനുസരണം എന്നു അര്‍തം പറയാമൊ എന്നതാണു..മൗദൂദി ചെയ്ത ഏറ്റവും വലിയ പാതകം അതാണ് എന്നാണ് താങ്കള്‍ പറഞ്ഞത്... ...അതെ സമയം ഞാന്‍ ഉമറാബാദില്‍ പൊയി നൊക്കിയിട്ടും ലിസാനുല്‍ അറബില്‍ ഇബാദതിനു അനുസരണം എന്ന അര്...‍തം കണ്ടില്ല എന്നു പറഞ ഉമറ് മൗലവിയുടെ പ്രസ്താവന നിങല്‍ക്കു അറബി അറിയുന്നതു കൊണ്ടും അതു പചകള്ളമാണ് എന്നറിഞതിനാലും നിങള്‍ തൊണ്ട തൊടാതെ വിഴുങി....
      സഹോദരങ്ങളെ... ...ഞാന്‍ ഒന്നു ചൊദിച്ചൊട്ടെ..."അദൃശ്യമായ മാര്‍ഗ്ഗതിലൂടെ ഗുണമൊ ദൊഷമൊ പ്രതീക്ഷിച് ചെയ്യുന്ന കറ്മങള്‍ ആണ് ഇബാദത് "എന്ന കെരള മുജാഹിദിന്റെ വാദം നിങ്ങള്‍ അങീകരിക്കുന്നുണ്ടൊ....എങ്കില്‍ സത്യ വിശ്വാസിയുടെ ജീവിതം മുഴുവന്‍ ഇബാദത് ആണെന്ന ജമാഅത് കാഴ്ചപാടിനെ നിങ്ങള്‍ എങിനെ കാണുന്നു...? ഇനി മുജാഹിദിന് അങനെ ഒരു വാദം ഇല്ല എന്നൊന്നും പറയല്ലെ...അപ്പൊള്‍ എനിക്കു ബൂക്കും പേജും ഒക്കെ ഉദ്ദരിക്കേണ്ടി വരും...അതൊടൊപ്പം തൗഹീദ് പ്രസ്താനതിന്റെ അനിഷേധ്യ നെതാക്കന്മാരായ ഇബ്നു തൈമിയക്കും അബ്ദുല്‍ വഹാബിനും ഈ വിഷയതില്‍ എന്തു പറയാനുണ്ട് എന്നുകൂടീ നൊക്കാം....
      ഇബ്നു തൈമിയ:-
      وامأثور عن السلف تفسير العبادة بالطاعة,فيدخل فى ذلك فعل المأمور و ترك المحضور (مجموعة اتوحيد النجدية:214)
      (മുന്‍ ഗാമികളായ പണ്ഡിതന്മാരെല്ലാം ഇബാദതിനു നല്‍കിയിരിക്കുന്ന വ്യാഖ്യാനം ത്വാഅതു (അനുസരണം) എന്നാണ്.അപ്പോള്‍ അജ്ഞാപിക്കപ്പെട്ട കാര്യം പ്രവര്‍തിക്കലും നിരൊധിക്കപ്പെട്ടതു ഉപേക്ഷിക്കലും എല്ലാം ഇബാദതില്‍ ഉള്‍പ്പെടുന്നു.)
      അദ്ദേഹം തുടറ്ന്നു എഴുതുന്നു:
      العبادة هي اسم جامع لكلّ ما يحبّه الله و يرضاه من الأقوال و لأعمال الباطنة والظاهرة
      (ഇബാദത് എന്നത് അല്ലാഹു ഇഷ്ടപ്പെടുകയും ത്രിപ്തിപ്പെടുകയും ചെയ്യുന്ന പ്രത്യക്ഷവും പരൊക്ഷവും ആയ എല്ലാ വാക്കുകളും പ്രവര്‍തികളും ഉള്‍കൊള്ളുന്ന ഒരു സമഗ്ര നാമമാണ്.)
      ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്:-
      فان قيل فما الجامع لعبادة الله وحده قلت:طاعة بامتثال أوامره واجتناب نواهيه (مجموعة اتوحيد النجدية:128)
      (അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്നതിന്റെ സമഗ്രമായ നിര്‍ വ്വചനം എന്താണെന്നു ചൊദിചാല്‍ അവന്റെ കല്പനകള്‍ അങീകരിക്കുകയും നിഷിദ്ദങള്‍ ഉപേക്ഷിക്കുകയും വഴി അവന് താഅത് (അനുസരണം)ചെയ്യുകയാണെന്നു നീ പറയണം)ഇമാം നവവി:‌‌-اما العبادة فهي الطاعة مع الخضوع...ويحتمل ان يكون المراد بالعبادة الطاعة مطلقا فيدخل جميع وظائف الاسلام فيها (شرح مسلم
      (ഇബാദത് എന്നു പറഞാല്‍ താഴ്മയയോടു കൂടിയ അനുസരണം ആണ്.ഇബാദത് എന്നതു കൊണ്ടൂ ഉദ്ദെഷ്യം നിരുപാധികം അനുസരണമാണെന്നു ഇ...തു സൂചിപ്പിക്കുന്നു.അപ്പോള്‍ ഇസ്ലാമികമായ മുഴുവന്‍ പ്രവറ്തനങളും ഇബാദതില്‍ ഉള്‍പ്പെടുന്നു.) ഇമാം ഇബ്നു തൈമിയ തന്നെ വീണ്ടും പറയുന്നു
      العبادة هي الطاعة الله,بامتثال ما أمر الله به على السنة الرسل (فتح المجيد:27)
      :(പ്രവാചകന്‍ മാരുടെ നാവിലൂടെ അല്ലാഹു കല്‍പിച്ചതിനെ മുറുകെ പിടിക്കുന്നതിലൂടെ അല്ലാഹുവിനെ അനുസരിക്കലാണ് ഇബാദത്ത്.)
      പറയൂ സഹോദരന്മാരെ ..മൗദൂദി മാത്രം ചെയ്ത ഒരു പാതകമായിരുന്നൊ ഇതു...ഇനി ഇ.കെ.മൗലവി മുജാഹിദുകാരന്‍ ആയിരുന്നില്ല എന്നു പറഞ പൊലെ ഇവരെ കുറിചും പറയുമോ സുഹൃത്തെ (ഇനി അതൊരു വിഷയമാക്കേണ്ട... അത് നിങ്ങള്‍ പറഞ്ഞത് അല്ല സമസ്ത - മുജാഹിദ് സംവാദത്തില്‍ മറ്റൊരു ജമാല്‍ പറഞ്ഞതാണ് )......ഇതൊക്കെ ഇവിടെ ഉദ്ധരിച്ചത് ഇനിയും ഈ വിഷയത്തില്‍ മൌദൂദി ദീനില്‍ ഇല്ലാത്തത് എന്തോ കടത്തിക്കൂട്ടി എന്ന രൂപത്തിലുള്ള പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണം എന്ന് ഉണര്ത്തനാണ്... അതല്ല....ഇനിയും മുന്നോട്ടു തന്നെ ആണെങ്കില്‍ ലോക പ്രശസ്തനായ ഒരു പണ്ഡിതന്റെ മേല്‍ ആരോപിച്ചു കൊണ്ടിരിക്കുന്ന ഇത്തരം കള്ളങ്ങളെയും ആരോപിക്കുന്നവരെയും നമുക്ക് അല്ലാഹുവിലേക്ക് വിടാം....
      See More

    • Jamal Thandantharayil <<Salih Veepee പരമമായ അനുസരണവും,ആരാധനയും അടിമത്തവും മുജാഹിദുകള്‍ ആര്‍ക്കാണ് സമര്‍പ്പിക്കുന്നത്??വ്യക്തമായി ഉത്തരം നല്‍കുക.....>>പരമമായ ഇബാദത്തും വെറും ഇബാദത്തും പരമമായ ആരാധനയും വെറൂം ആരാധനയും പരമമായ അടിമത്വവും വേറും അടിമത്വവും പരമമായ അനുസരണവും വെറും അനുസരണവും ... ഇതാണോ നാം ചർച്ച ചെയ്യുന്നത്. പരമമായ എന്നത് എവിടെ നിന്ന് വന്നു?
      6 hours ago ·

    • Aneesudheen Ch ‎@Shajahan & Jamal
      6 hours ago ·

    • Abdul Latheef ഇബാദത്തിന് അനുസരണം, അടിമത്തം, ആരാധന എനിങ്ങനെ അര്‍ഥം സന്ദര്‍ഭാനുസരണം വരുമോ. അതല്ല ആരാധന എന്നര്‍ഥം തന്നെ നല്‍കിയാലെ ശരിയാവൂ എന്നുണ്ടോ. വരും എന്നാണെങ്കില്‍ ജമാഅത്തിന് ഇവരോ പിന്നീട് പറയാനൊന്നുമില്ല. മൂന്നര്‍ഥവുമുണ്ടെങ്കില്‍ ചില സ്ഥലത്ത് ഈ മൂന്നര്‍ഥവും ഉദ്ദേശിക്കാം എന്ന് പറയുന്നതില്‍ തര്‍ക്കിക്കേണ്ടതില്ല. ഉമര്‍ മൗലവി ഇതിനെ ഖണ്ഡിക്കുന്നതിന് ഒരിക്കലും ഒരു പണ്ഡിതന് യോജിക്കാത്ത കുതര്‍ക്കത്തെയാണ് അവലംബിച്ചത്. അതുതന്നെയാണ് ഇവിടെ ഇപ്പോഴും അനുയായികള്‍ തുടരുന്നെങ്കില്‍ അവരോട് സലാം പറയുക.
      5 hours ago ·

    • Ajmal Ashraf അല്ലാഹുവിന്റെ പ്രവാചകന്‍ ഇബാദത്തിന് എന്തെങ്കിലും അര്‍ഥം പറഞ്ഞിട്ടുണ്ടോ, ഉണ്ടങ്കില്‍ അത് അംഗീകരിക്കുക.
      5 hours ago ·

    • Aneesudheen Ch ‎@Shajahaan & Jamaal.....?
      5 hours ago ·

    • Ajmal Ashraf ഉത്തരം തന്നില്ല
      4 hours ago ·

    • Abdul Latheef നബി ഏതായാലും ആരാധന എന്നര്‍ഥം പറഞ്ഞ് തന്നിട്ടില്ല.
      4 hours ago ·

    • Ajmal Ashraf എന്റെ ചോദ്യം ഇബാദത്ത് എന്നതിന് ഇസ്ലാമിന്റെ നിര്‍വചനം എന്താണ്
      4 hours ago ·

    • Abdul Latheef
      4 hours ago ·

      ‎@Ajmal Ashraf
      പ്രിയ സുഹൃത്തേ താങ്കളുടെ പൊട്ടചോദ്യം കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?. ഇബാദത്ത് എന്നത് ഖുര്‍ആന്‍ ഉപയോഗിച്ച പദമാണ്. അത് ഏതൊക്കെ അര്‍ഥത്തിലാണെന്ന് ഇസ്ലാമിനെയും ഖുര്‍ആനും പഠിച്ചാല്‍ ബോധ്യമാകും ആ അര്‍ഥമാണ് പണ്ഡിതന്‍മാര്‍ നല്‍കിയത്. അത...ിലൊക്കെ അവര്‍ക്ക് തെറ്റുപറ്റിയെന്നും ആരാധന എന്ന മലായാള അര്‍ഥം പറയാത്തവരൊക്കെ പിഴവു സംഭവിച്ചവരാണ് എന്നും പറയുന്ന വിവരക്കേട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നുവോ അത്രയും നല്ലത്.See More

    • Ajmal Ashraf ജനങ്ങളോദു മാന്യ മായി സംസാരിക്കണമെന്ന് ഖുറാന്‍ 2: 83 .
      4 hours ago ·

    • Ajmal Ashraf
      4 hours ago ·

      في ( القول المفيد شرح كتاب التوحيد ) للشيخ ابن عثيمين : " وسئل فضيلته: عن مفهوم العبادة؟
      فأجاب بقوله : العبادة لها مفهوم عام، ومفهوم خاص.
      فالمفهوم العام : هي " التذلل لله محبة وتعظيما بفعل أوامره، واجتناب نواهيه على الوجه الذي جاءت به شرائعه ...".
      والمفهوم الخاص : يعني تفصيلها. قال فيه شيخ الإسلام ابن تيمية : هي " اسم جامع لكل ما يحبه الله ويرضاه من الأقوال، والأعمال الظاهرة والباطنة كالخوف، والخشية، والتوكل، والصلاة، والزكاة، والصيام، وغير ذلك من شرائع الإسلام " .
      See More

    • Jamal Thandantharayil
      3 hours ago ·

      ‎[40:60] وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ﴿٦٠﴾
      നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തര......ം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.
      ഈ ആയത്തിന്റെ വിശദീകരണമായാണ് നബി(സ) ‘അദ്ദു ആ ഉ ഹുവൽ ഇബാദ‘ അഥവാ ‘പ്രാർഥന അതു തന്നെയാണ് ആരാധന’ എന്ന് പറഞ്ഞത്. ഇബാദത്തിന്റെ അർത്ഥം പറഞ്ഞതല്ല. മറിച്ച് ഖുർആനിൽ ഇബാദത്ത് എന്ന പദം ഉപയോഗിച്ചതിന്റെ വിവക്ഷയാണ് നബി(സ) പഠിപ്പിച്ചത്.
      See More

    • Lukhman പ്രണയ കാലം ഈ അടുത്ത കാലത്ത് എങ്ങാനും കഴിയുമോ .. ഇബാദത്ത് .അനുസരണവും .. :)
      3 hours ago ·

    • Ajmal Ashraf അതിനര്‍ത്ഥം പ്രാര്‍ത്ഥനയും ഒരു ഇബാദത്ത് ആണെന്നാണല്ലോ, ഇബാദത്തിന്റെ വിശാലാര്തത്തെ നാമെന്തിനു നിഷേടിക്കണം.
      3 hours ago ·

    • Jamal Thandantharayil
      3 hours ago · · 1 personLoading...

      സുഹ്യത്ത് അജ്മൽ. ഇബാദത്തിനു പലരും പല അർത്ഥങ്ങളും വ്യാഖ്യാനങ്ങളും കൊടൂക്കുന്നു. ജമാ അത്തുകാർ അവരുടെ താല്പര്യം അനുസരിച്ചുള്ള അർത്ഥവും വ്യാഖ്യാനവും കൊടുക്കുന്നുണ്ട്. എന്നാൽ തർക്ക വിഷയങ്ങളിൽ അല്ലാഹുവും അവന്റെ പ്രവാചകനും പറഞ്ഞതിലേക്കാണ് വിശ്വാസി...കൾ മടക്കേണ്ടത്. അതനുസരിച്ചുള്ള വിശദീകരണമാണ് മുജാഹിദുകൾ ചെയ്യുന്നത്. പ്രാർഥന അതു തന്നെയാണ് ആരാധന എന്ന ഹദിസ് താങ്കൾ വായിച്ചല്ലോ! ----------- ജമാ അത്തിന്റെ ആദർശം എന്ന പേജിൽ നിന്ന്:
      അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)

      ഇവിടെ ഇബാദത്ത് എന്ന വചനത്തിനു വഴിപ്പെടുക എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. എന്നാൽ ത്ഫ് ഹീമുൽ ഖുർ ആൻ നൽകിയ അർത്ഥം നോക്കുക: “നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചു കൊടുത്തിട്ടുണ്ട്. അദ്ദേഹം മുഖേന എല്ലാവർക്കും ഇപ്രകാരം അറിയിപ്പു നൽകുകയും ചെയ്തിട്ടുണ്ട്: അല്ലാഹുവിനു ഇബാദത്ത് ചെയ്യുവിൻ. ത്വാഗൂത്തിനു ഇബാദത്ത് ചെയ്യുന്നത് ഉപേക്ഷിക്കുവിൻ.”

      ഇനി ചെറിയമുണ്ടത്തിന്റെയും പറപ്പൂരിന്റെയും പരിഭാഷ:
      [16:36] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
      തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.

      ഇവിടെ ഇബാദത്തിനു ആരാധന എന്ന അർത്ഥം മുജാഹിദുകൾ കൊടുക്കുന്നതിനെയാണ് മേലെ നമ്മുടെ സുഹ്യത്തുക്കൾ പരിഹസിക്കുന്നത്.

      എന്നാൽ ഖുർ ആനിന്റെയും ഹദീസിന്റെയും കാഴ്ചപ്പാട് മുജാഹിദുകളുടെ വാദത്തെയാണ് ശരി വെക്കുന്നത് എന്ന് കാണാൻ കഴിയും. കാരണം ഇബാദത്ത് എന്നത് അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതാണ് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു അല്ലാത്തവരെ ഇബാദത്ത് ചെയ്യുന്നവൻ മുശ്രിക്കാകുന്നു.

      ഇബാദത്തിനു മലയാളത്തിൽ കൊടുക്കാവുന്നതിൽ ഏറ്റവും യോജിച്ച പദമായിട്ടാണ് മുജാഹിദുകൾ ‘ആരാധന’ എന്ന പദത്തെ പ്രസ്താവിക്കുന്നത്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവർ മലയാള ഭാഷ അനുസരിച്ച് മുശ് രിക്കുകൾ തന്നെയാണ്.

      എന്നാൽ ജമാ അത്തുകാർ പറയുന്ന പോലെ മറ്റ് അർത്ഥങ്ങൾ ഇബാദത്തിനു കൊടുത്തു നോക്കാം. അതനുസരിച്ച് അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നവരൊക്കെ മുശ്രിക്ക് ആകണം. എന്നാൽ അങ്ങിനെയല്ല എന്ന് എല്ലാവർക്കും അറിയാം.
      സൂറത്തു നൂഹിലെ 3 വചനം നോക്കുക:
      أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ
      നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ.

      ഹജ്ജത്തുൽ വിദാഇൽ വെച്ചുള്ള ഈ ഹദീസ് നോക്കുക:

      عن ابن عباس-رضي الله عنه- أن رسول الله - صلى الله عليه وسلم - خطب الناس في حجة الوداع فقال: " إن الشيطان قد يئس أن يعبد بأرضكم، ولكن رضي أن يطاع فيما سوى ذلك مما تحاقرون من أعمالكم، فاحذروا ... إني قد تركت فيكم ما إن اعتصمتم به فلن تضلوا أبدا، كتاب الله، وسنة نبيه " [ رواه البخاري والحاكم وأحمد ]

      “പിശാച് നിങ്ങളൂടെ ഈ നാട്ടിൽ വെച്ച് അവൻ ആരാധിക്കപ്പെടുന്നതിനെക്കുറിച്ച് നിരാശനായിരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ അനുസരിക്കപ്പെടുന്നതിൽ അവൻ ത്യപ്തിയടഞ്ഞിരിക്കുന്നു....[ബുഖാരി, ഹാകിം..]

      ഇനി അടിമത്വം എന്ന പദം ഉപയോഗിച്ചു നോക്കുക: അതനുസരിച്ച് അല്ലാഹു അല്ലാത്തവർക്ക് അടിമത്വത്തിനു വിധേയമായവരെല്ലാം മുശ്രിക്കാകണം. എന്നാൽ ഖുർ ആൻ അടിമത്വം നിരോധിച്ചിട്ടില്ല എന്ന് ഓർക്കുക.

      [2:221]
      ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.

      അപ്പോൾ മനുഷ്യന്റെ അടിമക്കും സത്യവിശ്വാസിയാകാം എന്ന് ഖുർ ആനിൽ നിന്ന് വ്യക്തമാണ്. ഇനി ഹദീസ്:

      وفي حديث ابن عمر رضي الله عنهما، عن النبي صلى الله عليه وسلم، قال: (إذا نصح العبد لسيده، وأحسن عبادة

      ربه كان له أجره مرتين) [البخاري (3/124) ومسلم (3/1284)]. “ഒരടിമ തന്റെ യജമാനനുമായി നന്നായി വർത്തിക്കുകയും, അല്ലാഹുവിനുള്ള ആരാധന നന്നാക്കിത്തീർക്കുകയും ചെയ്താൽ അവനു രണ്ട് പ്രതിഫലമുണ്ട്. (ബുഖാരി, മുസ്ലിം).

      ഇനി ‘ഇബാദത്ത്’ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ചും ഖുർ ആനിലെ ഉപയോഗത്തെക്കുറിച്ചും അമാനി മൌലവി നൽകിയ വിശദീകരണം കാണുക:
      അമാനി തഫ്സീറിന്റെ 1987 ല്‍ പുറത്തിറങ്ങിയ സെക്കന്റ്‌ എഡിഷന്‍, അതു പോലെ അവസാനം ഇറങ്ങിയ മൂന്നാം എഡിഷന്‍ എന്നിവ എന്റെ കയ്യിലുണ്ട്. ഇത് രണ്ടും ആകെ 4 വാല്യങ്ങളാണ്. സിദ്ദു എഴുതിയ ഭാഗം ഇതില്‍ ഒന്നാം വാല്യം 110 ലാണ് ഉള്ളത്. 504 ല്‍ ഈ വക കാര്യങ്ങള്‍ ഒന്നും തന്നെയില്ല. 109, 110, 111, 112, 113 പേജ് കളിലെല്ലാം ഇതിന്റെ വിശദീകരണം ഉണ്ട്. 110 , 111 എന്നിവ വായിച്ചാല്‍ തന്നെ കാര്യന്ങ്ങള്‍ ഒരു വിധം പിടി കിട്ടും. അവയില്‍ പ്രസക്തമായ ചില ഭാഗങ്ങ്ങള്‍ ഞാന്‍ ടൈപ്പ് ചെയ്യാം.

      'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്‌.

      ശേഷം ഇമാം ഇബ്നു കസീര്‍ പറഞ്ഞതിനെ ക്കുറിച്ചും മറ്റും വിശദീകരിച്ച ശേഷം 111 ല്‍ പറയുന്നത് കാണുക.

      عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്.
      കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.

      ഖുര്‍ആന്റെ വാക്കര്‍ഥങ്ങള്‍ ക്ക് വേണ്ടി പ്രത്യേകം തയ്യാറാ ക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടു വാണ് ഇമാം റാഗിബ് (റ) ന്റെ അല്‍ മുഫ്രാദാത്ത് (المفردات ) അതില്‍ അദ്ദേഹം പറയുന്നു. (അറബി ഒഴിവാക്കുന്നു.) ഉബൂദിയ്യത്ത് എന്ന വാക്കിന്റെ അർത്ഥമാണ് - അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാൾ ശക്തിയേറിയതാണ്. കാരണം അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യാൻ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവ...ാണ് താനും. അതു കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുത് എന്ന് അവൻ പറഞ്ഞിരിക്കുന്നതും. ഇത് അൽ മുഫ്രദാത്തിൽ ഇമാം റാഗിബ് പറഞതാണ്.
      ഇതിൽ നിന്ന് ഇബാദത്തും ഉബൂദിയ്യത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത് ഉബൂദിയ്യത്തിനേക്കാൾ പ്രത്യേകമായതും, ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല അബദ (عبد ) എന്ന ക്രിയക്ക് മാത്രമേ ‘ഇബാദത്ത്’ എന്ന ധാതു രൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ അബുദ , അബദ എന്നീ രണ്ടു ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും. അബദ യുടെ ധാതുവാകുമ്പോൾ അതിനും ‘ഇബാദത്തിന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത് സകർമ്മക രൂപത്തിലുള്ളതും ആയിരിക്കും. അബുദയുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർഥം. ഇപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും ആയിരിക്കും. ചുരുക്കി പ്പറഞ്ഞാൽ അബദ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘അബുദ’ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും അടിമത്വം - അഥവാ അടിമയായിരിക്കൽ - എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ടു ക്രിയാരൂപങ്ങളുടേയും ധാതുവായി വരുന്നതു കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് ഇബാദത്ത് എന്ന വാക്കിനു ഭാഷാർത്ഥങ്ങൾ പറയുമ്പോൾ ‘അടിമത്വം’ അടിമവേല, അടിമവ്യത്തി എന്നൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തിൽ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിനു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.
      See More

    • Ajmal Ashraf അനുസരമെന്നത് രണ്ടു തരത്തിലുണ്ട്, ആദം നബി പിശാചിനെ അനുസരിച്ചപ്പോള്‍ അത് ശിരക്കയില്ല, പക്ഷെ മാംസം തിന്നാം എന്ന് പറയുന്നത് ശിര്കും തിന്നുന്നത് ഫിസ്ക് മാകുന്നതെങ്ങിനെ, ഒന്നു വിശദീകരിക്കാമോ
      3 hours ago ·

    • Jamal Thandantharayil
      2 hours ago ·

      രണ്ടു ചെറിയ ഉദാഹരണത്തിന്റെ അടീസ്ഥാനത്തിൽ ഇത് വിശദീകരിക്കാം. ഒരാൾ പിശാചിന്റെ പ്രേരണ അനുസരിച്ച് ഒരു വസ്തു മോഷ്ടീച്ചു. അയാ‍ൾ അനുസരിച്ചത് പിശാചിന്റെ പ്രേരണയാണ്. അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരുമാണ്. എന്നാൽ മോഷണം ഒരു ശിർക്കല്ലാത്ത പാപമാണ്. എന...്നാൽ മറ്റൊരാൾ പിശാചിന്റെ പ്രേരണ അനുസരിച്ച് ഒരു ജാറത്തിലേക്കോ ക്ഷേത്രത്തിലേക്കോ നേർച്ച നേർന്നു. അവിടെ ആ പ്രവർത്തിക്കു പിന്നിൽ ആ ജാറത്തിലോ അല്ലെങ്കിൽ ക്ഷേത്രത്തിലോ ഉള്ള ഒരു ശക്തിയോടുള്ള പ്രാർത്ഥന അടങ്ങിയതിനാൽ അത് ശിർക്കാകുന്നു. എന്നാൽ സൂറത്ത് അൻ ആമിലെ 121 വചനത്തിലും സൂറത്തു തൌബയുടെ 31 വചനത്തിലും അല്ലാഹു പറഞ്ഞിരിക്കുന്ന കാര്യം അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരിൽ ആരെങ്കിലും ഉണ്ടാക്കിയ നിയമങ്ങളെ അനുസരിക്കുന്നത് അവരെ റബ്ബാക്കലാണ് എന്നാൺ`. ------------------ തൌഹീദിനെ സലഫുകൾ 3 ആയി തിരിച്ചിട്ടുണ്ട്. തൌഹീദ് ഉലൂഹിയ്യ (ആരാധനയിലെ ഏകത്വം), തൌഹീദ് റുബൂബിയ്യ (റബ്ബ് എന്ന നിലയിലുള്ള ഏകത്വം) തൌഹീദ് അസ്മാഉ വസ്സ്വിഫാത്ത് (അല്ലാഹുവിന്റെ പൂർണ്ണ നാമവിശേഷണങ്ങളിലുള്ള ഏകത്വം). ഇതിൽ ആരാധനയുടെ അഥവാ ഇബാദത്ത...ിലുള്ള ഏകത്വത്തെക്കുറിച്ചാണ് നാം ചർച്ച ചെയ്യുന്നത്. അതിലാണ് ഇസ്ലാമിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ശിർക്ക് കടന്നു വന്നത്. ഫിർഔനെപ്പോലെ റബ്ബ് ആണെന്ന് വാദിച്ചവർ അപൂർവമാണ്.

      താങ്കൾ കൊടുത്ത ആയത്ത് റുബൂബിയ്യത്തിലെ ശിർക്കിനെക്കുറിച്ചാണ് പറയുന്നത്.

      അല്ലാഹുവിന്റെ നാമത്തില്‍ അരുക്കപ്പെട്ടിട്ടില്ലതവയുദെയ് മാംസം നിങ്ങള്‍ തിന്നരുതു .അത് കുറ്റകരമാണ് പിശാചുക്കള്‍ തങ്ങളുടെ സഗാക്കളുടെയ് മനസ്സുകളില്‍ സംശയം ഉണര്തിക്കൊണ്ടിരിക്കുന്നുണ്ട് ,അവര്‍ നിങ...്ങളോട് തര്‍ക്കിക്കാന്‍ ,എന്നാല്‍ നിങ്ങള്‍ അവനെ അനുസരിക്കുകയാനെങ്ങില്‍ നിങ്ങള്‍ മുശ്രിക്കുകള്‍ തന്നേയ് .‍...അല്‍ ആം 121
      അല്ലാഹു നിഷിദ്ധമാക്കിയത് ആരെങ്കിലും അനുവദനീയമാക്കുകയും അങ്ങനെ അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരിൽ ആരുടെയെങ്കിലും വിധിവിലക്കുകൾ അനുസരിക്കുന്നത് അതു അവരെ റബ്ബാക്കലാണ് എന്ന് അല്ലാഹു സുബ് ഹാനഹു വത ആല ഖുർആനിലൂടെ വ്യകതമാക്കിയിട്ടുണ്ട്[
      [9:31] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
      അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍!]

      ഇതിന്റെ വിശദീകരണം അമാനി തഫ്സീറിൽ നിന്ന് ഞാൻ അല്പം ഉദ്ദരിക്കാം:

      യഹൂദികളിലുള്ള മതപണ്ഡിതന്മാരും വേദശാസ്ത്രികളുമായ ആളുകൾക്ക് ‘അഹ്ബാർ’ എന്നും’ ക്രിസ്ത്യാനികളിൽ തപസ്സും സന്യാസവും സ്വീകരിച്ചുവരുന്ന പുരോഹിതർക്ക് ‘റുഹ്ബാൻ’ എന്നും പറയപ്പെടാറുണ്ട്. ഭാഷാർത്ഥം നോക്കുമ്പോൾ എല്ലാ പണ്ഡീതന്മാർക്കും പുരോഹിതന്മാർക്കും അവ ഉപയോഗിക്കാവുന്നതുമാകുന്നു. ഇവിടെ, യഹൂദികളും, ക്രിസ്ത്യാനികളൂമാകുന്ന വേദക്കാരിലുള്ള പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അവർ റബ്ബുകളാക്കിയതിനെക്കുറിച്ചത്രെ അല്ലാഹു പ്രസ്താവിക്കുന്നത്. ‘അവർ അവരെ റബ്ബുകളാക്കി’ എന്നു പറഞ്ഞതു - ഇമാം റാസി (റ) യും മറ്റും ചൂണ്ടിക്കാട്ടിയതുപോലെ- അവർ അവരെ ദൈവങ്ങളാക്കി അവർക്കു ആരാധന നടത്തിവന്നു എന്ന അർത്ഥത്തിലല്ല, താഴെ ഉദ്ദരിക്കുന്ന ഹദീസിൽ നബി(സ‌) വ്യക്തമാക്കിയതു പോലെ, അവർ അവർക്കു മതനിയമ നിർമ്മാണാധികാരം വകവെച്ചു കൊടുക്കുകയും, അവർ നിർമ്മിക്കുന്ന നിയമങ്ങളെ അവർ തങ്ങളുടെ യഥാർത്ഥ മതനിയമങ്ങളായി അംഗീകരിച്ചു പോരുകയും ചെയ്തുവെന്ന അർത്ഥത്തിലാകുന്നു. വാസ്തവത്തിൽ ഇതിനു പുറമെ, വേദക്കാർ (താഴെ ചൂണ്ടിക്കാട്ടുന്നതു പോലെ) അവരുടെ പണ്ഡിതപുരോഹിതന്മാരിൽ ഓരോ തരത്തിലുള്ള ദിവ്യത്വം കല്പ്ച്ചു വരുന്നതായും കാണാവുന്നതാകുന്നു.

      ഇമാം അഹ് മദ്, തിർമിദി, ഇബ്നു ജരീർ (റ) എന്നിവർ പല മാർഗങ്ങളിലൂടെയും അദിയ്യുബ്നു ഹാതിമുത്ത്വാഈ യെക്കുറീച്ച് ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: ‘അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടു നബി(സ) തിരുമേനിയുടെ ക്ഷണം വന്നപ്പോൾ അദ്ദേഹം ശാമിലേക്ക് ഓടിപ്പോയി. അദ്ദേഹം ജാഹിലിയ്യത്തിൽ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയും ഗോത്രത്തിൽ പെട്ട കുറെ ആളുകളും ചിറയിലകപ്പെട്ടു. പിന്നീട് അവരെ (സഹോദരിയെ) നബി(സ) ഉദാരപൂർവ്വം വിട്ടയച്ചു. അനന്തരം അവർ മടങ്ങി സഹോദരന്റെ അടൂക്കൽ ചെന്നു. അദ്ദേഹത്തെ ഇസ്ലാമിനെ അംഗീകരിക്കുവാനും നബി(സ)യുടെ അടുക്കൽ വരുവാനും പ്രോത്സാഹിപ്പിച്ചു. അങ്ങിനെ, അദിയ്യ് (റ) മദീനായിൽ വന്നു. ത്വയ്യിഉ ഗോത്രത്തിലെ ഒരു നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വരവിനെപ്പറ്റി ജനങ്ങൾ സംസാരിച്ചു. അദ്ദേഹം റസുൾ (സ) തിരുമേനിയുടെ അടുക്കൽ പ്രവേശിക്കുമ്പോൾ തിരുമേനി ഈ (31 ആം) വചനം ഓതുന്നുണ്ടായിരുന്നു. അദിയ്യ് (റ) പറയുകയാണ്: ‘അവർ അവരെ ആരാധിച്ചിട്ടില്ലല്ലോ! (എന്നിരിക്കെ അവരെ റബ്ബുകളാക്കി എന്നു പറയുന്നതെന്തുകൊണ്ടാണ്?) ‘ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ തിരുമേനി പറഞ്ഞു: ‘ഇല്ലാതെ! അവർ അവർക്കു ഹലാലിനെ (അനുവദനീയമായതിനെ) ഹറാമാക്കി (നിഷിദ്ധമാക്കി). ഹറാമിനെ ഹലാലാക്കുകയും ചെയ്തു. എന്നിട്ട് അവരെ പിൻപറ്റി. അതാണ് അവർ അവർക്കു ചെയ്ത ആരാധന’ . പിന്നീട് റസൂൽ (സ) അദ്ദേഹത്തോട് പറഞ്ഞു: ‘അദിയ്യേ, താനെന്തു പറയുന്നു? ‘അല്ലാഹു അക്ബർ’(അല്ലാഹു ഏറ്റവും വലിയവൻ) എന്നു പറയുന്നതിനു താങ്കൾക്കു വിരോധമുണ്ടോ? അല്ലാഹുവിനേക്കാൾ വലിയവനായി ആരെയെങ്കിലും തനിക്കറിയാമോ? ‘ലാ ഇലാഹ ഇല്ലല്ലാഹു’ (അല്ലാഹു അല്ലാതെ ആരാധ്യനേയില്ല) എന്ന് പറയുന്നതിനു തനിക്കു വിരോധമുണ്ടോ? അല്ലാഹുവല്ലാത്ത വല്ല ഇലാഹിനേയും താങ്കൾക്കറീയാമോ? പിന്നീട് തിരുമേനി അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അദ്ദേഹം ഇസ്ലാമിനെ അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അദ്ദേഹം പറയുകയാണ്.: അപ്പോൾ തിരുമേനിയുടെ മുഖം സന്തോഷം പൂണ്ടതായി ഞാൻ കണ്ടു’. പിന്നീട് തിരുമേനി പറഞ്ഞു: നിശ്ചയമായും യഹൂദികൾ കോപവിധേയരും ക്രിസ്ത്യാനികൾ വഴി പിഴച്ചവരുമാകുന്നു.’
      അവിടെ ഇലാഹാക്കുക എന്ന ശിർക്കല്ല. റബ്ബാക്കൽ എന്ന ശീർക്കാണ് എന്ന് മനസ്സിലാക്കുക.
      See More

    • Vnm Suhail
      2 hours ago · · 1 personYou like this.

      ‎@aneesudheen
      Masha allah..
      Umarabadil poyit anusaramen arthamilla enn paranhu en ivideyum itha kallam paranhirikkunnu..kashtam thanne avastha..umar moulavi salsabeel il thanne ningalkelavarkumulla reply thannitund enn marakaruth suhruthukale.....
      Umar moulavik vivaramilla enn sthapikkan shramikkunnathnu mumb athnu mujahd ukal paranha marupady kelkamayrunnu..sheikh nte mathram ket nadannal mathyo?
      Youtub ile ibadathum ithathum enna anas moulaviyude videoyil atha ath thakarth kalayunnu..kashtam thanne..
      1996may20-page 6,7 salsabeelil
      Lisanul arab nokyapo ibadathnu anusaranam enn artham VEKKAN patukayilla ennenik manasilay ennanu paranhath..
      Umar moulavi athnu mumb thanne ithoke paranh thannathale suhruthukkale?
      1998 nov 20 salsabeel il 1st page il atha ugran marupady ningalk
      See More

    • Vnm Suhail
      2 hours ago ·

      Must watch every member...
      Another lie against umar moulavi is geting broken here..
      Response from umar moulavi to sheikh muhamad karakkunnu sahib..

      Must watch...must watch..
      ...
      http://m.youtube.com/watch?gl=US&client=mv-google&hl=en&v=dL6jhHchaLQ

      http://m.youtube.com/watch?gl=US&client=mv-google&hl=en&rl=yes&v=lC2hn9o6Krk
      See More

    • Vnm Suhail ‎1982 il rajikkapeta umar moulaviyude 'Jawabul malaibari' enna buk vayikkoo jama'ath suhruthukkale..
      Dnt b blind...
      You are gng 2 face a Q&A sesion in the hereafter..so b4 making a man a lier,b patient 2 hear the response..

      2 hours ago · · 1 personLoading...

    • Vnm Suhail U cant make him down after his death..because he has made it clear years b4 thru salsabeel...
      Salsabeel buks lives now also as pruf..

      2 hours ago · · 1 personLoading...

    • Aneesudheen Ch
      54 minutes ago ·

      ‎@Suhail....ഞാന്‍ ജമാഅത്തിന്റെ ഉത്തരവാദിത്ത പ്പെട്ട ഒരു പ്രവര്‍ത്തകനാണ് ,അതുകൊണ്ടുതന്നെ മരിച്ചവരാണെന്കിലും ജീവിചിരിക്കുന്നവരാണെന്കിലും ആര്‍ക്കെതിരെയും കള്ളം ആരോപിക്കുക എന്നത് ഈ പ്രസ്ഥാനത്തിന്റെയോ അതിന്റെ പ്രവര്‍ത്തകരുടെയോ സ്വഭാവമല്ല....താന്...കള്‍ സൂചിപ്പിച്ചത് പോലെ ഉമര്‍ മൌലവി അതിനു മറുപടി കൊടുത്തിട്ടുണ്ടെങ്കില്‍ താന്കള്‍ അത് ഇവിടെ അവതരിപ്പിക്കുകയാണ് വേണ്ടത്‌..(യൂടൂബ് ലിങ്കുകള്‍ അല്ല)...ഉമര്‍ മൌലവി പറഞ്ഞത് ഇപ്രകാരമാണ്...“ഇബാദത്തിന് അനുസരണം എന്ന് അര്‍ഥം വെക്കല്‍ ശരിയാവുമോ എന്ന് ഞാന്‍ പരിശോധിക്കാന്‍ തുടങ്ങി,വളരെ അധികം പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തി,വളരെ അധികം ഗ്രന്ഥങ്ങള്‍ പരിശോധിച്ചു,സര്‍വാംഗീകൃത്യമായ ലിസാനുല്‍ അറബ് എന്ന മഹാ ഡിക്ഷണറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല.ഉമാറാബാദില്‍ പോയി അതും നോക്കി.അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപ്പെട്ടു.അനുസരണം എന്ന് അര്‍ഥം വെക്കാന്‍ പറ്റുകയില്ല.”
      (സല്‍സബീല്‍ ,മെയ്‌:20,1996 പേജ് 6,7) എന്നാല്‍ ലിസാനുല്‍ അറബില്‍ ഇബ്നുല്‍ മന്‍സൂര്‍ പറയുന്നു:
      أصل ألعبودية ألخضوع و التذلل التعبد: التنسك و العبادة: ألطاعة
      (ഉബൂദിയ്യതിന്റെ മൂലാര്‍തം വിധേയത്വവും കീഴവണക്കവുമാണ്..തഅബ്ബുദ്‌ എന്നാല്‍ ആരാധന ,ഇബാദത്ത് എന്നാല്‍ അനുസരണം ) ഇനി പറയൂ സുഹൈല്‍ ജമാത്തുകാരാണോ കള്ളം പറഞ്ഞത്...?ഞാന്‍ ആത്മാര്തമായിട്ടു പറയുന്നു...അതിനു യാഥാര്‍ത്യ ബോധത്തോടെയുള്ള ഒരു മറുപടി നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും താന്കള്‍ അതിവിടെ നല്‍കണം ....എന്നാലേ മറ്റുള്ളവര്‍ക്ക് പഠിക്കാന്‍ സാധിക്കൂ...എന്നിരുന്നാലും എന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു...അല്ലാഹു ഏറെ കാരുണ്യവാനും പാപങ്ങള്‍ പൊറുക്കുന്നവനുമല്ലോ...അതിനാല്‍ പ്ലീസ്‌ എന്നെ വിടുക...
      See More


Jamal Thandantharayil





M Ashraf Muhammed
ജമാഅത്ത് സ്വാധീനം- സഹോദരന്‍ ജമാല്‍ ചോദിക്കുന്നു.
സഹോദരന്‍ ജമാല്‍ ചോദിക്കുന്നു.
മുജാഹിദുകള്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി നിയമം നിര്‍മ്മിക്കാന്‍ മുസ്്‌ലി മിന് അധികാരമുണ്ടെന്ന് വിശ്വസിക്കുന്നു; എന്നതിനു വല്ല തെളിവുമുണ്ടോ?
മുജാഹിദുകള്‍ക്കു മാത്രമല്ല, ഒരു മുസ്്‌ലിമിനും ഇങ്ങനെ ഒരു വിശ്വാസം പുലര്‍ത്താന്‍ സാധ്യമല്ല. പക്ഷേ, അങ്ങനെ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇസ്്‌ലാമിക പ്രസ്ഥാനം 70 വര...്‍ഷം നീണ്ട പ്രവര്‍ത്തനത്തിലൂടെ ആ ധാരണ തിരുത്തി. ഇന്ന് ഇസ്്‌ലാം ഒരു സമഗ്ര ജീവിത പദ്ധതിയാണെന്നും അതിലെ ജീവിത വ്യവസ്ഥയും നിയമങ്ങളും സ്രഷ്ടാവായ അല്ലാഹുവാണ് തീരുമാനിച്ചതെന്നും മനുഷ്യര്‍ക്ക് അതിനു അര്‍ഹതയോ അധികാരമോ ഇല്ലെന്നും എല്ലാ വിഭാഗങ്ങളും പറയുന്നു.
ഇസ്്‌ലാമിനെന്തു ജീവിതമെന്നും അതു മരണത്തിനു വേണ്ടി നിലകൊള്ളുന്നതിനാല്‍ ജീവിത പദ്ധതിയല്ല, മരണ പദ്ധതിയാണെന്നും പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു.
ഇന്നിപ്പോള്‍ ഇസ്്‌ലാം ഒരു സമഗ്ര ജീവിത പദ്ധതിയാണെന്നേ എല്ലാവരും പറയൂ.
ഇതു തന്നെയാണ് ഇ്്‌സ്്‌ലാമിക പ്രസ്ഥാനം നടത്തിയ സാഹിത്യ സേവനത്തിന്റെ വിജയം.
സഹോദരന്‍ ജമാല്‍ തന്നെയും ഖുത്തുബാത്ത്, സത്യസാക്ഷ്യം , തഫ്ഹീമുല്‍ ഖൂര്‍ആന്‍ എന്നിവയില്‍ സ്വാധീനിക്കപ്പെട്ടാണ്  നിയമ നിര്‍മാണ അധികാരം മനുഷ്യര്‍ക്കില്ലെന്ന് മുജാഹിദുകള്‍ വിശ്വസിക്കുന്നതായി എഴുതിയിരിക്കുന്നത്.
 ഇതു തന്നെയാണ് ഇസ്്‌ലാമിക പ്രസ്ഥാനത്തിന്റെ വിജയവും.


See More


‎@ അനീസ്: താങ്കൾ നേരത്തെ എഴുതിയത് നോക്കുക: <<അതെ സമയം ഞാന്‍ ഉമറാബാദില്‍ പൊയി നൊക്കിയിട്ടും ലിസാനുല്‍ അറബില്‍ ഇബാദതിനു അനുസരണം എന്ന അര്...‍തം കണ്ടില്ല എന്നു പറഞ ഉമറ് മൗലവിയുടെ പ്രസ്താവന നിങല്‍ക്കു അറബി അറിയുന്നതു കൊണ്ടും അതു പചകള്ളമാണ് എന്നറ...ിഞതിനാലും നിങള്‍ തൊണ്ട തൊടാതെ വിഴുങി....
>> ഇപ്പോൾ എഴുതിയത് നോക്കുക: <<
ഇബാദത്തിന് അനുസരണം എന്ന് അര്‍ഥം വെക്കല്‍ ശരിയാവുമോ എന്ന് ഞാന്‍ പരിശോധിക്കാന്‍ തുടങ്ങി,വളരെ അധികം പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തി,വളരെ അധികം ഗ്രന്ഥങ്ങള്‍ പരിശോധിച്ചു,സര്‍വാംഗീകൃത്യമായ ലിസാനുല്‍ അറബ് എന്ന മഹാ ഡിക്ഷണറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല.ഉമാറാബാദില്‍ പോയി അതും നോക്കി.അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപ്പെട്ടു.അനുസരണം എന്ന് അര്‍ഥം വെക്കാന്‍ പറ്റുകയില്ല.”
(സല്‍സബീല്‍ ,മെയ്‌:20,1996 പേജ് 6,7).>> മേലെ കൊടുത്തതിൽ അനുസരണം എന്ന അർത്ഥം കണ്ടില്ല എന്നാണ് താങ്കൾ എഴുതിയത്. അത് ഉമർ മൌലവി എഴുതാത്തതാണ്... ഇനി മുജാഹിദുകളുടെ വാദം നോക്കുക: മലയാളത്തിൽ ഉള്ളതിൽ ഏറ്റവും യോജിച്ച പദം ആരാധന എന്നതാണ് മുജാഹിദുകളുടെ വാദം. അത് ഉമർ മൌലവി പറഞ്ഞതുമായി യോജിക്കുന്നു.അതിനുള്ള കാരണം താഴെ തഫ്സീർ അമാനിയിൽ വിവരിക്കുന്നു...-------------------------- ഇനി ‘ഇബാദത്ത്’ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ചും ഖുർ ആനിലെ ഉപയോഗത്തെക്കുറിച്ചും അമാനി മൌലവി നൽകിയ വിശദീകരണം കാണുക:
അമാനി തഫ്സീറിന്റെ 1987 ല്‍ പുറത്തിറങ്ങിയ സെക്കന്റ്‌ എഡിഷന്‍, അതു പോലെ അവസാനം ഇറങ്ങിയ മൂന്നാം എഡിഷന്‍ എന്നിവ എന്റെ കയ്യിലുണ്ട്. ഇത് രണ്ടും ആകെ 4 വാല്യങ്ങളാണ്. സിദ്ദു എഴുതിയ ഭാഗം ഇതില്‍ ഒന്നാം വാല്യം 110 ലാണ് ഉള്ളത്. 504 ല്‍ ഈ വക കാര്യങ്ങള്‍ ഒന്നും തന്നെയില്ല. 109, 110, 111, 112, 113 പേജ് കളിലെല്ലാം ഇതിന്റെ വിശദീകരണം ഉണ്ട്. 110 , 111 എന്നിവ വായിച്ചാല്‍ തന്നെ കാര്യന്ങ്ങള്‍ ഒരു വിധം പിടി കിട്ടും. അവയില്‍ പ്രസക്തമായ ചില ഭാഗങ്ങ്ങള്‍ ഞാന്‍ ടൈപ്പ് ചെയ്യാം.

'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്‌.

ശേഷം ഇമാം ഇബ്നു കസീര്‍ പറഞ്ഞതിനെ ക്കുറിച്ചും മറ്റും വിശദീകരിച്ച ശേഷം 111 ല്‍ പറയുന്നത് കാണുക.

عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്.
കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.

ഖുര്‍ആന്റെ വാക്കര്‍ഥങ്ങള്‍ ക്ക് വേണ്ടി പ്രത്യേകം തയ്യാറാ ക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടു വാണ് ഇമാം റാഗിബ് (റ) ന്റെ അല്‍ മുഫ്രാദാത്ത് (المفردات ) അതില്‍ അദ്ദേഹം പറയുന്നു. (അറബി ഒഴിവാക്കുന്നു.) ഉബൂദിയ്യത്ത് എന്ന വാക്കിന്റെ അർത്ഥമാണ് - അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാൾ ശക്തിയേറിയതാണ്. കാരണം അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യാൻ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവ...ാണ് താനും. അതു കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുത് എന്ന് അവൻ പറഞ്ഞിരിക്കുന്നതും. ഇത് അൽ മുഫ്രദാത്തിൽ ഇമാം റാഗിബ് പറഞതാണ്.
ഇതിൽ നിന്ന് ഇബാദത്തും ഉബൂദിയ്യത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത് ഉബൂദിയ്യത്തിനേക്കാൾ പ്രത്യേകമായതും, ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല അബദ (عبد ) എന്ന ക്രിയക്ക് മാത്രമേ ‘ഇബാദത്ത്’ എന്ന ധാതു രൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ അബുദ , അബദ എന്നീ രണ്ടു ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും. അബദ യുടെ ധാതുവാകുമ്പോൾ അതിനും ‘ഇബാദത്തിന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത് സകർമ്മക രൂപത്തിലുള്ളതും ആയിരിക്കും. അബുദയുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർഥം. ഇപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും ആയിരിക്കും. ചുരുക്കി പ്പറഞ്ഞാൽ അബദ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘അബുദ’ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും അടിമത്വം - അഥവാ അടിമയായിരിക്കൽ - എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ടു ക്രിയാരൂപങ്ങളുടേയും ധാതുവായി വരുന്നതു കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് ഇബാദത്ത് എന്ന വാക്കിനു ഭാഷാർത്ഥങ്ങൾ പറയുമ്പോൾ ‘അടിമത്വം’ അടിമവേല, അടിമവ്യത്തി എന്നൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തിൽ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിനു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.

തഫ്സീർ അമാനിയിൽ ഫാത്തിഹയിൽ അഞ്ചാം വചനത്തിന്റെ വിശദീകരണത്തിൽ ഇതെല്ലാം വായിക്കാം ------------------------------------------ ജമാ അത്തിന്റെ ആദർശം എന്ന പേജിൽ നിന്ന്:
അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)

ഇവിടെ ഇബാദത്ത് എന്ന വചനത്തിനു വഴിപ്പെടുക എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. എന്നാൽ ത്ഫ് ഹീമുൽ ഖുർ ആൻ നൽകിയ അർത്ഥം നോക്കുക: “നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചു കൊടുത്തിട്ടുണ്ട്. അദ്ദേഹം മുഖേന എല്ലാവർക്കും ഇപ്രകാരം അറിയിപ്പു നൽകുകയും ചെയ്തിട്ടുണ്ട്: അല്ലാഹുവിനു ഇബാദത്ത് ചെയ്യുവിൻ. ത്വാഗൂത്തിനു ഇബാദത്ത് ചെയ്യുന്നത് ഉപേക്ഷിക്കുവിൻ.”

ഇനി ചെറിയമുണ്ടത്തിന്റെയും പറപ്പൂരിന്റെയും പരിഭാഷ:
[16:36] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.

ഇവിടെ ഇബാദത്തിനു ആരാധന എന്ന അർത്ഥം മുജാഹിദുകൾ കൊടുക്കുന്നതിനെയാണ് മേലെ നമ്മുടെ സുഹ്യത്തുക്കൾ പരിഹസിക്കുന്നത്.

എന്നാൽ ഖുർ ആനിന്റെയും ഹദീസിന്റെയും കാഴ്ചപ്പാട് മുജാഹിദുകളുടെ വാദത്തെയാണ് ശരി വെക്കുന്നത് എന്ന് കാണാൻ കഴിയും. കാരണം ഇബാദത്ത് എന്നത് അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതാണ് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു അല്ലാത്തവരെ ഇബാദത്ത് ചെയ്യുന്നവൻ മുശ്രിക്കാകുന്നു.

ഇബാദത്തിനു മലയാളത്തിൽ കൊടുക്കാവുന്നതിൽ ഏറ്റവും യോജിച്ച പദമായിട്ടാണ് മുജാഹിദുകൾ ‘ആരാധന’ എന്ന പദത്തെ പ്രസ്താവിക്കുന്നത്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവർ മലയാള ഭാഷ അനുസരിച്ച് മുശ് രിക്കുകൾ തന്നെയാണ്.

എന്നാൽ ജമാ അത്തുകാർ പറയുന്ന പോലെ മറ്റ് അർത്ഥങ്ങൾ ഇബാദത്തിനു കൊടുത്തു നോക്കാം. അതനുസരിച്ച് അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നവരൊക്കെ മുശ്രിക്ക് ആകണം. എന്നാൽ അങ്ങിനെയല്ല എന്ന് എല്ലാവർക്കും അറിയാം.
സൂറത്തു നൂഹിലെ 3 വചനം നോക്കുക:
أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ
നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ.

ഹജ്ജത്തുൽ വിദാഇൽ വെച്ചുള്ള ഈ ഹദീസ് നോക്കുക:

عن ابن عباس-رضي الله عنه- أن رسول الله - صلى الله عليه وسلم - خطب الناس في حجة الوداع فقال: " إن الشيطان قد يئس أن يعبد بأرضكم، ولكن رضي أن يطاع فيما سوى ذلك مما تحاقرون من أعمالكم، فاحذروا ... إني قد تركت فيكم ما إن اعتصمتم به فلن تضلوا أبدا، كتاب الله، وسنة نبيه " [ رواه البخاري والحاكم وأحمد ]

“പിശാച് നിങ്ങളൂടെ ഈ നാട്ടിൽ വെച്ച് അവൻ ആരാധിക്കപ്പെടുന്നതിനെക്കുറിച്ച് നിരാശനായിരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ അനുസരിക്കപ്പെടുന്നതിൽ അവൻ ത്യപ്തിയടഞ്ഞിരിക്കുന്നു....[ബുഖാരി, ഹാകിം..]

ഇനി അടിമത്വം എന്ന പദം ഉപയോഗിച്ചു നോക്കുക: അതനുസരിച്ച് അല്ലാഹു അല്ലാത്തവർക്ക് അടിമത്വത്തിനു വിധേയമായവരെല്ലാം മുശ്രിക്കാകണം. എന്നാൽ ഖുർ ആൻ അടിമത്വം നിരോധിച്ചിട്ടില്ല എന്ന് ഓർക്കുക.

[2:221]
ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.

അപ്പോൾ മനുഷ്യന്റെ അടിമക്കും സത്യവിശ്വാസിയാകാം എന്ന് ഖുർ ആനിൽ നിന്ന് വ്യക്തമാണ്. ഇനി ഹദീസ്:

وفي حديث ابن عمر رضي الله عنهما، عن النبي صلى الله عليه وسلم، قال: (إذا نصح العبد لسيده، وأحسن عبادة

ربه كان له أجره مرتين) [البخاري (3/124) ومسلم (3/1284)]. “ഒരടിമ തന്റെ യജമാനനുമായി നന്നായി വർത്തിക്കുകയും, അല്ലാഹുവിനുള്ള ആരാധന നന്നാക്കിത്തീർക്കുകയും ചെയ്താൽ അവനു രണ്ട് പ്രതിഫലമുണ്ട്. (ബുഖാരി, മുസ്ലിം).