Monday, September 10, 2012

മലക്കും ജിന്നും ശിര്‍ക്ക് ആരോപണങ്ങളും..




സഹോദരന്മാരെ,
ഞാന്‍ അധികം അറിവുള്ളവന്‍ അല്ല. അറബി ഭാഷയിലും ദീനി വിഷയത്തിലും ഒരു വിദ്യാര്‍ഥി ആണ്. അത് കൊണ്ട് പഠനത്തിന്റെ ഭാഗമായുള്ള അന്വേഷണം ആയി താഴെ കാണുന്ന നിഗമനങ്ങളെ കാണുക. തെറ്റുണ്ടെങ്കില്‍ തെളിവ് സഹിതം ചൂണ്ടിക്കാണിക്കുക. ഇസ്ലാമിക ലോകത്ത് വളരെ അധികം ചര്‍ച്ച ചെയ്യപെടുന്ന വിഷയം ആയതു കൊണ്ടാണ് ഇത് ചര്‍ച്ച ചെയ്യുന്നത്.. കൂടുതല്‍ അറിവുള്ള ആളുകള്‍ അത് വിശദീകരിച്ചു തരുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ..! ആമീന്‍..
പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം. മട്ടരോടുള്ള പ്രാര്‍ത്ഥനയും ശിര്‍ക്ക് ആണ്..! [72:20]
(നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.

എന്നാല്‍ നമ്മുടെ പഞ്ചേന്ദ്രിയ പരിധിയിലുള്ള ജീവ ജാലങ്ങളോടുള്ള പരസ്പര സഹകരണമോ? മനുഷ്യര്‍, ആന, പശു, കാള, നായ, പക്ഷികള്‍ എന്നിങ്ങനെ പരസ്പരം സഹായിക്കുന്ന ജീവ ജാലങ്ങള്‍ ഉണ്ട്. എന്നാല്‍ മലക്കുകളും ജിന്നുകളും. അവര്‍ ഭൌതിക ജീവികള്‍ ആണോ?
അവര്‍ പ്രകാശം കൊണ്ടും തീ കൊണ്ടും സ്രിഷ്ടിക്കപ്പെട്ടവര്‍ ആണ്.. പ്രകാശം ഫോട്ടോണ്‍, വൈദ്യുത കാന്തിക തരംഗങ്ങള്‍ എന്നിവയാല്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നു എന്നും മറ്റുമുള്ള നമ്മുടെ ഭൌതിക ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നത് ആണ്. എന്നാല്‍ മലക്കുകളെ നമുക്ക് കാണാനോ കേള്‍ക്കണോ സാധിക്കില്ല. അല്ലാഹു നിശ്ചയിച്ചലല്ലാതെ..! ജിന്നുകളും അപ്രകാരം തന്നെ. ഈ രണ്ടു വിഭാഗവും ഭൂമിയില്‍ നമ്മോടൊപ്പം തന്നെ ഉള്ള ജീവികള്‍ ആണ് എന്നത് ഖുര്‍ ആന്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്.
താഴെ കൊടുത്ത ഖുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധിക്കുക..!

[50:17] വലതു ഭാഗത്തും ഇടതു ഭാഗത്തും ഇരുന്ന് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ എല്ലാം ഏറ്റുവാങ്ങുന്ന കാര്യം ഓര്‍ക്കുക. [50:18] അവനോടൊപ്പം ഒരുങ്ങി നില്‍ക്കുന്ന നിരീക്ഷകരില്ലാതെ അവനൊരു വാക്കും ഉച്ചരിക്കുന്നില്ല.

[16:50] അവര്‍ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും, അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

മലക്കുകളില്‍ പെട്ട ചിലരെ അല്ലാഹു നമ്മോടൊപ്പം നിശ്ചയിച്ചിട്ടുണ്ട് എന്നും അവര്‍ നമ്മുടെ പ്രവര്‍ത്തങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും അതെല്ലാം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും ഇതില്‍ നിന്നും വ്യക്തമാണ്. ഈ ഖുര്‍ ആന്‍ വചനങ്ങള്‍ വിശ്വസിച്ചാല്‍ ശിര്‍ക്ക് അല്ലല്ലോ?എന്നാല്‍ അവര്‍ അല്ലാഹുവിന്റെ കല്പന പ്രകാരം അല്ലാതെ ഒന്നും പ്രവര്‍ത്തിക്കില്ല എന്നതിനാല്‍ അവരില്‍ നിന്ന് സഹായം ലഭിക്കണമെങ്കില്‍ പോലും അല്ലാഹുവിനോട് തേടുകയല്ലാതെ വേറെ വഴിയില്ല.


ഇനി ജിന്നുകളെ കുറിച്ചുള്ള വചനങ്ങള്‍..
[7:27]ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.

[72:6]മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്‌) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.

നമ്മോടോപ്പമോ നമ്മുടെ ശബ്ദത്തിന്റെ പരിധിയില്‍ ഉള്ളതോ ആയ ജിന്നുകളും അവരില്‍ പെട്ട പിശാചുക്കളും നമ്മെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ ആണെന്ന് മേലെ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്..! മനുഷ്യരില്‍ പെട്ടവര്‍ അവരോടു തേടിയത് അവരുടെ ഗര്‍വ് വര്‍ദ്ധിപ്പിച്ചത് അത് അവര്‍ അറിഞ്ഞത് കൊണ്ടാണല്ലോ? എന്നാല്‍ പ്രാര്‍ത്ഥന അറിയാനും ഉത്തരം നല്‍കാനും അല്ലാഹുവിനു മാത്രമേ കഴിയൂ.. കാരണം പ്രാര്‍ത്ഥന കാര്യാ കാരണ ബന്ധങ്ങള്‍ക് അപ്പുറത്തുള്ള സഹായ തേട്ടം ആണ്..!

അവിശ്വാസികളില്‍ പെട്ട ആളുകള്‍ പിശാചു സേവ നടത്തുകയോ സിഹ്ര്‍ ചെയ്യുകയോ ഒക്കെ ചെയ്യുന്നുണ്ട്. അത്തരക്കാര്‍ക് പിശാചുക്കളെ അല്ലാഹു മിത്രങ്ങള്‍ ആക്കി കൊടുത്തിരിക്കുന്നു. അവരുടെ കഴിവില്‍ പെട്ട സഹായങ്ങള്‍ അവര്‍ ആ അവിശ്വസികല്ക് ചെയ്തു കൊടുക്കുക്കുകയും ചെയ്യുന്നു..! അത്തരക്കാര്‍ക് പരലോകത്ത് ശിക്ഷ അല്ലാതെ ഒന്നും ബാക്കി ഉണ്ടാകില്ല..!

ഇതൊക്കെ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അറിഞ്ഞു വിശ്വസിച്ച ഒരാള്‍ മുശ്രിക്ക് ആകുമോ? അല്ലല്ലോ? ഖുര്‍ആന്‍ മനുഷ്യനെ തൌഹീടിലേക്ക് ആണ് നയിക്കുന്നത്..!

എന്നാല്‍ ഇന്ന് നമ്മുടെ ചര്‍ച്ചകളില്‍ ശിര്‍ക്ക് ആരോപണം തകൃതി ആയി നടക്കുന്നു.
യാ ഇബാടല്ലാഹി അ ഈ നൂനി , എന്ന ഒരു ദയീഫ് ആയ ഹദീസ് സ്വഹീ ഹ് ആയി കരുതി അതിന്റെ പേരില്‍ കര്‍മം ചെയ്ത ചില പണ്ഡിതന്മാര്‍ (ഇമാം അഹ് മദ്, ഇമാം ഷൌക്കാനി, ഇമാം നവി ...) ശിര്‍ക്ക് ചെയ്തു എന്നാണ് നമ്മുടെ ചില പണ്ഡിതന്മാരും അവരോടൊപ്പമുള്ള സഹോദരങ്ങളും ആരോപിക്കുന്നത്..!
ആ ഇമാമുമാര്ക് തൌഹീദ് മനസ്സിലായിട്ടില്ല എന്നാണ് അവര്‍ മനസ്സിലാക്കുന്നത്‌.

നബി (സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹുവിന്റെ നിയോഗം ഉള്ള മലക്കുകള്‍ അത് നബി (സ)ക്ക് എത്തിച്ചു കൊടുക്കും എന്ന് ഹദീസില്‍ നിന്ന് നാം കേട്ടിട്ടുണ്ട്.

യ ഇബാടല്ലാഹി എന്ന ഹദീസ് സ്വഹീ ഹ് ആണെന്ന് ധരിച്ച ഇമാമുകള്‍ അല്ലാഹു വിജന പ്രദേശങ്ങളില്‍ മലക്കുകളെയോ ജിന്നുകലെയോ നിയോഗിചിരിക്കാം എന്നാണ് കരുതുന്നത്. അങ്ങിനെ അവിടെ ഹാജര്‍ ഉള്ള ആയ മലക്കോ ജിന്നോ മനുഷ്യനോ കേള്കട്ടെ എന്ന് കരുതി ആണ് അവര്‍ ഉറക്കെ വിളിച്ചു പറയുന്നത്. കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള ഒരു സഹായ തേട്ടം. അല്ലാഹുവിന്റെ നിയോഗപ്രകാരം മലക്കുകള്‍ മനുഷ്യരെ സഹായിച്ചു കൊണ്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ ആണ് നാം. അപ്രകാരം ഇമാമു മാരുടെ പ്രവര്‍ത്തനത്തില്‍ പ്രാര്‍ത്ഥന ഇല്ല എന്നതാണ് പൂര്‍വ സലഫുകള്‍ പറഞ്ഞിട്ടുള്ളത്. അത് കൊണ്ട് അതില്‍ ശിര്‍ക്ക് വരില്ല എന്നും.

ഹാജര്‍ ഉള്ള മലക്കിനോട് ഹാജര ബീവി ഒരിക്കല്‍ സഹായം ആവശ്യപ്പെട്ടതായി ഹദീസില്‍ കാണാം. യഥാര്‍ത്ഥത്തില്‍ ഒരു ശബ്ദം കേട്ട് അതിനോടാണ് അവര്‍ നിങ്ങളുടെ അടുക്കല്‍ വല്ല ഖിരും ഉണ്ടെങ്കില്‍ സഹായിക്കൂ എന്ന് ആവശ്യപ്പെട്ടത്. അത് മലക്കാണെന്ന് പിന്നീട് ആണ് അവര്‍ അറിയുന്നത് എന്ന് ഹദീസില്‍ നിന്ന് മനസ്സിലാകും. അപ്രകാരം ശബ്ദത്തോട് പ്രതികരിച്ചാല്‍ അത് ശിര്‍ക്ക് ആവില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാകും. ഹദീസ് ഈ ലിങ്കില്‍ നോക്കുക.. http://www.islamweb.net/newlibrary/display_book.php?flag=1&bk_no=0&ID=3190

സ്വഹീ ഹ് അല്ലാത്ത ഹദീസ് സ്വഹീ ഹ് ആയി കരുതി എന്ന അബദ്ധമാണ് ഇവിടെ ഈ ഇമാമുകള്‍ക്ക് സംഭവിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ അവര്‍ ശിര്‍ക്ക് ചെയ്തു എന്നും ഹറാം ചെയ്തു എന്നും പറയാന്‍ കഴിയില്ല. എന്നാല്‍ അബദ്ധം എന്നോ, ഇജ്തിഹാദി ആയ ഒരു വിഷയം ആയി എടുത്താല്‍ ഇജ്തിഹാദില്‍ അവര്ക് പിഴവ് സംഭവിച്ചു എന്നോ പറയാം. അല്ലാഹു അ അ ലം..!

എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം ആ ഹദീസ് ദയീഫ് ആണെന്ന് അറിയുന്നവര്‍ ആണ്. ഹാജര്‍ ആയ ജിന്നിനോടും മലക്കിനോടും സഹായം തേടാന്‍ ഒരു തെളിവും നമുക്ക് പ്രവാചകനില്‍ നിന്ന് ലഭ്യമല്ലാത്തതിനാല്‍ അങ്ങിനെ ചെയ്യല്‍ അനുവദനീയം അല്ല. എന്നാല്‍ പിശാചു മനുഷ്യ രൂപത്തില്‍ വന്നതായി ഹദീസില്‍ കാണാന്‍ കഴിയും. എന്നാല്‍ അത് പിശാച് ആണെന്ന് പ്രവാചകന്‍ (സ ) പറഞ്ഞപ്പോഴാണ് അബൂ ഹുറൈറ (റ) ക്ക് മനസ്സിലായത്‌.

183 : باب الحث على سور وآيات مخصوصة
(1018) عَنْ أَبِي هُرَيْرَةَ رَضِي الله قَالَ : وَكَّلَنِي رَسُولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ بِحِفْظِ زَكَاةِ رَمَضَانَ ، فَأَتَانِي آتٍ فَجَعَلَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، وَقُلْتُ : وَاللهِ لأَرْفَعَنَّكَ إِلَى رَسُولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ، قَالَ :

إِنِّي مُحْتَاجٌ وَعَلَيَّ عِيَالٌ ، وَلِي حَاجَةٌ شَدِيدَةٌ ، قَالَ : فَخَلَّيْتُ عَنْهُ فَأَصْبَحْتُ ، فَقَـالَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ : (( يَا أَبَا هُرَيْرَةَ ! مَا فَعَلَ أَسِيرُكَ الْبَارِحَةَ ؟ )) ، قُلْتُ : يَا رَسُولَ اللهِ شَكَا حَاجَةً شَدِيدَةً وَعِيَالاً ، فَرَحِمْتُهُ ، فَخَلَّيْتُ

سَبِيلَهُ ، قَـالَ : (( أَمَا إِنَّهُ قَدْ كَذَبَكَ ، وَسَيَعُودُ )) ، فَعَرَفْتُ أَنَّهُ سَيَعُودُ لِقَوْلِ رَسُـولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : إِنَّهُ سَيَعُودُ ، فَرَصَدْتُهُ ، فَجَاءَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، فَقُلْتُ : لأَرْفَعَنَّكَ إِلَى رَسُولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ، قَالَ

: دَعْنِي فَإِنِّي مُحْتَاجٌ وَعَلَيَّ عِيَالٌ ، لا أَعُودُ ! ، فَرَحِمْتُهُ ، فَخَلَّيْتُ سَبِيلَهُ ، فَأَصْبَحْتُ ، فَقَالَ لِي رَسُـولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : (( يَا أَبَا هُرَيْرَةَ ! مَا فَعَلَ أَسِيرُكَ ؟ )) ، قُلْتُ : يَا رَسُولَ اللهِ شَكَا حَاجَةً شَدِيدَةً وَعِيَالاً ،

فَرَحِمْتُهُ ، فَخَلَّيْتُ سَبِيلَهُ قَالَ : (( أَمَا إِنَّهُ قَدْ كَذَبَكَ وَسَيَعُودُ )) ، فَرَصَدْتُهُ الثَّالِثَةَ ، فَجَاءَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، فَقُلْتُ : لأَرْفَـعَنَّكَ إِلَى رَسُولِ اللهِ ، وَهَذَا آخِرُ ثَلاثِ مَرَّاتٍ : أَنَّكَ تَزْعُمُ لا تَعُودُ ثُمَّ تَعُودُ ، قَالَ : دَعْنِي أُعَلِّمْكَ كَلِمَاتٍ

يَنْفَعُكَ اللهُ بِهَا ، قُلْتُ : مَا هُوَ ؟ ، قَـالَ : إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الْكُرْسِيِّ (( اللهُ لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ )) حَتَّى تَخْتِمَ الآيَةَ ، فَإِنَّكَ لَنْ يَزَالَ عَلَيْكَ مِنَ اللهِ حَافِظٌ ، وَلا يَقْرَبَنَّكَ شَيْطَانٌ حَتَّى تُصْبِحَ ، فَخَلَّيْتُ سَبِيلَهُ ،

فَأَصْبَحْتُ ، فَقَالَ لِي رَسُـولُ اللهِ صَلَّى الله عَلَيْهِ وَسَـلَّمَ : (( مَا فَعَلَ أَسِيـرُكَ الْبَارِحَةَ ؟ )) ، قُلْتُ : يَا رَسُولَ اللهِ ! زَعَمَ أَنَّهُ يُعَلِّمُنِي كَلِمَاتٍ يَنْفَعُنِي اللهُ بِهَا ، فَخَلَّيْتُ سَبِيلَهُ ، قَالَ : مَا هِيَ ؟ , قُلْتُ : قَالَ لِي : إِذَا أَوَيْتَ إِلَى فِرَاشِكَ

فَاقْرَأْ آيَةَ الْكُرْسِيِّ مِنْ أَوَّلِهَا حَتَّى تَخْتِمَ الآيَةَ (( اللهُ لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ )) ، وَقَالَ لِي : لَنْ يَزَالَ عَلَيْكَ مِنَ اللهِ حَافِظٌ ، وَلا يَقْرَبَكَ شَيْطَانٌ حَتَّى تُصْبِحَ ، وَكَانُوا أَحْرَصَ شَيْءٍ عَلَى الْخَيْرِ ، فَقَالَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ :

(( أَمَا إِنَّهُ قَدْ صَدَقَكَ وَهُوَ كَذُوبٌ ، تَعْلَمُ مَنْ تُخَاطِبُ مُنْذُ ثَلاثِ لَيَالٍ يَا أَبَا هُرَيْرَةَ ؟ )) ، قَـالَ : لا ، قَالَ : (( ذَاكَ شَيْطَانٌ )) . رواه البخارى

ഹാജര്‍ ഉള്ള ജിന്നുകള്‍ മുസ്ലിം ജിന്ന് ആണോ, പിശാചു ആണോ എന്നോ നമുക്ക് അറിയില്ല. [72:14]
ഞങ്ങളുടെ കൂട്ടത്തില്‍ കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്‌. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ ആര്‍ കീഴ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്‍മാര്‍ഗം അവലംബിച്ചിരിക്കുന്നു.

കാഫിര്‍ ജിന്ന് തന്നെ മുസ്ലിം ആണെന്ന് തോന്നിപ്പിച്ചു നമ്മെ ശിര്‍കിലേക്ക് നയിക്കാന്‍ സാധ്യത ഉണ്ട്. അങ്ങിനെ ശിര്‍ക്കിലെക്കുള്ള ഒരു വസീല എന്ന നിലക്ക് അത് ഹറാം ആണ്!

ഇത്രയും കാര്യങ്ങള്‍ ആണ് ഈ വിഷയത്തില്‍ സക്കരിയ്യ സ്വലാഹിയും കൂടെ ഉള്ള പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്. ഈ വിഷയങ്ങള്‍ ഇപ്പോള്‍ ശിര്‍ക്ക് ആരോപിക്കുന്ന പണ്ഡിതന്മാരും മുന്പ് പറഞ്ഞിട്ടുണ്ട്. തെളിവ് ആയി താഴെ ഉള്ള ലിങ്കുകള്‍ നോക്കുക.
http://www.youtube.com/watch?v=9F7DiEMQAz0&feature=player_embedded#!
http://www.youtube.com/watch?v=NJYlP8ARdJA
http://www.youtube.com/watch?v=1zrec7KECKc&t=20m8s
http://www.youtube.com/watch?v=Io27g5FVhd8&feature=related
ഇനി ഇത് ശിര്‍ക്ക് ആണെന്ന് പറയുന്നവര്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് ഇമാമുകള്‍ ശിര്‍ക്ക് ചെയ്തത് എന്ന് വ്യക്തമാക്കുക. തെളിവിന്റെ അടിസ്ഥാനത്തില്‍..! അല്ലാഹു അനുഗ്രഹിക്കട്ടെ..!

Like · · · Share · Edit · 8 hours ago

  • Reyas Ndd likes this.
  • Sakkeer Vallikkunnu ലോകം അംഗീകരിക്കുന്ന ഇമാമുകള്‍ക്ക് പിഴവ് പറ്റി എന്ന് പറയുന്ന വല്ലാത്ത ആള് തന്നെ ... വല്ലാത്ത ഒരു മതം .. റബ് ഈ സമുദായത്തെ കാക്കട്ടെ ആമീന്‍...

  • Rashid Ayappally തീര്‍ച്ചയായും ഇതാണ്‌ നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാനാണ്‌ നിങ്ങളുടെ രക്ഷിതാവ്‌. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍.
    എന്നാല്‍ അവര്‍ ( ജനങ്ങള്‍ ) കക്ഷികളായിപിരിഞ്ഞു കൊ
    ണ്ട്‌ തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്‌. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതു കൊണ്ട്‌ സംതൃപ്തി അടയുന്നവരാകുന്നു.
    ( നബിയേ, ) അതിനാല്‍ ഒരു സമയം വരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട്‌ വിട്ടേക്കുക. (വിശുദ്ധ ഖുർആൻ 23/ 52-54)

    പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിന്‍റെ ദാസന്‍മാര്‍ക്കിടയില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ നീ തന്നെയാണ്‌ വിധികല്‍പിക്കുന്നത്‌. (വിശുദ്ധ ഖുർആൻ 39 / 46)

    നൂഹിനോട്‌ കല്‍പിച്ചതും നിനക്ക്‌ നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട്‌ നാം കല്‍പിച്ചതുമായ കാര്യം - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം - അവന്‍ നിങ്ങള്‍ക്ക്‌ മതനിയമമായി നിശ്ചയിച്ചിരിക്കുന്നു..... (വിശുദ്ധ ഖുർആൻ 42/13)

    നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. ( എന്നാല്‍ ) അവര്‍ ഭിന്നിച്ചുകൊണേ്ടയിരിക്കുന്നതാണ്‌. (11/118)

    നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധികല്‍പിച്ചു കൊള്ളും. (22/69)
  • Jamal Moidutty Thandantharayil തെറ്റിധരിപികുന്ന മത പണ്ഡിതന്മാസര്‍

    ജിന്നിനോടുള്ള വിളി അനുവദനീയമോ? (കോട്ടക്കല്‍ കേട്ട ചോദ്യം)
    നജീബ് കെ.സി.
    http://hadeesnishedham.blogspot.in/2012/09/blog-post_10.html


    മുജാഹിദുകള്ക്കിeടയിലെ പുതിയ വിവാദ വിഷയങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇന്നലെ കോട്ടക്കല്‍ നടന്ന സമ്മേളനത്തില്‍ ഒരു പ്രസംഗകന്‍ ഉന്നയിച്ച ഒരു ചോദ്യത്തിന്റെ ആശയം ഇങ്ങനെയായിരുന്നു: യാ ഇബാദല്ലാഹ് ... എന്ന ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം ഷൌഖാനി(റ) പറയുന്നു - "ഈ ഹദീസില്‍ ജിന്നിനോടും മലകിനോടും സഹായം തേടല്‍ അനുവദനീയമാണ് എന്നതിന് തെളിവുണ്ട്, ആദം സന്തതികള്‍ പരസ്പരം സഹായം തേടുന്നത് പോലെ." ചായ കുടിക്കുന്നതുപോലെ, കുപ്പായം ഇസ്തിരിയിടുന്നത് പോലെ കേവലം അനുവദനീയമാണ് എന്ന് .... അപ്പോള്‍ ഇത് അനുവദനീയമാണ് എന്ന് ഏതെങ്കിലും മുജാഹിദിന് വാദമുണ്ടോ? അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് എണീറ്റ്‌ നിന്നാട്ടെ.
    (മേല്‍ പറഞ്ഞ ഹദീസില്‍ വന്ന വിളി ശിര്കല്ലെന്ന് പറയുന്നവര്‍ അത് അനുവദനീയമാണെന്ന് പറയാത്തത് എന്തുകൊണ്ടാണെന്ന് ധ്വനി. മനസ്സിലിരിപ്പ് അതാണ്‌, പറയാന്‍ ധൈര്യമില്ലാഞ്ഞിട്ടാണ് എന്ന് മറ്റൊരു പ്രസംഗകന്റെ ഗവേഷണവും.)

    ഇത്പോലുള്ള ഉദ്ധരണികളെ പരാമര്ശിംച്ചുകൊണ്ട് 'മേല്‍ പറഞ്ഞ ഹദീസില്‍ വന്ന വിളി ശിര്കല്ലെന്നും ഹറാം ആണെന്നും പറയുന്നവര്‍ തങ്ങള്ക്കു വേണ്ട തെളിവുകള്‍ എടുത്തു അനുകൂലമല്ലാത്തവ തള്ളുകയാണ്' എന്ന് എന്റെ ഒരു സുഹൃത്ത്‌ ടെലിഫോണ്‍ സംഭാഷണത്തിനിടെ ആക്ഷേപിക്കുകയുമുണ്ടായി. വിഷയത്തിന്റെ യാഥാര്ത്ഥ്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവരെപ്പോലും മേല്പറഞ്ഞ തരം പരാമര്ശിങ്ങള്‍ തെറ്റിധാരണയിലും ആശയക്കുഴപ്പത്തിലും അകപ്പെടുതുവെന്നു മനസ്സിലായതിനാല്‍ രണ്ടു ഭാഗത്തിന്റെയും പ്രസംഗം കേട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ എനിക്ക് ബോധ്യപ്പെട്ട കാര്യം ഇവിടെ പങ്ക് വെക്കുകയാണ്.
    1. ഇമാം ഷൌഖാനി (റ), ഇമാം അഹ്മദ് (റ), ഇമാം നവവി (റ) പോലുള്ള പൌരാണികരായ പണ്ഡിത ശ്രേഷ്ടന്മാര്‍ ഈ ഹദീസ് സ്വഹിഹ് ആണെന്ന് മനസ്സിലാക്കിയവരാണ്. ഹദീസിന്റെ സനദിലുള്ള ന്യൂനതകളെക്കുരിച്ച അറിവ് അവര്ക്ക ന്നു വന്നുകിട്ടാത്തതാണ് കാരണം. മത്നില്‍ അഥവാ ആശയത്തില്‍ ഖണ്ഡിതമായി അറിയപ്പെട്ട ഇസ്‌ലാമികതത്വങ്ങല്ക്കെരതിരായ എന്തെങ്കിലും കണ്ടെത്ത്തിയിരുന്നുവെങ്കില്‍ അവര്‍ ആ ഹദീസ് തള്ളുമായിരുന്നു. എന്നാല്‍ അവരില്‍ ചിലര്‍ ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പ്രവര്ത്തിിച്ചത് ഹദീസിന്റെ ആശയത്തില്‍ അറിയപ്പെട്ട വിശ്വാസ തത്വങ്ങള്ക്കെ തിരായി എന്തെങ്കിലും ഉള്ളതായി അവര്‍ മനസ്സിലാക്കിയിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്. പ്രസംഗകന്‍ സൂചിപ്പിച്ച ഷൌഖാനി (റ)യുടെ ഉദ്ധരണിയിലെ 'ആദം സന്തതികള്‍ പരസ്പരം സഹായം തേടുന്നത് പോലെ' എന്ന ഭാഗം പ്രസ്തുത വിളി പ്രാര്ഥേനയുടെ ഇനത്തില്‍ ഉള്പെ്ടുന്ന വിളിയല്ലെന്നു വ്യക്തമാക്കുന്നുമുണ്ട്. (തങ്ങള്‍ കാണാത്ത, എന്നാല്‍ ശബ്ദം കേള്ക്കുിന്ന പരിധിയിലുള്ള ദൈവദാസര്‍ കേള്ക്കങട്ടെ, സഹായിക്കട്ടെ എന്ന നിലക്കുള്ള ഒരു വിളിയാണല്ലോ ഹദീസിലെ പരാമര്ശം്).
  • Jamal Moidutty Thandantharayil 2. ആശയം കൊണ്ടും നിവേദക പരമ്പര കൊണ്ടും ന്യൂനതയോന്നും വ്യക്തമാകാത്ത, സ്വഹിഹ് എന്ന് മനസ്സിലാക്കിയ ഒരു ഹദീസില്‍ ഒരു കാര്യം നബി(സ) പഠിപ്പിച്ചതായി കണ്ടാല്‍ അതില്‍ പറഞ്ഞ വിഷയം അനുവദനീയം ആണെന്ന് സാമാന്യബുദ്ധിയും സുന്നത്തിനോട് ബഹുമാനവുമുള്ള ആരും മനസ്സിലാക്കും. അതുകൊണ്ട് തന്നെ മേല്പറഞ്ഞ ഇമാമുകള്‍ ഹദീസിലെ വിളി ജാഇസ് (അനുവദനീയം) ആണെന്ന് രേഖപ്പെടുതിയതും അതനുസരിച്ച് പ്രവര്ത്തിാച്ചതും സ്വാഭാവികം മാത്രം. ലഭിച്ച തെളിവനുസരിച് അമല്‍ ചെയ്ത അവര്‍ അക്കാര്യത്തില്‍ സുരക്ഷിതരും ആക്ഷേപമുക്തരുമാണ്. പ്രാര്ത്ഥ നയുടെ ഗണത്തില്‍ തന്നെ പെടാത്ത അവരുടെ പ്രസ്തുത പ്രവര്ത്തതനം ശിര്ക്കാ നെന്നു വാദിക്കുന്നത് അപകടകരമാണ്.
    3. അവര്ക്ക് അനുവദനീയമായത് ഇപ്പോള്‍ നമുക്കെങ്ങനെ ഹറാം ആവും എന്ന സംശയമാണ് ഇനി ബാക്കിയുള്ളത്. പരാമര്ശ് വിധേയമായ ഹദീസിന്റെ പരമ്പരയില്‍ സ്വീകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ന്യൂനത ഉണ്ടെന്നു വ്യക്ത്മായതോടുകൂടി ആ ഹദീസ് ദുര്ബിലമാണെന്നും തെളിവിനു കൊള്ളില്ലെന്നും സ്ഥിരപ്പെട്ടു. ദുര്ബവല ഹദീസിനെ അവലംബമാക്കി അമല്‍ ചെയ്യാന്‍ പാടില്ലെന്നത് അറിയപ്പെട്ട കാര്യമാണ്. അതിനാല്‍ നമുക്കിപ്പോള്‍ പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇമാമുകള്‍ ചെയ്തതുപോലെ സഹായത്തിനായി വിളിക്കാന്‍ പാടില്ല. അത് ഹറാം ആണ്. മാത്രവുമല്ല സ്വഹിഹായ ഹദീസിന്റെ പിന്ബലലമില്ലാത്ത, ഹറാമായ, ഈ വിളി പതിവാക്കുക വഴി ഭൌതിക സഹായ തേട്ടത്തില്‍ നിന്നു ക്രമേണ (എവിടെ നിന്നും എന്തു കാര്യത്തിനും വിളിക്കാം, അവര്‍ കേള്ക്കാം എന്നിങ്ങനെ) അഭൌതിക സഹായ തേട്ടത്തിലേക്ക് അഥവാ അദൃശ്യസൃഷ്ടികളോടുള്ള പ്രാര്ത്ഥഎനയിലേക്ക് നീങ്ങിപ്പോകാന്‍ ഇടയുള്ളതിനാല്‍ അത് ശിര്ക്കി ലേക്ക് എത്തിക്കുന്ന വഴി (വസ്വീലതുന്‍ ഇലശ്ഷിര്ക്ക് ) കൂടിയാണ്.
  • Jamal Moidutty Thandantharayil ചുരുക്കത്തില്‍:
    യാ ഇബാദല്ലാഹ്... എന്ന വിവാദമായ വിളി ഉള്കൊ‍ള്ളുന്ന ഹദീഥ് ദുര്ബാലമാണ്. അതനുസരിച്ചുള്ള വിളി ഹറാമും ശിര്ക്കിദലേക്ക് എത്തിക്കാന്‍ ഇടയുള്ളതും അതിനാല്‍ വിശ്വാസികള്‍ വര്ജിക
    ്കെണ്ടതുമാണ്. ഹദീസ് സ്വഹിഹെന്നു മനസ്സിലാക്കി സാന്നിധ്യമുള്ള അദൃശ്യസൃഷ്ടികള്‍ കേള്ക്കു മെന്ന് കരുതി വഴിയറിയാനും മറ്റും (മനുഷ്യര്‍ പരസ്പരം സഹായമപേക്ഷിക്കുന്നത് പോലെ) സഹായത്തിനു വിളിച്ച ഇമാമുകളില്‍ ശിര്ക്ക് ആരോപിക്കാന്‍ പാടില്ല. ഹദീസ് ദുര്ബ ലമാണെന്ന് വ്യക്തമായിട്ടും പ്രര്തനയല്ലാത്ത ആ വിളി അദൃശ്യസൃഷ്ടികളെ ഉദ്ദേശിച്ച് ആരെങ്കിലും വിളിക്കുകയാണെങ്കില്‍ അത് ഹറാമും ശിര്ക്കിആലെക്കുള്ള വസ്വീലയുമാണ്.

    എന്നാല്‍ അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ടുന്ന, സൃഷ്ടികളുടെ കഴിവില്‍ പെടാത്ത വിഷയങ്ങളിലാണ് സഹായം ചോദിക്കുന്നതെങ്കില്‍ അടുത്തെന്നോ അകലെയെന്നോ ദൃശ്യരെന്നോ അദൃശ്യരെന്നോ ജിന്ന്, മലക്, മനുഷ്യന്‍, മറ്റുള്ളവ എന്നോ വ്യത്യാസമില്ലാതെ അല്ലാഹുവല്ലാത്ത ആരെ ഉദ്ദേശിച്ചുള്ള വിളിയും തേട്ടവും അവരോടുള്ള പ്രാര്ത്ഥനയാവും, അതിനാല്‍ മഹാപാപമായ ശിര്ക്ക്ല (ബഹുദൈവാരധാന) ആകും എന്നതില്‍ സംശയമോ തര്ക്ക മോ ഇല്ല. അത് ശിര്ക്കരല്ലെന്ന് മുജാഹിദുകള്‍ ആരും പറഞ്ഞിട്ടുമില്ല.

    തൌഹീദ് കൈമോശം വരാതെ ജീവിച്ചു മരിച്ചു സ്വര്ഗം‍ നേടാന്‍ അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ. തെളിവും കാരണവുമില്ലാതെ ആരിലെങ്കിലും അനര്ഹാമായി ശിര്ക് സ് ആരോപിക്കുന്ന പാതകത്തില്‍ നിന്നു സ്വയം സൂക്ഷിച്ചു അകന്നു നില്ക്കാവന്‍ അല്ലാഹു നമ്മെ സഹായിക്കുമാരാകട്ടെ. വിവാദവിഷയങ്ങളില്‍ ആദര്ശലത്തിനും തെളിവുകള്ക്കും സത്യത്തിനും നീതിക്കുമൊപ്പം ഉറച്ചുനില്ക്കാ്ന്‍ അല്ലാഹു നമുക്കെല്ലാം സ്ഥൈര്യം നല്കുീമാറാകട്ടെ. അഭിപ്രായ വ്യത്യാസങ്ങളും തെളിവുകളും നിലപാടുകളും ചര്ച്ച ചെയ്യുമ്പോള്‍ മുസ്ലിമിന്റെ മാന്യതയും സംസ്കാരവും കാത്തുസൂക്ഷിക്കാനുള്ള സല്ബുിദ്ധി അല്ലാഹു എല്ലാവര്ക്കും നിലനിര്ത്തിത്തരുമാരാവട്ടെ. ആമീന്‍.

    സഹോദരന്‍
    നജീബ് കെ.സി.
  • Muthu Mohammedmusthafa jamale ninak vere paniyunnum elle ninte alukal antha oru dheeninte sadhassilum thalamarakkathath thalamarakkal ninte alukalku haramano
  • Jamal Moidutty Thandantharayil പ്രവാചകന്‍ (സ) സദസ്സില്‍ തല മറക്കണം എന്ന് പറഞ്ഞ ഹദീസ് സുഹൃത്ത്‌ ഒന്ന് പേസ്റ്റു ചെയ്യൂ..! അങ്ങിനെ ഒരു സുന്നത് ഉണ്ടെങ്കില്‍ ഫേസ്ബുക്ക്‌ ഒരു വലിയ സദസ്സ് ആണല്ലോ? താങ്കള്‍ എന്താണ് തല മറച്ചു പ്രത്യക്ഷ പ്പെടാത്തത്..?.

No comments: