Sunday, January 30, 2011

പ്രവാചക പത്നിയായ ഖദീജ (റ)യുടെ ബന്ധുവും ക്രിസ്ത്യാനിയു മായിരുന്ന വറഖത്തുബ്നു നൗഫൽ പറഞ്ഞുകൊടുത്ത്‌ എഴുതിയ താണ്‌ ഖുർആനിലെ ചരിത്രകഥകളെന്ന ആരോപണത്തെക്കുറിച്ച്‌ എന്ത്‌ പറയുന്നു?



മുഹമ്മദ്‌ (സ) നബിക്ക്‌ വഹ്‌യ്‌ കിട്ടിയശേഷം അദ്ദേഹത്തെ പത്നി ഖദീജ (റ) തന്റെ ബന്ധുവായ വറഖത്തുബ്നു നൗഫലിന്റെ അടുക്കലേക്ക്‌ കൊണ്ടുപോയതായി പറയുന്ന സഹീഹുൽ ബുഖാരിയി ലെ രണ്ട്‌ ഹദീസുകളുടെ വെളിച്ചത്തിലാണ്‌ ഇസ്ലാം വിമർശകന്മാ ർ വറഖയാവാം മുഹമ്മദി(സ)ന്‌ ബൈബിളിലെ വിവരങ്ങൾ പറഞ്ഞുകൊടുത്തതെന്ന്‌ സമർത്ഥിക്കുന്നത്‌. പക്ഷേ ഇവിടെ അബ്ദുൽ നാസർ അതൊന്നും കണ്ടിട്ടല്ല ഇത് പറഞ്ഞതെന്നും ചില കുശ്മാണ്ടീ ബ്ലോഗുകളിൽ നിന്നാണെന്നതും പകൽ പോലെ വ്യക്തം.

പ്രസ്തുത ഹദീസുകൾ കാണുക: ആയിശ (റ) പറയുന്നു: “നബി തിരുമേനി (സ)ക്ക്‌ തുടക്കത്തിൽ ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം ഉറക്കത്തിൽ ദൃശ്യമാകുന്ന നല്ല സ്വപ്നങ്ങളായിരുന്നു. അവിടുന്ന്‌ കാണുന്ന എല്ലാ സ്വപ്നങ്ങളും പ്രഭാതോദയം പോലെ സ്പഷ്ടമായി പുലർന്നുകൊണ്ടേയിരുന്നു. പിന്നീട്‌ തിരുമേനിക്ക്‌ ഏകാന്തവാസം പ്രിയങ്കരമായിത്തോന്നി. അങ്ങനെ ഏതാനും രാത്രികൾ ഹിറാഗുഹയിൽ ഏകാന്തവാസം അനുഷ്ഠിച്ചു. ആ രാത്രികൾക്കുള്ള ആഹാരപദാർത്ഥങ്ങളുമായി ഗുഹയിലേക്ക്പോകും. കുറെ രാത്രി ആരാധനയിൽ മുഴുകി അവിടെ കഴിച്ചുകൂട്ടും. പിന്നെ ഖദീജാ (റ)യുടെ അടുക്കലേക്ക്‌ തിരിച്ചുവരും. വീണ്ടും ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കി പുറപ്പെടും. ഹിറാ ഗുഹയിൽവെച്ച്‌ തിരു മേനിക്ക്‌ സത്യം വന്നുകിട്ടുന്നതുവരെ ഈ നില തുടർന്നുപോന്നു. അങ്ങനെ മലക്ക്‌ തിരുമേനി (സ)യുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. “വായിക്കുക” എന്ന്‌ പറഞ്ഞു. നബി (സ) പ്രതിവചിച്ചു. എനിക്ക്‌ വളരെ വിഷമം അനുഭവപ്പെട്ടു. അനന്തരം എന്നെ വിട്ട്‌ വീണ്ടും “വായിക്കു ക” എന്ന്‌ കൽപിച്ചു. വായിക്കാൻ അറിയില്ലെന്ന്‌ ഞാൻ അപ്പോഴും മറുപടി നൽകി. മലക്ക്‌ എന്നെ പിടിച്ച്‌ ശക്തിയായി ആശ്ളേഷിച്ചു. എനിക്ക്‌ വളരെ വിഷമം തോന്നി. പിന്നീട്‌ എന്നെ വിട്ടശേഷം “വായിക്കുക” എന്ന്‌ പറഞ്ഞു. എനിക്ക്‌ വായന അറിയില്ലായെന്ന്‌ പിന്നെയും ഞാൻ പറഞ്ഞപ്പോൾ മൂന്നാമതും മലക്ക്‌ എന്നെ പിടിച്ച്‌ ശക്തിയോ ടെ ആശ്ളേഷിച്ചു. അനന്തരം എന്നെ വിട്ടിട്ട്‌ പറഞ്ഞു: “സ്രഷ്ടാവാ യ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽനിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ്‌ അത്യുദാരനത്രെ” ഉടനെ പിടക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി തിരുമേനി (സ) മടങ്ങി. ഖുവൈലിദിന്റെ മകൾ ഖദീജയുടെ അടുക്കൽ കയറിച്ചെന്ന്‌ പുതച്ചുതരിക, പുതച്ചുതരിക എന്ന്‌ അവിടുന്ന്‌ അഭ്യർത്ഥിച്ചു. അവർ പുതച്ചുകൊടുത്തു. ആ ഭയം നിശ്ശേഷം നീങ്ങിയപ്പോൾ നടന്ന സംഭവങ്ങളെല്ലാം ഖദീജാ ബീവിയെ ധരിപ്പിച്ചു. തന്റെ ജീവന്‌ എന്തെങ്കിലും ആപത്ത്‌ സംഭവി ക്കുമോ എന്ന്‌ ഭയപ്പെടുന്നതായി അദ്ദേഹം അവരോട്‌ പറഞ്ഞു. അപ്പോൾ ഖദീജ പറഞ്ഞു: ഇല്ല, അല്ലാഹുവാണെ സത്യം. അവൻ അങ്ങയെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കൾ കുടുംബബന്ധം പുലർത്തുന്നു. പരാശ്രയരുടെ ഭാരം ചുമക്കുന്നു. അഗതികൾക്ക്സ്വയം അധ്വാനിച്ച്‌ സഹായം ചെയ്തുകൊടുക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. വിപൽഘട്ടങ്ങളിൽ ശരിയായ സഹായം നൽകു ന്നു. പിന്നീട്‌ തിരുമേനി (സ)യെയും കൂട്ടി ഖദീജ (റ) തന്റെ പിതൃവ്യപുത്രനായ വറഖത്ത്ബ്നു നൗഫലിബ്നി അസദിബ്നി അബ്‌ ദിൽ ഉസ്സയുടെ അടുക്കലേക്ക്‌ ചെന്നു.

വറഖത്ത്‌ അജ്ഞാനകാലത്ത്‌ ക്രിസ്ത്യാനിയായവനും ഹിബ്രു ഭാഷയിൽ എഴുതാൻ പഠിച്ചവനുമായിരുന്നു. തന്നിമിത്തം അദ്ദേഹം സുവിശേഷത്തിൽനിന്ന്‌ ചില ഭാ ഗങ്ങൾ ഹിബ്രുവിൽ എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹംവയോ വൃദ്ധനായി കൺകാഴ്ച തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഖദീജ (റ) പറഞ്ഞു: “പിതൃവ‍്യപ‍ു‍്രത്രാ താങ്കളു‍െട സഹോദര പുത്രന്റെ വിശേഷങ്ങൾ ഒന്ന്‌ ശ്രദ്ധിക്കുക”. വറഖത്ത്‌ ചോദിച്ചു: “എന്റെ സഹോദര പുത്രാ നീ എന്താണ്‌ ദർശിച്ചത്‌?” കണ്ടകാഴ്ചകളെല്ലാം തിരുമേനി (സ) വറഖത്തിനെ അറിയിച്ചു. വറഖത്ത്‌ പറഞ്ഞു: ഇത്‌ അല്ലാഹു മൂസാ (അ)യുടെ അടുക്കലേക്ക്‌ അയച്ചിരുന്ന അതേ നന്മയുടെ രഹസ്യ സന്ദേശവാഹകനാണ്‌. താങ്കൾ മതപ്രബോധനംചെ യ്യുന്ന സന്ദർഭത്തിൽ ഞാനൊരു യുവാവായിരുന്നെങ്കിൽ! താങ്കളെ സ്വദേശത്ത്‌ നിന്ന്‌ സ്വജനത ബഹിഷ്കരിക്കുന്ന ഘട്ടത്തിൽ ഞാനൊരു യുവാവായിരുന്നുവെങ്കിൽ!!“ തിരുമേനി (സ) ചോദിച്ചു. അവർ എന്നെ ബഹിഷ്കരിക്കുകയോ? വറഖത്ത്‌ പറഞ്ഞു. താങ്കൾ കൊ ണ്ടുവന്നതുപോലെയുള്ള സന്ദേശങ്ങളുമായി വന്ന ഒരു മനുഷ്യനും തന്റെ ജനതയുടെ ശത്രുതയ്ക്ക്‌ പാത്രമാകാതിരുന്നിട്ടില്ല. താങ്കളുടെ പ്രവർത്തനങ്ങൾ നടക്കുന്നദിവസം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ സുശക്തമായ ഒരു സഹായം താങ്കൾക്ക്‌ നൽകുമായിരുന്നു. പക്ഷെ, പിന്നീട്‌ അധികം കഴിഞ്ഞില്ല. വറഖത്ത്‌ മരണമടഞ്ഞു. ദൈവിക സന്ദേശങ്ങളുടെ അവതരണം നിലയ്ക്കുകയും ചെയ്തു” (സഹീഹു ൽ ബുഖാരി).

ഈ ഹദീസുകൾ സത്യസന്ധവും മുൻധാരണയില്ലാത്തതുമായ വായനയ്ക്ക്‌ വിധേയമാക്കിയാൽതന്നെ വറഖത്തുബ്നു നൗഫലിൽ നിന്നാണ്‌ പ്രവാചകൻ (സ) ചരിത്രകഥകൾ മനസ്സിലാക്കിയത്‌ എന്ന വാദം അടിസ്ഥാനരഹിതമാണെന്ന്‌ മനസ്സിലാവും. താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക:

(1) മുഹമ്മദ്‌ നബി (സ)ക്ക്‌ പ്രവാചകത്വം ലഭിക്കുമ്പോൾ വറ ഖത്തുബ്നു നൗഫൽ വാർധക്യംമൂലം കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാ യിരുന്നു. ഇതുകഴിഞ്ഞ്‌ അൽപകാലത്തിനകം അദ്ദേഹം മരണപ്പെ ട്ടിരിക്കണം. പൂർവ്വപ്രവാചകന്മാരെക്കുറിച്ച ഖുർആനിക പരാമർശ ങ്ങൾ അവതരിക്കുന്ന കാലത്ത്‌ അദ്ദേഹം ജീവിച്ചിരുന്നുവെന്ന്‌ കരു താൻ വയ്യ. അദ്ദേഹം പറഞ്ഞുകൊടുത്ത്‌ എഴുതിയതാകാം ഖുർആ നിലെ പ്രവാചക കഥനങ്ങളെന്ന്‌ കരുതുന്നത്‌ അതുകൊണ്ടുതന്നെ യുക്തിസഹമല്ല.

(2) പൂർവ്വ പ്രവാചകന്മാരിൽ ചിലരുടെ കഥകൾ അടങ്ങിയ ഖുർ ആൻ സൂക്തങ്ങൾ അവതരിപ്പിക്കപ്പെട്ടത്‌ പ്രവാചകനും (സ) അനു ചരന്മാരും തമ്മിൽ സംഭാഷണം നടത്തുമ്പോഴുള്ള പ്രശ്നങ്ങൾക്ക്‌ പരിഹാരം നിർദ്ദേശിക്കുന്നതിനും വേദക്കാരായ യഹൂദ ക്രൈസ്തവ രുമായി സംവദിക്കുമ്പോൾ അവരുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽ കുന്നതിനുമായിരുന്നു. ഈ സമയത്തൊന്നും വറഖത്തുബ്നു നൗഫ ൽ പ്രവാചകനോടൊപ്പമുണ്ടായിരുന്നില്ലല്ലോ. പിന്നെയെങ്ങനെയാണ്‌ പ്രവാചകൻ (സ) പൂർവ്വ പ്രവാചകന്മാരുടെ ചരിത്രത്തിൽനിന്ന്സൂ ക്ഷ്മവും കൃത്യവുമായി കാര്യങ്ങളുദ്ധരിക്കുക?

(3) മുഹമ്മദ്‌ നബി (സ)ക്ക്‌ വറഖത്തുബ്നു നൗഫൽ അദ്ദേഹ ത്തിന്റെ പ്രവാചകത്വ ലബ്ധിക്കുമുമ്പ്‌ എന്തെങ്കിലും കാര്യങ്ങൾ പഠിപ്പിച്ചുകൊടുത്തിരുന്നെങ്കിൽ ആ സമൂഹത്തിലെ ചിലർക്കെങ്കിലും അക്കാര്യം അറിയാമായിരുന്നിരിക്കണം. പ്രവാചകന്റെ അനുചരന്മാരി ലോ ശത്രുക്കളിലോ പെട്ട സമകാലികരായ ആരുംതന്നെ വറഖത്ത്‌ ബ്നു നൗഫൽ പഠിപ്പിച്ചുകൊടുത്ത കാര്യങ്ങളാണ്‌ മുഹമ്മദ്‌ നബി (സ) ഖുർആനിൽ ഉൾക്കൊള്ളിക്കുന്നത്‌ എന്ന ആരോപണമുന്നയി ച്ചിരുന്നില്ല.

(4) ജൂത-ക്രൈസ്തവ വേദങ്ങളിൽ പാണ്ഡിത്യമുണ്ടായിരുന്ന വറഖത്തുബ്നു നൗഫൽ മുഹമ്മദ്‌ നബിക്ക്‌ പൂർവ്വ പ്രവാചകന്മാരുടെ കഥകൾ പഠിപ്പിച്ചുകൊടുത്തിരുന്നുവെങ്കിൽ യഹൂദരും ക്രൈസ്‌ തവരും വികലമാക്കിയ പ്രവാചക കഥനങ്ങളായിരിക്കണം അ‍േ ദ്ദഹം പറഞ്ഞുകൊടുത്തിരിക്കുക. പ്രസ്തുത വിശദീകരണങ്ങളിൽ ബൈബിളിൽ ഇന്ന്‌ കാണപ്പെടുന്ന രീതിയിലുള്ള അശാസ്ത്രീയവും ചരിത്രവിരുദ്ധവും വൈരുദ്ധ്യങ്ങളാൽ നിബിഡവുമായ കഥാ കഥനങ്ങളുമുണ്ടാവും. അദ്ദേഹം പറഞ്ഞുകൊടുത്തതിന്റെ അടിസ്‌ ഥാനത്തിൽ എഴുതിയതായിരുന്നു ഖുർആനെങ്കിൽ അതിലും ഇത്തരം അബദ്ധങ്ങളുണ്ടാവേണ്ടതായിരുന്നു. എന്നാൽ ഖുർആനിൽ ഇത്തരം അബദ്ധങ്ങളൊന്നുമില്ല.

(5) പൂർവ്വ വേദങ്ങളിൽ പണ്ഡിതനായിരുന്ന വറഖത്തുബ്നു നൗഫൽ മുഹമ്മദ്‌ നബി (സ)ക്കുണ്ടായ ആദ്യ ദിവ്യബോധനത്തി‍െ ന്റ അനുഭവങ്ങൾ കേട്ടപ്പോൾ ഇത്‌ ദൈവിക ബോധനത്തിന്റെ ആരംഭമാണെന്നും “താങ്കളെ ജനം കയ്യൊഴിയുമ്പോൾ ഞാൻ ജീവി ച്ചിരിക്കുന്നുവെങ്കിൽ ഞാൻ താങ്കളെ ശക്തമായി പിന്തുണക്കു”മെ ന്നും പറഞ്ഞതായാണ്‌ നടേ ഉദ്ധരിച്ച ഹദീസുകൾ വ്യക്തമാക്കു ന്നത്‌. തന്നിൽനിന്ന്‌ കേട്ടുപഠിച്ച പ്രവാചകകഥകളുടെ അടിസ്ഥാ നത്തിൽ താനും പ്രവാചകനാണെന്ന്‌ വരുത്തിത്തീർക്കാൻ മുഹമ്മദ്‌ (സ) ശ്രമിക്കുകയാണെന്ന ഒരു ചെറിയ ശങ്കപോലും വറഖത്തുബ്നു നൗഫലിനുണ്ടായില്ല. മുമ്പൊരിക്കലും മുഹമ്മദി(സ)ന്‌ പൂർവ്വപ്രവാ ചകന്മാരുടെ കഥകൾ വറഖത്തുബ്നു നൗഫൽ പഠിപ്പിച്ചുകൊടുത്തി ട്ടില്ലെന്ന സത്യം ഇതിലൂടെ സുതരാം വ്യക്തമാവുന്നുണ്ട്‌.

No comments: